തിരക്കിട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുമായി മുന്നണികൾ.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള മുന്നണികളുടെ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. പ്രധാന കടമ്പയായ സംവരണ വാര്‍ഡുകള്‍ സംബന്ധിച്ച്‌ വ്യക്തത വന്നതോടെയാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായത്. അദ്ധ്യക്ഷന്‍മാരുടെ സംവരണം മാത്രമാണ് ഇനി അറിയാനുള്ളത്. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തിലും തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. നിലവിലെ ജനറല്‍ വാര്‍ഡുകള്‍ സംവരണ വാര്‍ഡുകളായി മാറിക്കഴിഞ്ഞു. അനുയോജ്യരായ വനിതാ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിലാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ശ്രദ്ധ കൂടുതലും.
മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി വനിതകളും രംഗത്ത് ഇറങ്ങാന്‍ താത്പര്യം പ്രകടിപ്പിക്കുന്നതിനാല്‍ എല്ലാവര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകും.തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയ എല്ലാ പാര്‍ട്ടികളും നടത്തിയിരുന്നു. നിലവില്‍ സംവരണ വാര്‍ഡുകളില്‍ ജയിച്ച ഭൂരിഭാഗം പേര്‍ക്കും ഇത്തവണ സീറ്റ്‌ ലഭിക്കാനിടയില്ല. അതേസമയം കഴിഞ്ഞ തവണ ജനറല്‍ സീറ്റുകളില്‍ ജയിച്ചവരുടെ വാര്‍ഡുകള്‍ സംവരണമായതോടെ മറ്റു വാര്‍ഡുകളും ഡിവിഷനുകളും അന്വേഷിച്ചുള്ള നെട്ടോട്ടവും തുടങ്ങിയിട്ടുണ്ട്.

സീറ്റ്‌ വിഭജനം സംബന്ധിച്ച്‌ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികളിലെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. സി.പി.എം തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്രാഞ്ച് തലത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച്‌ പ്രാഥമിക ലിസ്റ്റ് മേല്‍ ഘടകങ്ങള്‍ കൈമാറിത്തുടങ്ങി. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ വികസന രേഖകള്‍ പുറത്തിറക്കി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായിരുന്നു മേധാവിത്വം. കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ശക്തമായ ഇടപെടലാണ് പാര്‍ട്ടി നടത്തുന്നത്. പരമാവധി സ്ഥാനാര്‍ത്ഥികള്‍ അതതു വാര്‍ഡുകളില്‍ നിന്നുള്ളവര്‍ ആയിരിക്കണമെന്നാണ് ഡി.സി.സി നിര്‍ദ്ദേശം. ഇളവുകള്‍ വേണമെങ്കില്‍ വാര്‍ഡില്‍ നിന്നുള്ളവരുടെ സമ്മതവും മേല്‍ ഘടകങ്ങളുടെ അംഗീകാരവും ലഭിച്ചാല്‍ മാത്രമേ സ്ഥാനാര്‍ത്ഥികള്‍ ആവുകയുള്ളൂ. മുന്‍ കാലങ്ങളിലൊന്നും ഇത്തരം കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടില്ല. അതിനാല്‍ താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പിയും സജീവമാണ്. വാര്‍ഡ് തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ബ്ലോക്ക്‌,ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലും ഓരോരുത്തര്‍ക്ക് ചുമതല നല്‍കിയാണ് പ്രവര്‍ത്തനം.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

‘ഹൊ തയ്യാർ ‘സ്കൗട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച ഭാരത് സ്കൗട്ട്സിൻ്റെ ദ്വിദിന ക്യാമ്പ് ‘ഹൊ തയ്യാർ ‘ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജോൺസൺ എം.എ അധ്യക്ഷത വഹിച്ചു. ബെഞ്ചമിൻ

മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് ശരീരം ഈ 3 ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും

മരണം ഇതുവരെ ആര്‍ക്കും മനസിലാകാത്ത നിഗൂഢമായ രഹസ്യം തന്നെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസാന മണിക്കൂറുകള്‍ അയാള്‍ക്കും അയാളുടെ പ്രിയപ്പെട്ടവര്‍ക്കും ഒരുപോലെ വൈകാരികവും വിലപ്പെട്ടതുമാണ്. ഇതുവരെയുള്ള എല്ലാ ജീവിത യാത്രകളും വളരെ മനോഹരമാണെങ്കിലും മരണമെന്ന

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി; കണ്ടെത്തിയത് സെല്ലിൽ ഒളിപ്പിച്ച നിലയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്നാണ് മൊബൈൽ പിടികൂടിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഉണ്ടായിരുന്നത്. ടൗൺ പൊലീസ് കേസെടുത്ത്

‘അടിച്ചാൽ തിരിച്ചടി, വിരട്ടല്‍ ഇങ്ങോട്ട് വേണ്ട.. ഷാഫിയെ തടയാമെന്നത് വ്യാമോഹമാണ് മോനെ’; പിന്തുണച്ച് നേതാക്കള്‍

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോൺഗ്രസിന്റെ നേതാക്കളെ വഴിയിൽ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഐഎമ്മിന്‍റെ ഗുണ്ടകൾ കരുതുന്നുണ്ടെങ്കിൽ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് വിചാരിക്കരുതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

മണ്ണിടിച്ചിൽ പ്രദേശത്ത് ജിയോളജി -മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി – മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.