കണ്ണടച്ച് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ട; ക്യൂ ആര്‍ കോഡ് തട്ടിപ്പുകള്‍ പെരുകുന്നു

രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മിക്ക ക്യൂ ആര്‍ കോഡുകളും കാഴ്ചയ്ക്ക് സമാനരീതിയിലായത് കാരണം യഥാര്‍ത്ഥ ക്യൂ ആര്‍ കോഡും തട്ടിപ്പുകാരുടെ ക്യൂ ആര്‍ കോഡും തിരിച്ചറിയാനാകാത്തതാണ് പലരും വഞ്ചിതരാകാനുള്ള കാരണം. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി ക്യൂആര്‍ കോഡ് മാറ്റി വ്യാജ ക്യൂ ആര്‍ കോഡ് വച്ചാണ് പല തട്ടിപ്പുകാരും പ്രവര്‍ത്തിക്കുന്നത്. വ്യാജ ക്യൂ ആര്‍ കോഡാണ് സ്കാന്‍ ചെയ്യുന്നതെന്ന് അറിയാതെ ഉപയോക്താക്കൾ തട്ടിപ്പുകാരുടെ യുആര്‍എല്ലുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. ഇത് വഴി ഇവരുടെ ഇ-മെയില്‍, സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ എന്നിവയിലേക്ക് തട്ടിപ്പുകാര്‍ക്ക് പ്രവേശിക്കാനും സാധിക്കും.

ഇങ്ങനെ മാറ്റം വരുത്തിയ ക്യൂ ആര്‍ കോഡുകൾ ഉപയോക്താക്കളെ വിശ്വാസയോഗ്യമല്ലാത്ത ആപ്പ് സ്റ്റോറുകളിലേക്ക് എത്തിക്കുകയും വൈറസുകൾ, സ്പൈവെയർ, ട്രോജനുകൾ എന്നിവ അടങ്ങിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ഡേറ്റ മോഷണം, സ്വകാര്യത ലംഘനങ്ങൾ, റാൻസംവെയർ ആക്രമണങ്ങൾ, ക്രിപ്‌റ്റോകറൻസി മൈനിംഗ് എന്നിവയിലേക്ക് നയിച്ചേക്കാം.

ഹോട്ട്‌സ്‌പോട്ട് ഹണിപോട്ട് എന്നറിയപ്പെടുന്ന സൈബർ കുറ്റവാളികൾക്കിടയിലുള്ള മറ്റൊരു തട്ടിപ്പ് രീതിയും റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്‌വർക്കുകൾ സ്ഥാപിക്കുകയും അതിലൂടെ അവരുടെ ക്യൂ ആര്‍ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ സൗജന്യ ഇന്റർനെറ്റ് ആക്‌സസ് വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ ആകർഷിക്കുകയും ചെയ്യുന്നു. കണക്റ്റുചെയ്‌തുകഴിഞ്ഞാൽ, കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റ, വ്യക്തിഗതമോ രഹസ്യമോ ആയ ബിസിനസ്സ് വിവരങ്ങൾ , ഓൺലൈൻ ബാങ്കിംഗ് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ എന്നിവ ചോർത്തുന്നതാണ് ഇവരുടെ രീതി.

ക്യൂആർ കോഡ് തട്ടിപ്പിൽ നിന്നും രക്ഷപ്പെടാനുള്ള ഏതാനും വഴികളിതാ

ക്യൂആർ കോഡുകൾ സ്കാൻ ചെയ്യാൻ വിശ്വസനീയമായ ആപ്പുകൾ മാത്രം ഉപയോഗിക്കുക.

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. ഇമെയിൽ, എസ്എംഎസ് അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി ലഭിക്കുകയാണെങ്കിൽ സ്കാൻ ചെയ്യുന്നതിന് മുമ്പ് അയച്ചയാളുടെ വിശ്വാശ്യത പരിശോധിക്കുക

ക്യൂആർ കോഡ് തന്നെ സൂക്ഷ്മമായി പരിശോധിക്കുക. ഏതെങ്കിലും വിധത്തിൽ കേടുപാടുകൾ സംഭവിച്ചതോ, മാറ്റം വരുത്തിയതോ, സംശയാസ്പദമായതോ ആണെങ്കിൽ, അത് സ്കാൻ ചെയ്യുന്നത് ഒഴിവാക്കുക.

അപ്രതീക്ഷിതമായി വരുന്നതോ അജ്ഞാതർ അയച്ചതോ ആയ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യരുത്.

ഒരു ക്യൂആർ കോഡ് ഉടനടി സ്‌കാൻ ചെയ്യുന്നതിനുപകരം, നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ക്യാമറ അതിന് മുകളിൽ വയ്ക്കുക. URL അല്ലെങ്കിൽ കോഡുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണാൻ ഇതിലൂടെ സാധിക്കും. ഇത് സംശയാസ്പദമാണെന്ന് തോന്നുകയാണെങ്കിൽ, സ്കാൻ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുക.

പൊതു വൈഫൈ നെറ്റ്‌വർക്കുകളിൽ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുന്നത് ഒഴിവാക്കുക, അത് സുരക്ഷിതമല്ലായിരിക്കാം. ഓൺലൈൻ ഇടപാടുകൾക്കായി വിശ്വസനീയവും സുരക്ഷിതവുമായ നെറ്റ്‌വർക്ക് ഉപയോഗിക്കുക.

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; ഡിഎൻഎ ഫലം വന്നു, താമരശ്ശേരിയിൽ അയൽവാസിയായ 62 കാരൻ അറസ്റ്റിൽ

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാഹർജിയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. മതപരിവർത്തനം,

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് തോന്നുന്നു, എങ്കിൽ നല്ല കാര്യം- ട്രംപ്

ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായി റിപ്പോർട്ട് ഉണ്ടെന്നും സ്ഥിരീകരിച്ചാൽ അത് നല്ല നടപടി ആണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന്

സ്‌പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന

സീറ്റൊഴിവ്

മാനന്തവാടി ഗവ കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് sijomathewmundakutty@gmail.com ലോ, കോളേജ് ഓഫീസില്‍ നേരിട്ടോ നല്‍കണം.

വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസില്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒ.ബി.സി, മത ന്യുനപക്ഷ വിഭാഗക്കാരായ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.