ദുബൈയിൽ ഫാസ്റ്റ് ലൈൻ ഉപയോഗിക്കുന്നവർ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക; ഇല്ലേൽ വൻ പിഴ നൽകേണ്ടി വരും

ദുബൈ: നിങ്ങൾ വേഗപരിധിക്കുള്ളിൽ വാഹനമോടിക്കുന്നുവെങ്കിലും, വേഗതയേറിയ പാതയിൽ ആരെങ്കിലും നിങ്ങളെ ചാരി മറികടക്കുന്നുണ്ടോ? അപകടം ഏറെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ വർധിച്ചതോടെ ബോധവത്‌കരണ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് ദുബൈ പൊലിസും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർ‌ടി‌എ).

GiveWayInTheFastLane എന്ന പേരിലാണ് ക്യാമ്പയിൻ നടക്കുന്നത്. വാഹനമോടിക്കുന്നവർ ഫാസ്റ്റ് ലെയ്ൻ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. നിങ്ങൾ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങൾ ഇതാ:

വഴി കൊടുക്കാതിരിക്കുക നിയമവിരുദ്ധമാണ്.
ആദ്യം അറിഞ്ഞിരിക്കേണ്ടത് ഫാസ്റ്റ് ലെയ്ൻ മറ്റൊരു വാഹനത്തെ മറികടക്കാൻ വേണ്ടിയുള്ളതാണ്. അതിനാൽ, നിങ്ങൾ മറ്റൊരു വാഹനത്തെ മറികടക്കുന്നില്ലെങ്കിൽ ഫാസ്റ്റ് ലെയ്ൻ സ്വതന്ത്രമായി സൂക്ഷിക്കുക. കാരണം ഫാസ്റ്റ് ലെയ്നിൽ സൈഡ് കൊടുക്കാൻ വിസമ്മതിക്കുന്നത് നിയമവിരുദ്ധമാണ്.

രണ്ടാമത്തെ പാതയിൽ നിൽക്കുക
ഓവർടേക്ക് ചെയ്യാൻ നിങ്ങൾ അതിവേഗ പാത ഉപയോഗിച്ചുകഴിഞ്ഞാൽ, വലതുവശത്തുള്ള പാതയിലേക്ക് നീങ്ങുക. ഹൈവേയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ എപ്പോഴും വലത് പാതയിലൂടെ വാഹനമോടിക്കണമെന്ന് ബോധവത്കരണ ക്യാമ്പയിൻ പറയുന്നു.

നിങ്ങൾ വേഗത പരിധിക്കുള്ളിലാണെങ്കിലും വഴി നൽകുക
നിങ്ങൾക്ക് പുറകിൽ കൂടുതൽ വേഗമേറിയ വാഹനം വന്നാൽ അവർക്ക് വഴി നൽകുക. അത് ഫാസ്റ്റ് ലൈനിൽ നിഷ്‌കർഷിച്ചിട്ടുള്ള പരമാവധി വേഗതയിലാണ് നിങ്ങൾ ഉള്ളതെങ്കിലും. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുന്നതിൽ പരാജയപ്പെട്ടാൽ, നിങ്ങൾക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

ടെയിൽഗേറ്റ് ചെയ്യരുത്
മുന്നിൽ പോകുന്ന വാഹനം നിങ്ങൾക്ക് വഴി നൽകിയില്ലെങ്കിൽ ആ വാഹനത്തെ ചാരിയുള്ള ഓവർ ടേക്കിങ് ഒഴിവാക്കുക. എല്ലായിപ്പോഴും ടെയിൽഗേറ്റിംഗ് ഒഴിവാക്കുകയും മറ്റ് വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും വേണം. തങ്ങളുടെ വാഹനങ്ങളും മുന്നിലുള്ള വാഹനവും തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പരാജയപ്പെടുന്ന വാഹനമോടിക്കുന്നവർക്കെതിരെ 400 ദിർഹം ട്രാഫിക് പിഴ ഈടാക്കും.

എമർജൻസി വാഹനങ്ങൾക്ക് മുൻഗണന
ഫാസ്റ്റ് ലെയ്ൻ ഓവർടേക്കിംഗിന് മാത്രമാണെന്നും എമർജൻസി വാഹനങ്ങൾക്ക് എപ്പോഴും മുൻഗണനയുണ്ടെന്നും ഓർക്കുക.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.