ടെസ്റ്റ് കര്‍ശനം, ഓടിക്കാന്‍ അറിയുന്നവര്‍ക്ക് മാത്രം ലൈസന്‍സ്; ഗിന്നസ് റെക്കോഡ് വേണ്ട-ഗണേഷ്‌

ഡ്രൈവിങ്ങ് ലൈസന്‍സുകളുടെ എണ്ണം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന്‌ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇതിന്റെ ഭാഗമായി ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍ കര്‍ശനമാക്കുമെന്നും ഈ ആഴ്ച മുതല്‍ തന്നെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ ലൈസന്‍സുള്ള പല ആളുകള്‍ക്കും ഡ്രൈവിങ്ങ് അറിയാമെങ്കിലും വാഹനം പാര്‍ക്ക് ചെയ്യാന്‍ അറിയാത്ത സാഹചര്യമുണ്ട്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിവസേന 500 ലൈസന്‍സ് കൊടുത്ത് ഗിന്നസ് ബുക്കില്‍ കയറണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് യാതൊരു ആഗ്രഹവുമില്ല. അതുകൊണ്ടുതന്നെ കര്‍ശനമായ ടെസ്റ്റുകള്‍ക്ക് ശേഷവുമായിരിക്കും ലൈസന്‍സ് അനുവദിക്കുന്നത്. വാഹനാപകടമുണ്ടായി ആളുകള്‍ മരിച്ചു, ഡ്രൈവറിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു തുടങ്ങിയ വാര്‍ത്തകള്‍ എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ സസ്‌പെന്‍ഡ് ചെയ്താല്‍ അവര്‍ വേറെ എവിടെയെങ്കിലും പോയി ലൈസന്‍സ് ഒപ്പിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡ്രൈവിങ്ങ് ലൈസന്‍സ് എന്ന് പറഞ്ഞാല്‍ വാഹനമോടിക്കാന്‍ അറിയുന്നവരായിരിക്കണം. വെറുതെ എച്ച് എടുത്ത് കാണിച്ചത് കൊണ്ടുമാത്രം ലൈസന്‍സ് നല്‍കില്ല. വണ്ടി തിരിച്ച് ഇടണം, റിവേഴ്‌സ് കയറ്റി പാര്‍ക്ക് ചെയ്യണം, കൃത്യമായി വാഹനം പാര്‍ക്ക് ചെയ്യണം തുടങ്ങിയ കാര്യങ്ങളെല്ലാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തണം. ഇതിനൊപ്പം ടെസ്റ്റിനെത്തുന്ന വാഹനങ്ങള്‍ക്കുള്ള ക്യാമറകള്‍ ഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശവും നല്‍കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു.

സാധാരണ നിലയില്‍ ടെസ്റ്റ് നടത്തുന്നത് ഡ്രൈവിങ്ങ് സ്‌കൂളുകളുടെ വാഹനങ്ങളിലാണ്. ടെസ്റ്റ് നടത്തുന്ന സമയത്ത് സ്ത്രീകളോട് ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ കയര്‍ത്ത് സംസാരിക്കുന്നെന്ന് പരാതികളുണ്ട്. സ്ത്രീകളോടും പുരുഷന്‍മാരോടും ഉദ്യോഗസ്ഥര്‍ ഒരു തരത്തിലും മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാനാണ് ക്യാമറകള്‍ നല്‍കുന്നത്. ലൈസന്‍സ് എടുക്കാനെത്തുന്ന ആളുകളോട് കൃത്യമായി ചോദ്യങ്ങള്‍ ചോദിക്കുന്നതിനും മറ്റും തടസ്സങ്ങളിലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ലൈസന്‍സ് വളരെ അന്തസുള്ള ഡ്രൈവിങ്ങ് ലൈസന്‍സ് ആയിരിക്കും. കുറവ് ലൈസന്‍സ് നല്‍കുന്നത് ഒരു ജനകീയ പ്രശ്‌നമല്ല, മറിച്ച് ഇത് ജീവന്റെ പ്രശ്‌നമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വ്യാപകമായി ലൈസന്‍സ് നല്‍കുന്ന ഉദ്യോഗസ്ഥര്‍ ഈ സ്ഥാനത്തുണ്ടാവില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇവിടെ നിരവധി ആളുകള്‍ക്ക് ലൈസന്‍സ് ഉണ്ടെങ്കിലും പലര്‍ക്കും ലൈസന്‍സ് എടുത്തതിന് ശേഷം വാഹനം ഓടിക്കാത്ത ആളുകള്‍ നിരവധി ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.