ദുബൈയിൽ ഫാസ്റ്റ് ലൈൻ ഉപയോഗിക്കുന്നവർ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക; ഇല്ലേൽ വൻ പിഴ നൽകേണ്ടി വരും

ദുബൈ: നിങ്ങൾ വേഗപരിധിക്കുള്ളിൽ വാഹനമോടിക്കുന്നുവെങ്കിലും, വേഗതയേറിയ പാതയിൽ ആരെങ്കിലും നിങ്ങളെ ചാരി മറികടക്കുന്നുണ്ടോ? അപകടം ഏറെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ വർധിച്ചതോടെ ബോധവത്‌കരണ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് ദുബൈ പൊലിസും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർ‌ടി‌എ).

GiveWayInTheFastLane എന്ന പേരിലാണ് ക്യാമ്പയിൻ നടക്കുന്നത്. വാഹനമോടിക്കുന്നവർ ഫാസ്റ്റ് ലെയ്ൻ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. നിങ്ങൾ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങൾ ഇതാ:

വഴി കൊടുക്കാതിരിക്കുക നിയമവിരുദ്ധമാണ്.
ആദ്യം അറിഞ്ഞിരിക്കേണ്ടത് ഫാസ്റ്റ് ലെയ്ൻ മറ്റൊരു വാഹനത്തെ മറികടക്കാൻ വേണ്ടിയുള്ളതാണ്. അതിനാൽ, നിങ്ങൾ മറ്റൊരു വാഹനത്തെ മറികടക്കുന്നില്ലെങ്കിൽ ഫാസ്റ്റ് ലെയ്ൻ സ്വതന്ത്രമായി സൂക്ഷിക്കുക. കാരണം ഫാസ്റ്റ് ലെയ്നിൽ സൈഡ് കൊടുക്കാൻ വിസമ്മതിക്കുന്നത് നിയമവിരുദ്ധമാണ്.

രണ്ടാമത്തെ പാതയിൽ നിൽക്കുക
ഓവർടേക്ക് ചെയ്യാൻ നിങ്ങൾ അതിവേഗ പാത ഉപയോഗിച്ചുകഴിഞ്ഞാൽ, വലതുവശത്തുള്ള പാതയിലേക്ക് നീങ്ങുക. ഹൈവേയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ എപ്പോഴും വലത് പാതയിലൂടെ വാഹനമോടിക്കണമെന്ന് ബോധവത്കരണ ക്യാമ്പയിൻ പറയുന്നു.

നിങ്ങൾ വേഗത പരിധിക്കുള്ളിലാണെങ്കിലും വഴി നൽകുക
നിങ്ങൾക്ക് പുറകിൽ കൂടുതൽ വേഗമേറിയ വാഹനം വന്നാൽ അവർക്ക് വഴി നൽകുക. അത് ഫാസ്റ്റ് ലൈനിൽ നിഷ്‌കർഷിച്ചിട്ടുള്ള പരമാവധി വേഗതയിലാണ് നിങ്ങൾ ഉള്ളതെങ്കിലും. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുന്നതിൽ പരാജയപ്പെട്ടാൽ, നിങ്ങൾക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

ടെയിൽഗേറ്റ് ചെയ്യരുത്
മുന്നിൽ പോകുന്ന വാഹനം നിങ്ങൾക്ക് വഴി നൽകിയില്ലെങ്കിൽ ആ വാഹനത്തെ ചാരിയുള്ള ഓവർ ടേക്കിങ് ഒഴിവാക്കുക. എല്ലായിപ്പോഴും ടെയിൽഗേറ്റിംഗ് ഒഴിവാക്കുകയും മറ്റ് വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും വേണം. തങ്ങളുടെ വാഹനങ്ങളും മുന്നിലുള്ള വാഹനവും തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പരാജയപ്പെടുന്ന വാഹനമോടിക്കുന്നവർക്കെതിരെ 400 ദിർഹം ട്രാഫിക് പിഴ ഈടാക്കും.

എമർജൻസി വാഹനങ്ങൾക്ക് മുൻഗണന
ഫാസ്റ്റ് ലെയ്ൻ ഓവർടേക്കിംഗിന് മാത്രമാണെന്നും എമർജൻസി വാഹനങ്ങൾക്ക് എപ്പോഴും മുൻഗണനയുണ്ടെന്നും ഓർക്കുക.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.