ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന ദമ്പതികൾ കൂടുതൽ കാലം സന്തോഷത്തോടെ ജീവിക്കും

മദ്യപാനം ആരോഗ്യത്തിന് നല്ലതല്ല. അതിനി ഒരുമിച്ച്‌ കുടിച്ചാലും ശരി, ഒറ്റയ്‍ക്ക് കുടിച്ചാലും ശരി. എന്നാല്‍, ഒരു പഠനം പറയുന്നത് ഒരുമിച്ച്‌ മദ്യപിക്കുന്ന ദമ്ബതികള്‍ മറ്റ് ദമ്ബതികളേക്കാള്‍ കൂടുതല്‍ കാലം സന്തോഷത്തോടെ ജീവിക്കും എന്നാണ്. ‘ഡ്രിങ്കിംഗ് പാർട്‍ണർഷിപ്പ്’ എന്ന തിയറി പ്രകാരമാണ് ഈ രസകരമായ വിശദീകരണം. എന്നാല്‍, ഈ പഠനം ഒരുതരത്തിലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതല്ല എന്നും പഠനം നടത്തിയ സംഘം വ്യക്തമാക്കുന്നുണ്ട്.

ഒരേ ശീലങ്ങളും വിനോദങ്ങളും ഒരുമിച്ച്‌ പിന്തുടരുന്ന ദമ്ബതികള്‍ക്കിടയില്‍ കുറച്ചുകൂടി അധികം സ്നേഹമുണ്ടാകുമെന്നും, ആ ദാമ്ബത്യം ആരോഗ്യകരമായി നിലനില്‍ക്കുമെന്നും, കൂടുതല്‍ കാലം ജീവിക്കാൻ സഹായിക്കുമെന്നുമാണ് പറയുന്നത്. ഇത് ഭാര്യാ-ഭർത്താക്കന്മാർക്കിടയിലെ ബന്ധം കരുത്തുറ്റതാക്കുമെന്നും പഠനത്തില്‍ പറയുന്നു. രണ്ട് പതിറ്റാണ്ടുകളായി 4500 ദമ്ബതികളിലാണ് ഈ പഠനം നടത്തിയിരിക്കുന്നത്.

ഒരുമിച്ച്‌ മദ്യപിക്കുന്ന ദമ്ബതികളില്‍ ദീർഘകാലത്തേക്കുള്ള ഗുണങ്ങളെ കുറിച്ചും പഠനം പരിശോധിക്കുന്നു. ഒരുമിച്ച്‌ മദ്യപിക്കുന്ന ദമ്ബതികള്‍ അങ്ങനെ അല്ലാത്ത ദമ്ബതികളേക്കാള്‍ സൗഹൃദം പങ്കുവയ്‍ക്കുന്നു എന്നും കൂടുതല്‍ കാലം സന്തോഷത്തോടെ ജീവിക്കുന്നു എന്നുമാണ് പഠനം പറയുന്നത്. പഠനം നടത്തിയ മിഷിഗണ്‍ സർവകലാശാലയിലെ ഗവേഷണ പ്രൊഫസറായ ഡോ. കിരാ ബിർഡിറ്റ് പറയുന്നത്, ദമ്ബതികളില്‍ മദ്യപാനം എങ്ങനെ മാറ്റമുണ്ടാക്കുന്നു എന്ന് പഠിക്കുകയായിരുന്നു ഈ ഗവേഷണത്തിന്റെ ലക്ഷ്യം എന്നാണ്. രണ്ടാളും വെവ്വേറെ പോയി മദ്യപിക്കുന്നതിന് പകരം ഒരുമിച്ചിരുന്നു മദ്യപിക്കുമ്ബോള്‍ ഇരുവർക്കിടയിലും അടുപ്പം കൂടുമെന്നാണ് പഠനം പറയുന്നത്.

പഠനത്തെ കുറിച്ച്‌ കേള്‍ക്കുമ്ബോള്‍ അത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായി തോന്നുമെങ്കിലും ശരിക്കും അതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചാണ് പഠനം കൂടുതലും പ്രതിപാദിക്കുന്നത്. കൂടിയ തോതിലുള്ള മദ്യപാനം ദമ്ബതികള്‍ തമ്മിലുള്ള ബന്ധം വഷളാവാനും കുടുംബം തകരാനും കാരണമാകും എന്നും പഠനം പറയുന്നുണ്ട്. 2024 ഫെബ്രുവരിയില്‍ ‘ദി ജെറൻ്റോളജിസ്റ്റ്’ എന്ന മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.