മഴയും വെയിലും ഇടവിട്ട് അനുഭവപ്പെടാൻ തുടങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നു. സംസ്ഥാനത്തെ പലയിടങ്ങളിലും മഞ്ഞപ്പിത്തം പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ്-ഇ ഗർഭിണികളെ ബാധിച്ചാല്‍ ഇത് കരള്‍ പ്രവർത്തന രഹിതമാക്കുന്നതിനും സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ ഗുരുതരമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നവയാണ്. ചെറിയ കുട്ടികളില്‍ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കാറുള്ളവയാണ് ഹെപ്പറ്റൈറ്റിസ്-എ അണുബാധ. രോഗമുള്ള ആളുമായി വളരെ അടുത്ത് ഇടപഴകുന്നതിലൂടെയും മലിനമായ ആഹാരവും ജലവും ശരീരത്തിനുള്ളില്‍ ചെല്ലുന്നതിലൂടെയും ഹെപ്പറ്റൈറ്റിസ്-എ പകരാറുണ്ട്. ഇതേ കാരണങ്ങള്‍ കൊണ്ട് പകരുന്ന ഹെപ്പറ്റൈറ്റിസ്-ഇ ശരിയായി പാകം ചെയ്യാത്ത ഇറച്ചിയിലൂടെയും പകരാറുണ്ട്. മൂത്രത്തില്‍ മഞ്ഞനിറം, കണ്ണില്‍ മഞ്ഞനിറം, വയറുവേദന, ഛർദ്ദി, വിശപ്പില്ലായ്മ, ക്ഷീണം, പനി എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍. ഹെപ്പറ്റൈറ്റിസ്-എ രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ രണ്ട് മുതല്‍ നാല് ആഴ്ച വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് വേണ്ടി വരും. അതേസമയം രണ്ടാഴ്ച മുതല്‍ പത്ത് ആഴ്ച വരെ വേണ്ടിവരും ഹെപ്പറ്റൈറ്റിസ്-ഇ രോഗാണു അകത്ത് പ്രവേശിക്കുകയാണെങ്കില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന്. വ്യക്തി ശുചിത്വം പാലിക്കുകയും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസർജനം നടത്താതിരിക്കുകയും ആഹാര സാധനങ്ങള്‍, പാനീയങ്ങള്‍ മുതലായവ ഉണ്ടാക്കുമ്പോള്‍ വ്യക്തി ശുചിത്വം പാലിക്കുകയുമെല്ലാം ചെയ്യുന്നതിലൂടെ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ഡോക്ടറെ സന്ദർശിച്ച് ആവശ്യമായ ചികിത്സ തേടേണ്ടതും അനിവാര്യമാണ്.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ