നൂറുകോടി ചെലവിൽ നിർമ്മിച്ച ചിത്രം തീയറ്ററിൽ നിന്ന് ഇതുവരെ നേടിയത് 9 കോടി മാത്രം; ബോക്സ് ഓഫീസിൽ മൂക്കും കുത്തി വീണ് ബറോസ്; പണത്തിനുവേണ്ടി ഇറക്കിയ ചിത്രമല്ല എന്ന് മോഹൻലാൽ

മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന്‍റെ ആദ്യ സംവിധാനത്തെിലെത്തുന്ന ചിത്രമാണ് ബറോസ്. 3ഡിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് തിയറ്ററില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.100 കോടിക്ക് മുകളില്‍ ബഡ്ജറ്റുണ്ടെന്ന് പറയപ്പെടുന്ന ചിത്രം ബോക്സ് ഓഫീസില്‍ കൂപ്പുകുത്തി വീഴുന്ന കാഴ്ചയാണ് നിലവില്‍ കാണുന്നത്. എന്നാല്‍ ചിത്രം പണത്തിന് വേണ്ടിയിറക്കിയതല്ലെന്ന് പറയുകയാണ് മോഹൻലാല്‍. 47 വർഷം പ്രേക്ഷകർ നല്‍കിയ സ്നേഹത്തിനും ബഹുമാനത്തിനും തിരിച്ചുനല്‍കുന്ന സമ്മാനമാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്.

‘ഞങ്ങള്‍ ത 3-ഡി പ്രിന്‍റുകള്‍ മാത്രമാണ് ഇറക്കിയിരിക്കുന്നത്, അതാണ് ഏറ്റവും നല്ല തീരുമാനവും. ആളുകള്‍ ചോദിക്കും എന്താണ് നിങ്ങള്‍ 2ഡിയില്‍ ചിത്രം ഇറക്കാതിരുന്നതെന്ന്. എന്നല്‍ എന്തിന് ഇറക്കണം. ഈ ഒരു 3ഡി അനുഭവം അവർ ആസ്വദിക്കട്ടെ. അത്യാവശ്യമാണെങ്കില്‍ 2ഡി പ്രിന്‍റും ഇറക്കുന്നതാണ്. ഇത് പണത്തിന് വേണ്ടിയിറക്കിയ പടമല്ല. എനിക്ക് പ്രേക്ഷകർക്ക് വേണ്ടി എന്തെങ്കിലും നല്‍കണമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
47 വർഷം പ്രേക്ഷകർ നല്‍കിയ സ്നേഹത്തിനും ബഹുമാനത്തിനും ഞാൻ അവർക്ക് തിരിച്ചുനല്‍കുന്ന സമ്മാനമാണ് ഈ ചിത്രം. കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഫാമിലിക്കൊപ്പം അവർക്കും കാണാം. നിങ്ങളുടെ ഉള്ളിലെ കുട്ടിയെ ഈ ചിത്രം ഉണർത്തും,’ മോഹൻലാല്‍ പറഞ്ഞു.

കണക്കുകള്‍ പ്രകാരം ചിത്രം ഇതുവരെ ഒമ്ബത് കോടിയാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയിട്ടുള്ളത്. കുട്ടികളെ ലക്ഷ്യം വെച്ച്‌ പുറത്തിറക്കിയ ചിത്രം ഫാന്റസി ഴേണറില്‍ പെടുന്നതാണ്. സമ്മിശ്ര പതിക്രരണമാണ് സിനിക്ക് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിച്ചത്. ഈ വർഷം അഭിനേതാവുന്ന നിലയില്‍ വലിയ നേട്ടമൊന്നും സൃഷ്ടിക്കാൻ കഴിയാതിരുന്ന മോഹൻലാലിന് 2025ല്‍ പ്രോമിസിങ് പ്രൊജക്ടുകള്‍ മുന്നിലുണ്ട്. തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ എന്ന ചിത്രമാണ് മോഹൻലാലിന്‍റേതായി അടുത്ത റിലീസ് ചെയ്യുന്ന ചിത്രം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്‍റെ സംവിധാത്തിലെത്തുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്ബുരാൻ മാർച്ച്‌ 28നാണ് തിയറ്റിലെത്തുക.

കേരളത്തിലെ ക്രിക്കറ്റ് ആവേശത്തിന് ഇനി പുതിയൊരു തട്ടകം കൂടി; ഉദ്ഘാടനം മാർച്ച് 16ന്

കേളത്തിലെ ക്രിക്കറ്റ് ആവേശങ്ങൾക്ക് ഇനി പുതിയൊരു തട്ടകം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിലാണ് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. മാർച്ച് 16 തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി

കോട്ടത്തറ കൃഷിഭവനില്‍ വിള ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കോട്ടത്തറ കൃഷിഭവനില്‍ വിള ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും കര്‍ഷകശാസ്ത്രജ്ഞ സംവാദവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ നേരിടുന്ന

പിഎംഎംഎസ്‌വൈ പദ്ധതി: ജില്ലയിലെ പ്രഥമ ഐസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ (പിഎംഎംഎസ്‌വൈ) ഭാഗമായി ജില്ലയിലെ മത്സ്യ മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കാന്‍ കൂളിവയലില്‍ ഐസ് പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര-സംസ്ഥാന

25 വയസിനും 45 വയസിനും ഇടയില്‍ നിര്‍ബന്ധമായും നടത്തേണ്ട ആരോഗ്യ പരിശോധനകള്‍

ആരോഗ്യ സംരക്ഷണത്തിനായി പല പരിശോധനകളും മുന്‍കൂട്ടി നടത്തണമെന്നാണ് ലോകാരോഗ്യ സംഘടനയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും അറിയിക്കുന്നത്. രോഗങ്ങള്‍ തടയാനുള്ള മാര്‍ഗ്ഗമായി നേരത്തെയുളള പരിശോധനകളെ കാണാം. വിട്ടുമാറാത്ത പലരോഗങ്ങളും തടയാനുള്ള മാര്‍ഗ്ഗമാണ് നേരത്തെയുള്ള കണ്ടെത്തല്‍.എന്നാല്‍ ഏത്

കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് നേരിട്ട് ട്രെയിൻ; ബെംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം കണ്ട് റെയിൽവേ. കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി റെയിൽവേ ഉത്തരവിറക്കി. മംഗലാപുരം വഴി പോകുന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. ട്രെയിൻ നമ്പർ 16511,16522 വിനെയാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. ബെംഗളൂരുവിൽ

മധ്യവയസ്ക‌നെ തലക്കടിച്ച് കൊലപ്പെടുത്തി.

വാക്കുതർക്കത്തെ തുടർന്ന് മധ്യവയസ്ക‌നെ തലക്കടിച്ച് കൊലപ്പെടുത്തി.അമ്പലവയൽ ആണ്ടൂർ സ്വദേശി വേണുഗോപാൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആനപാറ സ്വദേശിയായ പ്രമോദിനെ അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്‌തു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.