മക്കളെ വളര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ആഗ്രഹിക്കരുത്

നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികള്‍ എന്നാണ് പറയുക. വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും എല്ലാം അമിത പ്രതീക്ഷകളുടെ പ്രഷർകുക്കറിലാണ് പലപ്പോഴും കുട്ടികള്‍ വളരുക. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ ഇവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ടോക്‌സിക് പാരന്റിംഗും ഉണ്ടാവാറുണ്ട്. പല മാതാപിതാക്കളും കുട്ടികളെ വളർത്തുന്നത് മക്കള്‍ക്ക് മേല്‍ അവർക്കുള്ള അമിത പ്രതീക്ഷകളും ആഗ്രഹങ്ങളും കൊണ്ടാണ്. തങ്ങള്‍ക്ക് നേടാനാവാഞ്ഞതും തങ്ങളുടെ പൂവണിയാത്തതുമായ സ്വപ്‌നങ്ങള്‍ മക്കളിലൂടെ നേടിയെടുക്കും എന്ന് ഉറപ്പിച്ചാണ് പല മാതാപിതാക്കളും മക്കളെ വളർത്തുന്നത് തന്നെ. കുട്ടികള്‍ വളർന്നു കഴിയുമ്പോള്‍ മാതാപിതാക്കളുമായി അകല്‍ച്ച കാണിക്കുന്നതിന്റെ പ്രധാനകാരണവും ഇതൊക്കെ തന്നെ. മാതാപിതാക്കളുടെ ചിന്താഗതിയില്‍ മാറ്റങ്ങള്‍ വന്നാല്‍ മാത്രമേ, ഭാവിയില്‍ മക്കള്‍ക്കിടയില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കും. സ്വന്തം ആഗ്രഹങ്ങള്‍ നിറവേറ്റാനായി മക്കളെ ഒരിക്കലും ഒരു ഉപകരണമായി ഉപയോഗിക്കരുത്. മക്കളും സ്വതന്ത്ര വ്യക്തികളാണ് എന്ന കാര്യം ആദ്യം മനസിലാക്കുക. നിങ്ങള്‍ക്ക് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നതുപോലെ തന്നെ, നിങ്ങളുടെ മക്കള്‍ക്കും അവരുടെതായ ആഗ്രഹങ്ങള്‍ ഉണ്ടായിരിക്കും. അവരെ അതിനൊത്ത് പറക്കാൻ അനുവദിക്കണം. എന്നാല്‍ മാത്രമേ, കുട്ടികള്‍ക്ക് നിങ്ങള്‍ നല്ലൊരു രക്ഷകർത്താവാകൂ.. മക്കള്‍ക്കു വേണ്ടി പണം ചെലവഴിക്കണം. പക്ഷേ, ആവശ്യത്തിന് മാത്രം മതി. സ്വന്തം കാലില്‍ നില്‍ക്കാൻ പ്രാപ്തരാകുന്നതുവരെ ഒരു പിന്തുണ നല്‍കുന്നവർ മാത്രമായിരിക്കണം മാതാപിതാക്കള്‍. അവരുടെ മാനസികമായ വളർച്ചയ്ക്കും നിങ്ങള്‍ സഹായിക്കണം. അതിന്റെ ഒപ്പം, നിങ്ങള്‍ നിങ്ങളുടെ ജീവിതവും സുരക്ഷിതമാക്കണം. പല മാതാപിതാക്കളും തങ്ങള്‍ പറയുന്നത് മാത്രമാണ് ശരി എന്ന് കരുതുന്നവരും വിശ്വസിക്കുന്നവരുമാണ്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സമ്മതിച്ചവർ വലുതാകുമ്പോള്‍ അത് മാറ്റാം. ഇതിനെയെല്ലാം കുറ്റപ്പെടുത്തുന്നത് തെറ്റാണ്. മക്കള്‍ വളരുംതോറും അവർക്ക് അവരുടെതായ കാഴ്ചപ്പാടുകള്‍ ഉണ്ടാകും. ഇത് മാനസികമായി അവർ വളരുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ്. എല്ലാ കാലത്തും മക്കള്‍ മാതാപിതാക്കളെ ശരിവെക്കും എന്ന് ആഗ്രഹിക്കുന്നത് തെറ്റാണ്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *