മക്കളെ വളര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ആഗ്രഹിക്കരുത്

നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികള്‍ എന്നാണ് പറയുക. വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും എല്ലാം അമിത പ്രതീക്ഷകളുടെ പ്രഷർകുക്കറിലാണ് പലപ്പോഴും കുട്ടികള്‍ വളരുക. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ ഇവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ടോക്‌സിക് പാരന്റിംഗും ഉണ്ടാവാറുണ്ട്. പല മാതാപിതാക്കളും കുട്ടികളെ വളർത്തുന്നത് മക്കള്‍ക്ക് മേല്‍ അവർക്കുള്ള അമിത പ്രതീക്ഷകളും ആഗ്രഹങ്ങളും കൊണ്ടാണ്. തങ്ങള്‍ക്ക് നേടാനാവാഞ്ഞതും തങ്ങളുടെ പൂവണിയാത്തതുമായ സ്വപ്‌നങ്ങള്‍ മക്കളിലൂടെ നേടിയെടുക്കും എന്ന് ഉറപ്പിച്ചാണ് പല മാതാപിതാക്കളും മക്കളെ വളർത്തുന്നത് തന്നെ. കുട്ടികള്‍ വളർന്നു കഴിയുമ്പോള്‍ മാതാപിതാക്കളുമായി അകല്‍ച്ച കാണിക്കുന്നതിന്റെ പ്രധാനകാരണവും ഇതൊക്കെ തന്നെ. മാതാപിതാക്കളുടെ ചിന്താഗതിയില്‍ മാറ്റങ്ങള്‍ വന്നാല്‍ മാത്രമേ, ഭാവിയില്‍ മക്കള്‍ക്കിടയില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കും. സ്വന്തം ആഗ്രഹങ്ങള്‍ നിറവേറ്റാനായി മക്കളെ ഒരിക്കലും ഒരു ഉപകരണമായി ഉപയോഗിക്കരുത്. മക്കളും സ്വതന്ത്ര വ്യക്തികളാണ് എന്ന കാര്യം ആദ്യം മനസിലാക്കുക. നിങ്ങള്‍ക്ക് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നതുപോലെ തന്നെ, നിങ്ങളുടെ മക്കള്‍ക്കും അവരുടെതായ ആഗ്രഹങ്ങള്‍ ഉണ്ടായിരിക്കും. അവരെ അതിനൊത്ത് പറക്കാൻ അനുവദിക്കണം. എന്നാല്‍ മാത്രമേ, കുട്ടികള്‍ക്ക് നിങ്ങള്‍ നല്ലൊരു രക്ഷകർത്താവാകൂ.. മക്കള്‍ക്കു വേണ്ടി പണം ചെലവഴിക്കണം. പക്ഷേ, ആവശ്യത്തിന് മാത്രം മതി. സ്വന്തം കാലില്‍ നില്‍ക്കാൻ പ്രാപ്തരാകുന്നതുവരെ ഒരു പിന്തുണ നല്‍കുന്നവർ മാത്രമായിരിക്കണം മാതാപിതാക്കള്‍. അവരുടെ മാനസികമായ വളർച്ചയ്ക്കും നിങ്ങള്‍ സഹായിക്കണം. അതിന്റെ ഒപ്പം, നിങ്ങള്‍ നിങ്ങളുടെ ജീവിതവും സുരക്ഷിതമാക്കണം. പല മാതാപിതാക്കളും തങ്ങള്‍ പറയുന്നത് മാത്രമാണ് ശരി എന്ന് കരുതുന്നവരും വിശ്വസിക്കുന്നവരുമാണ്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സമ്മതിച്ചവർ വലുതാകുമ്പോള്‍ അത് മാറ്റാം. ഇതിനെയെല്ലാം കുറ്റപ്പെടുത്തുന്നത് തെറ്റാണ്. മക്കള്‍ വളരുംതോറും അവർക്ക് അവരുടെതായ കാഴ്ചപ്പാടുകള്‍ ഉണ്ടാകും. ഇത് മാനസികമായി അവർ വളരുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ്. എല്ലാ കാലത്തും മക്കള്‍ മാതാപിതാക്കളെ ശരിവെക്കും എന്ന് ആഗ്രഹിക്കുന്നത് തെറ്റാണ്.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.