ലളിത ജീവിതം നയിക്കുന്ന സൂപ്പർ നായിക സായ് പല്ലവിയുടെ ആസ്തിയും വരുമാനവും: വിശദാംശങ്ങൾ

തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആരാധക വൃന്ദമുള്ള നടിയാണ് സായ് പല്ലവി. സായ് പല്ലവിക്കുള്ള സ്വീകാര്യത അമ്ബരപ്പിക്കുന്നതാണ്.തൊട്ടതെല്ലാം ഹിറ്റാക്കി കരിയറില്‍ മുന്നേറുന്ന നടിക്ക് ഇന്ന് കോടികളാണ് പ്രതിഫലം.

അമരനില്‍ അഭിനയിക്കാൻ മൂന്ന് കോടി രൂപയാണ് സായ് പല്ലവി വാങ്ങിയതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാല്‍ പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം നടി സിനിമകള്‍ ചെയ്യാറില്ല. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ കർശന നിബന്ധനകളുള്ള നടിയാണ് സായ് പല്ലവി.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ തെരഞ്ഞെടുക്കുന്ന നടി ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാറില്ല. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാനും തയ്യാറല്ല. ഡാൻസിലെ മികവാണ് സായ് പല്ലവിക്ക് കരിയറില്‍ വലിയ ഗുണം ചെയ്തത്. ഓഫ് സ്ക്രീൻ ഇമേജും ഈ ജനപ്രീതിക്ക് കാരണമാണ്. ഏവരോടും നന്നായി പെരുമാറുന്നയാളാണ് സായ് പല്ലവി. നടി താരജാഡ കാണിച്ചു എന്ന പരാതി ഇന്നുവരെയും സഹപ്രവർത്തകരോ ആരാധകരോ ഉന്നയിച്ചിട്ടില്ല. ബോളിവുഡിലേക്കും കടന്നിരിക്കുന്ന സായ് പല്ലവിക്ക് സമ്ബാദ്യം കോടികളാണ്.

ഇപ്പോഴിതാ തന്റെ സമ്ബാദ്യത്തെക്കുറിച്ച്‌ പരാമർശിച്ചിരിക്കുകയാണ് നടി. ചെറുപ്പത്തിലും തന്റെ കുടുംബം സാമ്ബത്തികമായി മുന്നിലായിരുന്നെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ മാത്രം പണമില്ലായിരുന്നെന്ന് സായ് പല്ലവി പറയുന്നു. ഇന്ന് പാവപ്പെട്ടവരെ സഹായിക്കാനുള്ള പണം എനിക്കുണ്ട്. ഇതൊരു അനുഗ്രഹമായി ഞാൻ കാണുന്നു. 47 കോടി രൂപയുടെ ആസ്തി സായ് പല്ലവിക്കുണ്ടെന്നാണ് റിപ്പോർട്ടുകള്‍. തണ്ടല്‍ ആണ് നടിയുടെ പുതിയ സിനിമ.

നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകൻ. ഇരുവരുടെയും ഗാനരംഗം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ബോളിവുഡിലും നടിയുടെ സിനിമ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ നടി സിനിമ ചെയ്തിട്ട് ഏറെക്കാലമായി. മറ്റ് ഭാഷകളിലെ തിരക്കും നല്ല അവസരങ്ങള്‍‌ ലഭിക്കാത്തതുമാണത്രെ സായ് പല്ലവിയെ മലയാള സിനിമകളില്‍ കാണാത്തതിന് കാരണം. പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് സായ് പല്ലവി നായികയായി തുടക്കം കുറിക്കുന്നത്.

പിന്നീട് അതിരൻ, കലി എന്നീ സിനിമകള്‍ ചെയ്തു. അപ്പോഴേക്കും തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും വലിയ അവസരങ്ങള്‍ സായ് പല്ലവിയെ തേടി വന്നു. അമരന്റെ വിജയത്തിളക്കത്തിലാണ് സായ് പല്ലവി. താരത്തിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകർ. മികച്ച പ്രകടനമാണ് ശിവകാർത്തികേയൻ നായകനായ ചിത്രത്തില്‍ സായ് പല്ലവി കാഴ്ച വെച്ചത്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.