ലളിത ജീവിതം നയിക്കുന്ന സൂപ്പർ നായിക സായ് പല്ലവിയുടെ ആസ്തിയും വരുമാനവും: വിശദാംശങ്ങൾ

തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആരാധക വൃന്ദമുള്ള നടിയാണ് സായ് പല്ലവി. സായ് പല്ലവിക്കുള്ള സ്വീകാര്യത അമ്ബരപ്പിക്കുന്നതാണ്.തൊട്ടതെല്ലാം ഹിറ്റാക്കി കരിയറില്‍ മുന്നേറുന്ന നടിക്ക് ഇന്ന് കോടികളാണ് പ്രതിഫലം.

അമരനില്‍ അഭിനയിക്കാൻ മൂന്ന് കോടി രൂപയാണ് സായ് പല്ലവി വാങ്ങിയതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാല്‍ പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം നടി സിനിമകള്‍ ചെയ്യാറില്ല. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ കർശന നിബന്ധനകളുള്ള നടിയാണ് സായ് പല്ലവി.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ തെരഞ്ഞെടുക്കുന്ന നടി ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാറില്ല. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാനും തയ്യാറല്ല. ഡാൻസിലെ മികവാണ് സായ് പല്ലവിക്ക് കരിയറില്‍ വലിയ ഗുണം ചെയ്തത്. ഓഫ് സ്ക്രീൻ ഇമേജും ഈ ജനപ്രീതിക്ക് കാരണമാണ്. ഏവരോടും നന്നായി പെരുമാറുന്നയാളാണ് സായ് പല്ലവി. നടി താരജാഡ കാണിച്ചു എന്ന പരാതി ഇന്നുവരെയും സഹപ്രവർത്തകരോ ആരാധകരോ ഉന്നയിച്ചിട്ടില്ല. ബോളിവുഡിലേക്കും കടന്നിരിക്കുന്ന സായ് പല്ലവിക്ക് സമ്ബാദ്യം കോടികളാണ്.

ഇപ്പോഴിതാ തന്റെ സമ്ബാദ്യത്തെക്കുറിച്ച്‌ പരാമർശിച്ചിരിക്കുകയാണ് നടി. ചെറുപ്പത്തിലും തന്റെ കുടുംബം സാമ്ബത്തികമായി മുന്നിലായിരുന്നെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ മാത്രം പണമില്ലായിരുന്നെന്ന് സായ് പല്ലവി പറയുന്നു. ഇന്ന് പാവപ്പെട്ടവരെ സഹായിക്കാനുള്ള പണം എനിക്കുണ്ട്. ഇതൊരു അനുഗ്രഹമായി ഞാൻ കാണുന്നു. 47 കോടി രൂപയുടെ ആസ്തി സായ് പല്ലവിക്കുണ്ടെന്നാണ് റിപ്പോർട്ടുകള്‍. തണ്ടല്‍ ആണ് നടിയുടെ പുതിയ സിനിമ.

നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകൻ. ഇരുവരുടെയും ഗാനരംഗം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ബോളിവുഡിലും നടിയുടെ സിനിമ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ നടി സിനിമ ചെയ്തിട്ട് ഏറെക്കാലമായി. മറ്റ് ഭാഷകളിലെ തിരക്കും നല്ല അവസരങ്ങള്‍‌ ലഭിക്കാത്തതുമാണത്രെ സായ് പല്ലവിയെ മലയാള സിനിമകളില്‍ കാണാത്തതിന് കാരണം. പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് സായ് പല്ലവി നായികയായി തുടക്കം കുറിക്കുന്നത്.

പിന്നീട് അതിരൻ, കലി എന്നീ സിനിമകള്‍ ചെയ്തു. അപ്പോഴേക്കും തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും വലിയ അവസരങ്ങള്‍ സായ് പല്ലവിയെ തേടി വന്നു. അമരന്റെ വിജയത്തിളക്കത്തിലാണ് സായ് പല്ലവി. താരത്തിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകർ. മികച്ച പ്രകടനമാണ് ശിവകാർത്തികേയൻ നായകനായ ചിത്രത്തില്‍ സായ് പല്ലവി കാഴ്ച വെച്ചത്.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.