സിം റീചാര്‍ജ് ചെയ്യാനുളള കാലാവധി നീട്ടി ട്രായ്

സെക്കൻഡറി സിമ്മുകള്‍ റീചാർജ് ചെയ്യാൻ മറക്കുന്ന മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസകരമായ നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സിം കാർഡ് കാലാവധി സാധുതയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളാണ് ട്രായ് അവതരിപ്പിച്ചിരിക്കുന്നത്. ഇടയ്ക്കിടെയുള്ള റീചാർജുകള്‍ ഒഴിവാക്കാനും ചെലവ് കുറയ്ക്കാനും ഉപയോക്താക്കളെ സഹായിക്കുന്നതാണ് ഇത്. ജിയോ, എയർടെല്‍, വോഡാഫോണ്‍, ബിഎസ്‌എൻഎല്‍ എന്നിവയില്‍ നിന്നുള്ള സിം കാർഡുകള്‍ ദീർഘകാലത്തേക്ക് റീചാർജ് ചെയ്യാതെ സജീവമായി നിലനിർത്താന്‍ ട്രായ് മാർഗനിർദ്ദേശങ്ങള്‍ സഹായകരമാണ്. ജിയോ ഉപയോക്താക്കള്‍ക്ക് സിം റീചാർജ് ചെയ്യാതെ 90 ദിവസത്തേക്ക് സജീവമായി നിലനിര്‍ത്താവുന്നതാണ്. ഈ കാലാവധിക്ക് ശേഷം വീണ്ടും സിം റീചാര്‍ജ് ചെയ്യണം. റീചാർജ് ചെയ്യുന്നില്ലെങ്കില്‍ സിം ശാശ്വതമായി വിച്ഛേദിക്കപ്പെടുകയും മറ്റൊരാള്‍ക്ക് വീണ്ടും നല്‍കുകയും ചെയ്യും. എന്നാൽ എയർടെല്‍ സിം കാർഡുകള്‍ റീചാർജ് ചെയ്യാതെ 90 ദിവസത്തിലധികം സജീവമായി നിലനിര്‍ത്താം. തുടര്‍ന്ന് ഉപയോക്താക്കള്‍ക്ക് അവരുടെ സിം വീണ്ടും സജീവമാക്കുന്നതിനായി 15 ദിവസത്തെ ഗ്രേസ് പിരീഡ് ലഭിക്കുന്നതാണ്. ഇതിനു ശേഷവും റീചാർജ് ചെയ്യുന്നില്ലെങ്കില്‍ സിം ശാശ്വതമായി വിച്ഛേദിക്കപ്പെടും. വോഡാഫോണ്‍ ഉപയോക്താക്കള്‍ക്ക് സിം റീചാർജ് ചെയ്യുന്നതിനായി 90 ദിവസത്തെ ഗ്രേസ് പിരീഡാണ് ലഭ്യമാക്കിയിട്ടുളളത്. ഇതിനുശേഷം ഉപയോക്താവ് അവരുടെ സിം സജീവമാക്കി നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കില്‍ കുറഞ്ഞത് 49 രൂപയുടെ പ്ലാൻ ഉപയോഗിച്ച്‌ നമ്പർ റീചാർജ് ചെയ്യേണ്ടതുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്‌എൻഎല്‍ ആണ് ഏറ്റവും ദൈർഘ്യമേറിയ കാലാവധി വാഗ്ദാനം ചെയ്യുന്നത്. റീചാർജ് ചെയ്യാതെ ബിഎസ്‌എൻഎല്‍ സിം 180 ദിവസത്തേക്ക് സജീവമായി നിലനിര്‍ത്താം. ഇടയ്ക്കിടെയുള്ള റീചാർജുകള്‍ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് മികച്ച ഓപ്ഷനാണ് ഈ നീണ്ട പ്ലാൻ. ഈ ടെലികോം കമ്പനിയുടെ സിമ്മുകളില്‍ ഉപയോക്താവിന് 20 രൂപ പ്രീപെയ്ഡ് ബാലൻസ് ഉണ്ടെങ്കില്‍ 30 ദിവസത്തേക്ക് കൂടി സിം ആക്റ്റിവേഷൻ നീട്ടി നല്‍കുന്നതാണ്.

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ

സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രവാസി അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഒരു പ്രവാസി തട്ടിപ്പുകാരനെ പിടികൂടിയത്.ഇയാളുടെ തട്ടിപ്പ് രീതി കൃത്യമായ ആസൂത്രണത്തോടെയുള്ളതായിരുന്നു. വാട്ട്‌സ്ആപ്പ് വഴി ഉയർന്ന ബ്രാൻഡഡ്

പ്രതിഷേധച്ചൂടറിഞ്ഞു: യാത്രക്കാർക്ക് ഇൻഡിഗോ പണം തിരിച്ചുനൽകും; താമസസൗകര്യം ഒരുക്കും

ന്യൂഡൽഹി: വിമാനങ്ങൾ റദ്ദാക്കുകയും യാത്രാ പ്രതിസന്ധി മൂർച്ഛിക്കുകയും ചെയ്തതിന് പിന്നാലെ യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളുമായി ഇൻഡിഗോ രംഗത്ത്. ഡിസംബർ അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇൻഡിഗോ

ചെക്കന്മാരെ കിട്ടാനില്ല ഈ രാജ്യത്ത്! ഭർത്താക്കന്മാരെ ‘റെന്റിനെടുത്ത്’ സ്ത്രീകൾ!

ദ ന്യൂയോർക്ക് പോസ്റ്റിൽ വന്ന ഒരു റിപ്പോർട്ടാണ് ആഗോള തലത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലാത്വിയ എന്ന യൂറോപ്യൻ രാജ്യത്ത് ജെൻഡർ ഇമ്പാലൻസ് സംഭവിച്ചിരിക്കുകയാണ്. ആണുങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇവിടുത്തെ

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന്ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് പരി​ഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ

പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതമായ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന റീലുകളും, വാട്സ് ആപ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും, ചര്‍ച്ചകളും കര്‍ശന നിരീക്ഷണത്തിലാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയ്സ് ക്ലിപ്പുകള്‍, വീഡിയോകള്‍, അനിമേഷനുകള്‍, കാര്‍ഡുകള്‍ എന്നിവ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.