മോണാലിസക്കുവേണ്ടി ചെലവാക്കിയത് 15 ലക്ഷം; ബോബി നേടിയത് കോടികളുടെ പബ്ലിസിറ്റി

ബോബി ചെമ്മണൂർ ഇന്റർനാഷണല്‍ ജൂവലേഴ്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനത്തിനായി കോയമ്ബത്തൂരിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു ഹണി റോസ് നല്‍കിയ പരാതിയില്‍ ബോബിയെ പൊലീസ് വയാനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുന്നത്.തുടർന്ന് റിമാന്‍ഡിലായ അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്.

ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴും ജാമ്യം ലഭിച്ചതിന് ശേഷം നടത്തിയ ‘കാട്ടിക്കൂട്ടലുകള്‍ക്കും’ കോടതിയുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള വിമർശനവും ബോബി ചെമ്മണ്ണൂർ കേള്‍ക്കേണ്ടി വന്നു.ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം പഴയ അശ്ലീല പരാമർശവും ദ്വയാർത്ഥ പ്രയോഗങ്ങളൊന്നും ഇല്ലാത്ത മാന്യനായ ബോബിയെയാണ് സോഷ്യല്‍ മീഡിയയിലും മറ്റും ആളുകള്‍ക്ക് കാണാന്‍ സാധിക്കുന്നത്. ഗ്രൂപ്പിന്റെ കോഴിക്കോട്ടെ ഏറ്റവും പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിന് കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ എന്ന മോനി ഭോസ്ലയെ എത്തിച്ചുകൊണ്ട് ഒരിക്കല്‍ കൂടി ബോബി ശ്രദ്ധേയനായി മാറുന്നതിനും കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു.

15 ലക്ഷം രൂപ നല്‍കിയാണ് മൊണാലിസയെ ബോബി ചെമ്മണ്ണൂർ കോഴിക്കോട് എത്തിച്ചതെന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. എന്നാല്‍ ബോബിയെ ഈ നീക്കത്തിന്റെ ഗുണം എത്രോയോ കോടികള്‍ മുടക്കിയാലും കിട്ടാത്തതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. അത്തരത്തില്‍ ശ്രദ്ധേയമായി മാറിയ ചില കുറിപ്പുകളാണ് ഇവിടെ പങ്കുവെക്കുന്നത്.

‘ബിസിനസ് അറിയുന്നവനാണ് ബോബി ചെമ്മണ്ണൂർ. 15 ലക്ഷം രൂപ മുടക്കിയാണ് കുംഭമേളയിലെ വൈറല്‍ താരത്തെ കേരളത്തില്‍ എത്തിച്ചത്. അതുകൊണ്ട് അയാള്‍ക്ക് ലഭിക്കുന്നത് കേരളം മുഴുവനുള്ള കവറേജും ചിലപ്പോള്‍ കേരളത്തിന് പുറത്തും ഒക്കെയുള്ള പ്രശസ്തിയും ആയിരിക്കും. നേരെമറിച്ച്‌ പ്രമുഖ പത്രങ്ങളില്‍ ഒന്നാപേജ് പരസ്യം കൊടുക്കണമെങ്കില്‍ തന്നെ ലക്ഷങ്ങള്‍ ചെലവാകും. പണ്ടത്തെപ്പോലെ പത്രം ഒന്നും വായിക്കുന്ന അവസ്ഥ അല്ലാത്തതുകൊണ്ട് അതുകൊണ്ട് വലിയ പ്രയോജനവും ഇല്ലാതാനും. ഇനി ടിവിയില്‍ കൊടുക്കാമെന്ന് വച്ചാല്‍ ടിവി കാണുന്ന ആളുകള്‍ കൂടുതലും പഴയ തലമുറയാണ്. എങ്ങനെ നോക്കിയാലും മുടക്കിയ 15 ലക്ഷത്തിന് കോടികളുടെ പരസ്യമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. അത് അദ്ദേഹം ലാഭിച്ചു. ബുദ്ധിമാനാണ് ബോബി.’ എന്നാണ് ബംഗ്ലൂർ മലയാളി എന്ന പേജില്‍ വന്ന കുറിപ്പ്.

മൊണാലിസയ്ക്ക് ബോബി 15 ലക്ഷം രൂപ പ്രതിഫലം നല്‍കി എന്നുള്ളത് വലിയ സന്തോഷമുള്ള വാർത്തയാണെന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഇത് ബൊച്ചേ ചെയ്ത വലിയൊരു പുണ്യ പ്രവൃത്തി തന്നെയാണ് എന്നതില്‍ ഒരു സംശയവുമില്ല. ഏത് കുപ്പയില്‍ ആണെങ്കിലും ദൈവ നിയോഗം ഉണ്ടെങ്കില്‍ ഭാഗ്യം നമ്മെ ഇങ്ങോട്ട് തേടിയെത്തും എന്ന ഒറ്റ ഉദാഹരണമാണ് മൊണാലിസ. ചിലപ്പോള്‍ അതിനായി നാം ഒരുപാട് കാത്തിരിക്കേണ്ടി വന്നേക്കാം. കഠിന പ്രയാതനകള്‍ ചെയ്യേണ്ടി വന്നേക്കാം. ഒരുപാട് വിഷമ ഘട്ടങ്ങള്‍ നേരിടേണ്ടി വന്നേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇത് മൊണാലിസയുടെ ഭാഗ്യത്തിനപ്പുറം ഒരു കുടുംബം രക്ഷപ്പെട്ടല്ലോ എന്ന സന്തോഷത്തിലാണ് ഞാൻ ഉള്‍പ്പടെ പലരും. അതിന്റെ ഒരു ഭാഗമായി ആ പെണ്‍കുട്ടിയെ കേരളത്തിലേക്ക് ക്ഷണിച്ച ബൊചെയ്ക്കു ഒരായിരം ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. ആ മോള്‍ക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നും വൈറല്‍ കുറിപ്പില്‍ കൂട്ടിച്ചേർക്കുന്നു.

‘ബോബി ചെമ്മണ്ണൂർ ഗ്രുപ്പിനും മോണലിസക്കും അഭിനന്ദനങ്ങള്‍. വളരെ സന്തോഷം തോന്നിയ ഒരു വാർത്ത. സാമ്ബത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു കുടുംബത്തിലെ കുട്ടി. പല റിപ്പോർട്ടുകളിലും കോഴിക്കോട് 15 ലക്ഷം രൂപയാണ് യാത്രചിലവായി താരത്തിന് കോഴിക്കോട് എത്തുന്നതിന് ലഭിക്കുന്നതെന്ന് അറിയുന്നു. ഫെബ്രുവരി 14നാണ് കോഴിക്കോട് ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യുവാൻ ‘മൊണാലിസ’എന്ന് അറിയപ്പെടുന്ന മോണി ബോസ്ലെ എത്തിയത്’- എന്ന് മറ്റൊരാളും കുറിച്ചു.

സിനിമയിലേക്കും മൊണാലിസയ്ക്ക് ക്ഷണം ലഭിച്ചു. ഡയറി ഓഫ് മണിപ്പൂർ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക. ചിത്രത്തില്‍ അഭിനയിക്കുന്നതിന് പെണ്‍കുട്ടിക്ക് 21 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കുമെന്ന വിവരവും പുറത്തുവന്നിരുന്നു. സാമ്ബത്തികമായി ഒരു പ്രശ്നവുമില്ലാത്ത നമ്മുടെ നടിമാർക്ക് കിട്ടുന്നതിലും നല്ലതല്ലേ ഈ പാവം പെണ്‍കുട്ടികള്‍ അവസരം കിട്ടുന്നതെന്നും എന്നും അദ്ദേഹം ചോദിക്കുന്നു.

ആളൊരല്പം പ്രാഞ്ചിയേട്ടൻ ആണെങ്കിലും ബോബി കേരള പൊതു സമൂഹത്തിന് സുപരിചിതനാണ്, പ്രശസ്തനാണ് അതിനാല്‍ തന്നെ പുതിയതായി ഒരു പബ്ലിസിറ്റിയുടെ ആവശ്യം ബോബിക്കില്ലെന്നാണ് കെവിന്‍ പീറ്റർ എന്നയാള്‍ കുറിച്ചത്. എന്നാലും നെഗറ്റീവ് പബ്ലിസിറ്റിയെ നന്നായി ഉപയോഗപ്പെടുത്തി, എങ്ങിനെ സോഷ്യല്‍ മീഡിയയെ കയ്യിലെടുക്കാമെന്നും അത് വെച്ച്‌ എങ്ങിനെ സ്വയം മാർക്കറ്റ് ചെയ്യാമെന്നും തെളിയിച്ച ഒരു നല്ല ബിസിനസുകാനാണ് ബോബിയെന്നും അദ്ദേഹം പറയുന്നു.

ഹണി റോസുമായുള്ള പ്രശ്നത്തെ തുടർന്ന് മലയാള നടിമാർക്ക് പകരം കുംഭമേളയില്‍ കല്ലുമാല വില്‍ക്കാൻ വന്ന് താരമായി മാറിയ മോണോലിസ എന്ന നാടോടി പെണ്‍കുട്ടിയെ കോഴിക്കോട് ഉദ്ഘാടനത്തിനായി കൊണ്ടുവന്ന ബോബിയുടെ നീക്കം സൂപ്പർ എന്നു പറഞ്ഞാല്‍ മാത്രം പോരാ അത് ഒരു ഒന്നൊന്നര പണിയും കൂടിയാണ് എന്നു പറഞ്ഞേ പറ്റൂ. സാമ്ബത്തികമായി ഒരു പ്രശ്നവുമില്ലാത്ത നമ്മുടെ നടിമാർ ഉദ്ഘാടനങ്ങള്‍ ഒരു ബിസിനസ് ആക്കി മാറ്റി പിന്നെയും പിന്നെയും വാരി കൂട്ടുന്നതിന് പകരം ഇവിടെ ദരിദ്രയായ ഒരു പെണ്‍കുട്ടിയുടെ ജീവിതവും കൂടിയാണ് രക്ഷപ്പെടുന്നത്. എന്തായാലും മോണോലിസയ്ക്ക് ആശംസകള്‍ നേരുന്നു നല്ലൊരു ഭാവി ഉണ്ടാവട്ടെയേന്നും കെവിന്‍ കൂട്ടിച്ചേർത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.