മോണാലിസക്കുവേണ്ടി ചെലവാക്കിയത് 15 ലക്ഷം; ബോബി നേടിയത് കോടികളുടെ പബ്ലിസിറ്റി

ബോബി ചെമ്മണൂർ ഇന്റർനാഷണല്‍ ജൂവലേഴ്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനത്തിനായി കോയമ്ബത്തൂരിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു ഹണി റോസ് നല്‍കിയ പരാതിയില്‍ ബോബിയെ പൊലീസ് വയാനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുന്നത്.തുടർന്ന് റിമാന്‍ഡിലായ അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്.

ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴും ജാമ്യം ലഭിച്ചതിന് ശേഷം നടത്തിയ ‘കാട്ടിക്കൂട്ടലുകള്‍ക്കും’ കോടതിയുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള വിമർശനവും ബോബി ചെമ്മണ്ണൂർ കേള്‍ക്കേണ്ടി വന്നു.ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം പഴയ അശ്ലീല പരാമർശവും ദ്വയാർത്ഥ പ്രയോഗങ്ങളൊന്നും ഇല്ലാത്ത മാന്യനായ ബോബിയെയാണ് സോഷ്യല്‍ മീഡിയയിലും മറ്റും ആളുകള്‍ക്ക് കാണാന്‍ സാധിക്കുന്നത്. ഗ്രൂപ്പിന്റെ കോഴിക്കോട്ടെ ഏറ്റവും പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിന് കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ എന്ന മോനി ഭോസ്ലയെ എത്തിച്ചുകൊണ്ട് ഒരിക്കല്‍ കൂടി ബോബി ശ്രദ്ധേയനായി മാറുന്നതിനും കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു.

15 ലക്ഷം രൂപ നല്‍കിയാണ് മൊണാലിസയെ ബോബി ചെമ്മണ്ണൂർ കോഴിക്കോട് എത്തിച്ചതെന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. എന്നാല്‍ ബോബിയെ ഈ നീക്കത്തിന്റെ ഗുണം എത്രോയോ കോടികള്‍ മുടക്കിയാലും കിട്ടാത്തതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. അത്തരത്തില്‍ ശ്രദ്ധേയമായി മാറിയ ചില കുറിപ്പുകളാണ് ഇവിടെ പങ്കുവെക്കുന്നത്.

‘ബിസിനസ് അറിയുന്നവനാണ് ബോബി ചെമ്മണ്ണൂർ. 15 ലക്ഷം രൂപ മുടക്കിയാണ് കുംഭമേളയിലെ വൈറല്‍ താരത്തെ കേരളത്തില്‍ എത്തിച്ചത്. അതുകൊണ്ട് അയാള്‍ക്ക് ലഭിക്കുന്നത് കേരളം മുഴുവനുള്ള കവറേജും ചിലപ്പോള്‍ കേരളത്തിന് പുറത്തും ഒക്കെയുള്ള പ്രശസ്തിയും ആയിരിക്കും. നേരെമറിച്ച്‌ പ്രമുഖ പത്രങ്ങളില്‍ ഒന്നാപേജ് പരസ്യം കൊടുക്കണമെങ്കില്‍ തന്നെ ലക്ഷങ്ങള്‍ ചെലവാകും. പണ്ടത്തെപ്പോലെ പത്രം ഒന്നും വായിക്കുന്ന അവസ്ഥ അല്ലാത്തതുകൊണ്ട് അതുകൊണ്ട് വലിയ പ്രയോജനവും ഇല്ലാതാനും. ഇനി ടിവിയില്‍ കൊടുക്കാമെന്ന് വച്ചാല്‍ ടിവി കാണുന്ന ആളുകള്‍ കൂടുതലും പഴയ തലമുറയാണ്. എങ്ങനെ നോക്കിയാലും മുടക്കിയ 15 ലക്ഷത്തിന് കോടികളുടെ പരസ്യമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. അത് അദ്ദേഹം ലാഭിച്ചു. ബുദ്ധിമാനാണ് ബോബി.’ എന്നാണ് ബംഗ്ലൂർ മലയാളി എന്ന പേജില്‍ വന്ന കുറിപ്പ്.

മൊണാലിസയ്ക്ക് ബോബി 15 ലക്ഷം രൂപ പ്രതിഫലം നല്‍കി എന്നുള്ളത് വലിയ സന്തോഷമുള്ള വാർത്തയാണെന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഇത് ബൊച്ചേ ചെയ്ത വലിയൊരു പുണ്യ പ്രവൃത്തി തന്നെയാണ് എന്നതില്‍ ഒരു സംശയവുമില്ല. ഏത് കുപ്പയില്‍ ആണെങ്കിലും ദൈവ നിയോഗം ഉണ്ടെങ്കില്‍ ഭാഗ്യം നമ്മെ ഇങ്ങോട്ട് തേടിയെത്തും എന്ന ഒറ്റ ഉദാഹരണമാണ് മൊണാലിസ. ചിലപ്പോള്‍ അതിനായി നാം ഒരുപാട് കാത്തിരിക്കേണ്ടി വന്നേക്കാം. കഠിന പ്രയാതനകള്‍ ചെയ്യേണ്ടി വന്നേക്കാം. ഒരുപാട് വിഷമ ഘട്ടങ്ങള്‍ നേരിടേണ്ടി വന്നേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇത് മൊണാലിസയുടെ ഭാഗ്യത്തിനപ്പുറം ഒരു കുടുംബം രക്ഷപ്പെട്ടല്ലോ എന്ന സന്തോഷത്തിലാണ് ഞാൻ ഉള്‍പ്പടെ പലരും. അതിന്റെ ഒരു ഭാഗമായി ആ പെണ്‍കുട്ടിയെ കേരളത്തിലേക്ക് ക്ഷണിച്ച ബൊചെയ്ക്കു ഒരായിരം ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. ആ മോള്‍ക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നും വൈറല്‍ കുറിപ്പില്‍ കൂട്ടിച്ചേർക്കുന്നു.

‘ബോബി ചെമ്മണ്ണൂർ ഗ്രുപ്പിനും മോണലിസക്കും അഭിനന്ദനങ്ങള്‍. വളരെ സന്തോഷം തോന്നിയ ഒരു വാർത്ത. സാമ്ബത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു കുടുംബത്തിലെ കുട്ടി. പല റിപ്പോർട്ടുകളിലും കോഴിക്കോട് 15 ലക്ഷം രൂപയാണ് യാത്രചിലവായി താരത്തിന് കോഴിക്കോട് എത്തുന്നതിന് ലഭിക്കുന്നതെന്ന് അറിയുന്നു. ഫെബ്രുവരി 14നാണ് കോഴിക്കോട് ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യുവാൻ ‘മൊണാലിസ’എന്ന് അറിയപ്പെടുന്ന മോണി ബോസ്ലെ എത്തിയത്’- എന്ന് മറ്റൊരാളും കുറിച്ചു.

സിനിമയിലേക്കും മൊണാലിസയ്ക്ക് ക്ഷണം ലഭിച്ചു. ഡയറി ഓഫ് മണിപ്പൂർ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക. ചിത്രത്തില്‍ അഭിനയിക്കുന്നതിന് പെണ്‍കുട്ടിക്ക് 21 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കുമെന്ന വിവരവും പുറത്തുവന്നിരുന്നു. സാമ്ബത്തികമായി ഒരു പ്രശ്നവുമില്ലാത്ത നമ്മുടെ നടിമാർക്ക് കിട്ടുന്നതിലും നല്ലതല്ലേ ഈ പാവം പെണ്‍കുട്ടികള്‍ അവസരം കിട്ടുന്നതെന്നും എന്നും അദ്ദേഹം ചോദിക്കുന്നു.

ആളൊരല്പം പ്രാഞ്ചിയേട്ടൻ ആണെങ്കിലും ബോബി കേരള പൊതു സമൂഹത്തിന് സുപരിചിതനാണ്, പ്രശസ്തനാണ് അതിനാല്‍ തന്നെ പുതിയതായി ഒരു പബ്ലിസിറ്റിയുടെ ആവശ്യം ബോബിക്കില്ലെന്നാണ് കെവിന്‍ പീറ്റർ എന്നയാള്‍ കുറിച്ചത്. എന്നാലും നെഗറ്റീവ് പബ്ലിസിറ്റിയെ നന്നായി ഉപയോഗപ്പെടുത്തി, എങ്ങിനെ സോഷ്യല്‍ മീഡിയയെ കയ്യിലെടുക്കാമെന്നും അത് വെച്ച്‌ എങ്ങിനെ സ്വയം മാർക്കറ്റ് ചെയ്യാമെന്നും തെളിയിച്ച ഒരു നല്ല ബിസിനസുകാനാണ് ബോബിയെന്നും അദ്ദേഹം പറയുന്നു.

ഹണി റോസുമായുള്ള പ്രശ്നത്തെ തുടർന്ന് മലയാള നടിമാർക്ക് പകരം കുംഭമേളയില്‍ കല്ലുമാല വില്‍ക്കാൻ വന്ന് താരമായി മാറിയ മോണോലിസ എന്ന നാടോടി പെണ്‍കുട്ടിയെ കോഴിക്കോട് ഉദ്ഘാടനത്തിനായി കൊണ്ടുവന്ന ബോബിയുടെ നീക്കം സൂപ്പർ എന്നു പറഞ്ഞാല്‍ മാത്രം പോരാ അത് ഒരു ഒന്നൊന്നര പണിയും കൂടിയാണ് എന്നു പറഞ്ഞേ പറ്റൂ. സാമ്ബത്തികമായി ഒരു പ്രശ്നവുമില്ലാത്ത നമ്മുടെ നടിമാർ ഉദ്ഘാടനങ്ങള്‍ ഒരു ബിസിനസ് ആക്കി മാറ്റി പിന്നെയും പിന്നെയും വാരി കൂട്ടുന്നതിന് പകരം ഇവിടെ ദരിദ്രയായ ഒരു പെണ്‍കുട്ടിയുടെ ജീവിതവും കൂടിയാണ് രക്ഷപ്പെടുന്നത്. എന്തായാലും മോണോലിസയ്ക്ക് ആശംസകള്‍ നേരുന്നു നല്ലൊരു ഭാവി ഉണ്ടാവട്ടെയേന്നും കെവിന്‍ കൂട്ടിച്ചേർത്തു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.