കോഴിക്കോട്: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കൊലക്കുറ്റം ചെയ്തവരെ കൊല്ലുകയോ അല്ലെങ്കില്‍ പ്രായശ്ചിത്തം കൊടുത്ത് ഒഴിവാക്കുകയോ ചെയ്യാന്‍ കുടുംബങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കാന്തപുരം പറഞ്ഞു. ഇസ്‌ലാം മതത്തിലെ നിയമമാണ് അതെന്നും ഇസ്‌ലാം മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കുന്ന മതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുബത്തെ തനിക്ക് അറിയില്ലെന്നും അവിടുത്തെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതരെ ബന്ധപ്പെട്ട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞതനുസരിച്ച് പണ്ഡിതര്‍ ചേര്‍ന്ന് ആലോചനകള്‍ നടത്തുകയായിരുന്നെന്നും കാന്തപുരം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

നെടുമ്പാശ്ശേരി ലഹരി കടത്ത്: ബ്രസീലിയൻ ദമ്പതികളുടെ വയറിളക്കിയപ്പോൾ കിട്ടിയത് 163 കൊക്കെയ്ൻ ഗുളികകൾ; മതിപ്പ് വില 16 കോടി
നെടുമ്ബാശേരി കൊക്കയ്ൻ കടത്തില്‍ ബ്രസീലിയൻ ദമ്ബതികളുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കയിൻ ഗുളികകളാണ് പ്രതികളെ ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തത്. ഇതിന് വിപണിയില്‍ 16 കോടി രൂപ വില