കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; നിയമപരമായി നേരിടും: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

കല്‍പ്പറ്റ: സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ കേസില്‍ എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്. ഈ കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. ഇന്നലെ എഫ് ഐ ആര്‍ ഇടുകയും, ഇന്ന് സി പി എം ജില്ലാ സെക്രട്ടറി മാധ്യമങ്ങളെയും കാണുകയും, ഡി വൈ എഫ് ഐ തന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തത് കൂട്ടിവായിക്കുമ്പോള്‍ അത് വ്യക്തവുമാണ്. ശരിക്കും ഡി വൈ എഫ് ഐക്കാര്‍ മാര്‍ച്ച് നടത്തേണ്ടത് ബ്രഹ്‌മഗിരി സൊസൈറ്റി ഡയറക്ടര്‍ കൂടിയായ മന്ത്രി ഒ ആര്‍ കേളുവിന്റെ ഓഫീസിലേക്കാണ്. ബ്രഹ്‌മഗിരി സൊസൈറ്റിയുടെ പേരില്‍ നിരവധി പേരുടെ പക്കല്‍ നിന്നാണ് സി പി എം നേതാക്കള്‍ പണം പിരിച്ചത്. സൊസൈറ്റിയില്‍ നടന്ന കോടികളുടെ കൊള്ളക്കെതിരെ പ്രതിഷേധം ശക്തമാവുകയും, ജനങ്ങള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്ത സാഹചര്യമാണുള്ളത്. ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതിക്കൂട്ടിലാണ്. സി പി എം ഭരണം നടത്തുന്ന തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ കുടുംബശീയുടെ പേരില്‍ വന്‍അഴിമതിയാണ് നടന്നത്. ഇവിടെയും നേതാക്കള്‍ ആരോപണ വിധേയരാണ്. ഇത്തരത്തിലുള്ള അഴിമതിക്കഥകള്‍ മറച്ചുപിടിക്കാനും ഈ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുമാണ് സി പി എം ഈ രാഷ്ട്രീയപൊറാട്ടുനാടകം കളിക്കുന്നത്. തനിക്കെതിരെ എടുത്ത കേസില്‍ നിയമപരമായി മുന്നോട്ടുപോകും. വിജിലന്‍സും, പൊലീസും തന്നെ ചോദ്യം ചെയ്തു. അവരെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി കോടതിയാണ് പറയേണ്ടത്. നീതി ന്യായ കോടതികളില്‍ വിശ്വാസമുണ്ട്. നിരപരാധിത്വം തെളിയിക്കാന്‍ നിയമപരായി മുന്നോട്ടുപോകുമെന്നും എം എല്‍ എ പറഞ്ഞു. സി പി എം തനിക്കെതിരെ എത്ര സമരം നടത്തിയാലും ബ്രഹ്‌മഗിരിയില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് അതിശക്തമായ സമരവുമായി മുന്നോട്ടുപോകും. കോടികളുടെ കൊള്ളയാണ് നടന്നിരിക്കുന്നത്. ബ്രഹ്‌മഗിരിയില്‍ നടന്ന തട്ടിപ്പ് വിജിലന്‍സും, ക്രൈം ബ്രാഞ്ചും, ഇ ഡിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരും. പണം നിക്ഷേപിച്ചവര്‍ സമരത്തിലാണ്. പ്രവാസികളും, കുടുംബശ്രീ പ്രവര്‍ത്തകരുമടക്കം സമരത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം

പി എസ് സി ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 602/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തിയ്യതികളില്‍ പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല

ജല വിതരണം മുടങ്ങും

പൂതാടി മാത്തൂര്‍വയല്‍ പമ്പിങ് സ്റ്റേഷനിലെ കിണറും ലീഡിങ് ചാനലും ശുദ്ധീകരിക്കുന്നതിനാല്‍ ജലവിതരണം ഏപ്രില്‍ 27,28,29 തിയതികളില്‍ പൂതാടി പഞ്ചായത്തില്‍ പൂര്‍ണമായും പുല്‍പ്പള്ളി പഞ്ചായത്തില്‍ ഭാഗികമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഉഷ്ണം കനക്കുന്നു; സഹജീവികളേയും ചേർത്തുപിടിക്കുക : എസ്കെഎസ്ബിവി

കമ്പളക്കാട്: സഹജീവികൾക്ക് ദാഹജലം നൽകൽ വിശ്വാസത്തിൻ്റെ ഭാഗമാണെന്നും കേരളത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കഠിന ചൂടിൽ ദാഹജലം തേടി അലയുന്ന പക്ഷി- പറവകൾക്കും അതിനുള്ള സൗകര്യം എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും ഒരുക്കണമെന്നും ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി

രാജ്യത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡി്‍ൽ , വെള്ളിയാഴ്ച ഉപയോ​ഗിച്ചത് 252 ജിഗാവാട്ട് വൈദ്യുതി

രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 252 ജിഗാവാട്ടിലെത്തി വെള്ളിയാഴ്ച്ചയാണ് വൈദ്യുതി ഉപഭോഗം 252 ജിഗാവാട്ടിൽ എത്തിയത് 2024 മെയ് 30 ന് രേഖപ്പെടുത്തിയ 249.9 ജിഗാവാട്ടായിരുന്നു ഇത് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.