കിടക്കയ്ക്ക് സമീപം വെള്ളം വച്ചിട്ടാണോ കിടന്നുറങ്ങുന്നത്? ആരോഗ്യത്തെ അപകടത്തിലാക്കരുത്.

ഒരു ഗ്ലാസ് വെള്ളമെങ്കിലും കിടയ്ക്ക് അരികിൽ വച്ചിട്ട് കിടന്ന് ഉറങ്ങുന്നതാണ് പലരുടെയും ശീലം. ഉറക്കത്തിനിടയിൽ ദാഹിച്ചാൽ, അല്ലെങ്കിൽ മരുന്ന് കഴിക്കേണ്ട ആവശ്യം വന്നാൽ ഈ വെള്ളം വലിയ ഉപകാരമായിരിക്കും. നമ്മുടെ സൗകര്യത്തിനായി ചെയ്യുന്ന ഈ രീതി കാണുമ്പോൾ അപകടകരമായി തോന്നില്ലെങ്കിലും രാത്രിയിൽ ഇത്തരത്തിൽ വയ്ക്കുന്ന വെള്ളം നമ്മുടെ ആരോഗ്യത്തെ ബാധിക്കാം. പൊടി, വായുവിലുള്ള മറ്റ് വസ്തുക്കൾ, ബാക്ടീരിയ എന്നിവ ഈ ഗ്ലാസിൽ അടിഞ്ഞുകൂടാം. മുറിയിലെ ചൂടും പ്രകാശവും രാസപ്രക്രിയയ്ക്ക് കാരണമാകും. നിങ്ങൾ വെള്ളം തുറന്നാണ് വയ്ക്കുന്നതെന്ന് കരുതുക. ഇതിൽ പൊടിവീഴുമെന്നത് ഉറപ്പാണ്. നമ്മുടെ കണ്ണില്‍ വെള്ളം നല്ല തെളിച്ചത്തിൽ കാണുമെങ്കിലും അദൃശ്യമായ വസ്തുക്കൾ അതിന്റെ രുചിയെയും ഗുണനിലവാരത്തെയും നന്നായി ബാധിക്കും. ചില കേസുകളിൽ ബാക്ടീരിയയോ അലർജി ഉണ്ടാക്കുന്ന മറ്റ് വസ്തുക്കളോ ആണ് വെള്ളത്തിലുള്ളതെങ്കിലോ? പിന്നെ ആ വെള്ളം കുടിക്കാനേ പാടില്ല.

കുടിവെള്ളം ഏറെനേരെ എവിടയെങ്കിലും കെട്ടിനിൽക്കുന്നത് അത് ടാപ്പുകളിലായാൽ പോലും അണുക്കളുടെ വളർച്ചയ്ക്ക് കാരണമാകും. ഈ വെള്ളമാണ് നമ്മൾ കുടിക്കുന്നതെങ്കിൽ അത് ആരോഗ്യത്തെ ഗുരുതരമായി തന്നെ ബാധിക്കും. രാത്രികാലങ്ങളിൽ ബെഡിന് സമീപം തുറന്ന് സൂക്ഷിക്കുന്ന വെള്ളത്തിൽ ഏതെങ്കിലും പ്രാണികൾ മുട്ടയിടാം അല്ലെങ്കിൽ വെള്ളത്തിൽ എന്തെങ്കിലും സാന്നിധ്യം അവശേഷിപ്പിക്കാം. ഇനി നിങ്ങളുടെ കിടക്കയ്ക്ക് സമീപമുള്ള ടേബിൾ ലാമ്പിൽ നിന്നുള്ള താപം വെള്ളത്തിൽ രാസപ്രവർത്തനത്തിന് കാരണമാകും. വെള്ളത്തിന്റെ ഘടനയെ തന്നെ ഇത് മാറ്റിമറിക്കും. രാവിലെ നമ്മൾ കാണുന്ന റിഫ്രെഷിങായുള്ള വെള്ളത്തിന് ഒരു ടേസ്റ്റ് വ്യത്യാസമുണ്ടാകും പഴകിയത് പോലെ. ഇത് നിങ്ങൾ ഉറക്കത്തിലേക്ക് വീണപ്പോൾ വെള്ളത്തിൽ സംഭവിച്ച മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

വയനാട് ജില്ലാ പോലീസിന്റെ കുതിപ്പിന് പുതു വേഗം

കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.