അടുക്കളയിലെ വായു മലിനീകരണത്തിലും ശ്രദ്ധവേണം? കരുതലില്ലെങ്കിൽ ചർമത്തിൻ്റെ തിളക്കത്തെ ബാധിച്ചേക്കാം

സ്ത്രീകളാണ് ഏറ്റവും കൂടുതൽ സമയം അടുക്കളയിൽ ചിലവഴിക്കുന്നതെന്നതാണ് യാഥാർത്ഥ്യം. പുതിയകാലത്ത് ആണുങ്ങളും പാചകം ഇഷ്ടപ്പെടുന്നവരാണ്. അപ്പോൾ ഈ പറയാൻ പോകുന്ന കാര്യം എല്ലാവരും ശ്രദ്ധിച്ചേ തീരു… പൊരിച്ച ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ, ഗ്രില്ലിങ് പോലുള്ള പാചക പരീക്ഷണമൊക്കെ നടത്തുമ്പോൾ മനസില്‍ രുചിയേറുന്ന ഭക്ഷണം കഴിക്കാനുള്ള ആവേശമായിരിക്കും. പക്ഷേ ഇത്തരം പാചക രീതികളിലൂടെ മറ്റു ചില കാര്യങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ടെന്ന് പലരും അറിയുന്നേയില്ല.
നല്ല ചൂടുള്ള ഭക്ഷണം തയ്യാറാക്കിയെടുക്കുമ്പോള്‍ നൈട്രജൻ ഓക്‌സൈഡും ചില സൂക്ഷ്മകണങ്ങളും വായുവിലേക്ക് പുറന്തള്ളപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ഫ്രൈ ഐറ്റംസ് ഉണ്ടാക്കുമ്പോള്‍. പിന്നീട് നിങ്ങൾ ശ്വസിക്കുന്നത് ഇവയെല്ലാം കലർന്ന വായുവായിരിക്കും. പാചകം അവസാനിച്ച് ഏറെനേരം കഴിഞ്ഞാലും ഈ വായു അടുക്കളയ്ക്കുള്ളിൽ തന്നെ നിലനിൽക്കുകയും ചെയ്യും. സാധാരണ ഇന്ത്യന്‍ അടുക്കളയില്‍ മിക്കവാറും ഒരു പുക അടുപ്പെങ്കിലും ഉണ്ടാവും. ഇവ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയെ കുറിച്ച് പറയണ്ടല്ലോ?

അടുക്കളയിൽ സ്ഥിരം പാകം ചെയ്യുന്നവർ ദിവസവും ഈ പുക ശ്വസിക്കും. അതിന്റെ ഫലമോ? ചർമം മങ്ങും, മുഖത്തെ സുഷിരങ്ങൾ അടയും മാത്രമല്ല മുടികയിഴകൾ കട്ടിവച്ചതു(ഫ്രൈ ചെയ്തപോലെ) പോലെ അനുഭവപ്പെടും. തീർന്നില്ല ഈ പുക ശ്വസിക്കുന്നത് ശ്വാസസംബന്ധമായ അസുഖങ്ങളും ചർമത്തിന് പ്രായംതോന്നിക്കാനും ഇടയാക്കും. ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന സൂക്ഷ്മകണങ്ങളിൽ നാൽപത് മുതൽ അറുപത് ശതമാനവും അടുക്കളകളിലെ പാചകത്തിൽ നിന്നാണ് ഉണ്ടാകുന്നത്. തിരക്കുള്ള ഒരു ഹൈവേയിൽ നിൽക്കുന്നതിന് തുല്യമാണ് പലപ്പോഴും അടുക്കളയിലെ വിഷാംശമുള്ള വായുവിൽ നിൽക്കുന്നത്.
ഇത്തരം അവസ്ഥകളിൽ നിന്നും രക്ഷനേടാൻ ചില കുഞ്ഞു മാർഗങ്ങൾ പരീക്ഷിച്ചാൽ മതിയാകും. അടുക്കളയിൽ വെന്റിലേഷനുകൾ ഉണ്ടാകണം, ചിമ്മിനി അല്ലെങ്കിൽ എക്‌സ്‌ഹോസ്റ്റ് ഫാനുകൾ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് നോക്കണം. പാചകം കഴിഞ്ഞും ഇവയുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് ബേക്കറി, പീച്ചങ്കോട് പമ്പ്, തരുവണ ഏഴാംമൈൽ, പരിയാരമുക്ക് പ്രദേശങ്ങളിൽ നാളെ (ഫെബ്രുവരി 21) രാവിലെ 8.30 മുതൽ 5.30 pm വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ദർഘാസ് ക്ഷണിച്ചു.

മാനന്തവാടി: വയനാട് ഗവർമെൻ്റ് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലുള്ള എ.സി കൾ അടുത്ത ഒരു വർഷത്തേക്ക് അറ്റകുറ്റ പണികൾ (കൺസ്യൂമബിൾസ് ഉൾപ്പെടെ) നടത്തുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു. നിലവിലുള്ള എ.സി സംബന്ധിച്ച ഡീറ്റെയിൽസ് സൈറ്റ് പരിശോധിച്ച്

‘ഞാൻ രജിസ്റ്റര്‍ മാര്യേജ് ചെയ്യാൻ പോവുകയാണ്’; വിവാഹ തീയതി പങ്കുവെച്ച്‌ വേടൻ

തിരുവനന്തപുരം : റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരില്‍ വെച്ചാണ്

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള 83 ലേസർ പ്രിന്ററുകളിലെ ഒരു വർഷത്തെ അറ്റക്കുറ്റ പണികൾ ഏറ്റെടുത്ത ചെയ്യുന്നതിനായി അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച്‌ രണ്ട് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോൺ

വാഹന ലേലം

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം പിടിച്ചെടുത്ത 25 വാഹനങ്ങള്‍ ഫെബ്രുവരി 20 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഇ- ലേലം ചെയ്യും. താത്പര്യമുള്ളവര്‍ www.mstcecommerce.com

ദര്‍ഘാസ് ക്ഷണിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിലെ നിലവിലുളള എ.സികളുടെ അറ്റകുറ്റപ്രവൃത്തികള്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് (കണ്‍സ്യൂമബിള്‍സ് ഉള്‍പ്പെടെ) അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 27 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍-04935

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.