അടുക്കളയിലെ വായു മലിനീകരണത്തിലും ശ്രദ്ധവേണം? കരുതലില്ലെങ്കിൽ ചർമത്തിൻ്റെ തിളക്കത്തെ ബാധിച്ചേക്കാം

സ്ത്രീകളാണ് ഏറ്റവും കൂടുതൽ സമയം അടുക്കളയിൽ ചിലവഴിക്കുന്നതെന്നതാണ് യാഥാർത്ഥ്യം. പുതിയകാലത്ത് ആണുങ്ങളും പാചകം ഇഷ്ടപ്പെടുന്നവരാണ്. അപ്പോൾ ഈ പറയാൻ പോകുന്ന കാര്യം എല്ലാവരും ശ്രദ്ധിച്ചേ തീരു… പൊരിച്ച ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ, ഗ്രില്ലിങ് പോലുള്ള പാചക പരീക്ഷണമൊക്കെ നടത്തുമ്പോൾ മനസില്‍ രുചിയേറുന്ന ഭക്ഷണം കഴിക്കാനുള്ള ആവേശമായിരിക്കും. പക്ഷേ ഇത്തരം പാചക രീതികളിലൂടെ മറ്റു ചില കാര്യങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ടെന്ന് പലരും അറിയുന്നേയില്ല.
നല്ല ചൂടുള്ള ഭക്ഷണം തയ്യാറാക്കിയെടുക്കുമ്പോള്‍ നൈട്രജൻ ഓക്‌സൈഡും ചില സൂക്ഷ്മകണങ്ങളും വായുവിലേക്ക് പുറന്തള്ളപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ഫ്രൈ ഐറ്റംസ് ഉണ്ടാക്കുമ്പോള്‍. പിന്നീട് നിങ്ങൾ ശ്വസിക്കുന്നത് ഇവയെല്ലാം കലർന്ന വായുവായിരിക്കും. പാചകം അവസാനിച്ച് ഏറെനേരം കഴിഞ്ഞാലും ഈ വായു അടുക്കളയ്ക്കുള്ളിൽ തന്നെ നിലനിൽക്കുകയും ചെയ്യും. സാധാരണ ഇന്ത്യന്‍ അടുക്കളയില്‍ മിക്കവാറും ഒരു പുക അടുപ്പെങ്കിലും ഉണ്ടാവും. ഇവ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയെ കുറിച്ച് പറയണ്ടല്ലോ?

അടുക്കളയിൽ സ്ഥിരം പാകം ചെയ്യുന്നവർ ദിവസവും ഈ പുക ശ്വസിക്കും. അതിന്റെ ഫലമോ? ചർമം മങ്ങും, മുഖത്തെ സുഷിരങ്ങൾ അടയും മാത്രമല്ല മുടികയിഴകൾ കട്ടിവച്ചതു(ഫ്രൈ ചെയ്തപോലെ) പോലെ അനുഭവപ്പെടും. തീർന്നില്ല ഈ പുക ശ്വസിക്കുന്നത് ശ്വാസസംബന്ധമായ അസുഖങ്ങളും ചർമത്തിന് പ്രായംതോന്നിക്കാനും ഇടയാക്കും. ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന സൂക്ഷ്മകണങ്ങളിൽ നാൽപത് മുതൽ അറുപത് ശതമാനവും അടുക്കളകളിലെ പാചകത്തിൽ നിന്നാണ് ഉണ്ടാകുന്നത്. തിരക്കുള്ള ഒരു ഹൈവേയിൽ നിൽക്കുന്നതിന് തുല്യമാണ് പലപ്പോഴും അടുക്കളയിലെ വിഷാംശമുള്ള വായുവിൽ നിൽക്കുന്നത്.
ഇത്തരം അവസ്ഥകളിൽ നിന്നും രക്ഷനേടാൻ ചില കുഞ്ഞു മാർഗങ്ങൾ പരീക്ഷിച്ചാൽ മതിയാകും. അടുക്കളയിൽ വെന്റിലേഷനുകൾ ഉണ്ടാകണം, ചിമ്മിനി അല്ലെങ്കിൽ എക്‌സ്‌ഹോസ്റ്റ് ഫാനുകൾ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് നോക്കണം. പാചകം കഴിഞ്ഞും ഇവയുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.