പുലർച്ചെ ഒരു മണിക്ക് ശേഷവും ഉറങ്ങാറില്ലേ? വിളിച്ചുവരുത്തുന്നത് വലിയ ആപത്ത്

നൈറ്റ് ഔൾ ആണോ ഏർളി ബേഡ് ആണോ എന്ന് ചോദിച്ചാൽ നൈറ്റ് ഔൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അറിയാൻ ഉറക്കം ഇങ്ങനെ വൈകുന്നത് നല്ലതല്ലെന്ന് മാത്രമല്ല, നിങ്ങൾ സ്വന്തം ആരോഗ്യത്തെ തന്നെ വെല്ലുവിളിക്കുന്നത്. എഴുപതിനായിരത്തിൽ അധികം പേരിൽ എട്ടുവർഷമെടുത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. പുലർച്ചെ ഒരു മണിയോടെയെങ്കിലും ഉറങ്ങണം അല്ലെങ്കിൽ വലിയ ആപത്താണ് നിങ്ങൾ വിളിച്ചുവരുത്തുന്നത്.
ഏകദേശം 75,000 പേരാണ് പഠനത്തിന് വിധേയരായത്. പങ്കെടുത്തവരുടെ ഉറങ്ങുന്ന സമയമാണ് ഗവേഷകർ പരിശോധനയ്ക്ക് വിധേയമാക്കിയത്. നേരത്തെ ഉറങ്ങുന്നവർക്ക് പല ഗുണങ്ങളുണ്ടായെന്നും എന്നാൽ പുലർച്ചെ എഴുന്നേൽക്കുന്നവർ(എന്നാൽ വൈകി ഉറങ്ങുന്നു)ക്കും വൈകി ഉറങ്ങുന്നവർക്കും മാനസിക പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. മധ്യവയ്‌സകരിലും പ്രായമായവരിലുമാണ് ഗവേഷകർ പഠനം നടത്തിയത്. ഒരാഴ്ചത്തെ ഉറക്കത്തിന്റെ രീതിയളക്കാൻ അക്‌സിലറോമീറ്ററുകൾ ധരിച്ചാണ് ഇവർ ഉറങ്ങിയത്.

73, 880 പേരിൽ 19,065 പേർ മോർണിംഗ് ടൈപ്പിലും, 6, 844 പേർ ഈവ്‌നിംഗ് ടൈപ്പിലും , 47,979 പേർ ഇതിന് രണ്ടിനും ഇടയിലുള്ള വിഭാഗത്തിലുമാണ് ഉൾപ്പെട്ടത്. ഉറങ്ങാൻ തിരഞ്ഞെടുക്കുന്ന സമയവും മാനസിക ആരോഗ്യവും തമ്മിലുള്ള ബന്ധവുമാണ് ഇവിടെ പരിശോധിച്ചത്. ഉറങ്ങാൻ വൈകുന്ന മോർണിംഗ് ടൈപ്പ്, ഈവനിംഗ് ടൈപ്പ് വിഭാഗത്തിൽപ്പെട്ടവർ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, അതായത് ഡിപ്രഷൻ ഉത്കണ്ഠ എന്നിവ വരാനുള്ള സാധ്യത കൂടുതലാണെന്ന് മനസിലാക്കാൻ സാധിച്ചു. ഇതിൽ ഏറ്റവും മോശം അവസ്ഥ വൈകി നൈറ്റ് ഔൾസ് വിഭാഗത്തിൽപ്പെടുന്നവർ തന്നെയാണ്. പുലർച്ചെയായിട്ടും ഉറങ്ങാൻ വൈകുന്നവരിലാണ് ആത്മഹത്യാ ചിന്ത, അക്രമാസക്തമായ കുറ്റങ്ങൾ, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, അമിതമായി ഭക്ഷണം കഴിക്കുന്ന രീതി എന്നിവയെല്ലാം ഉള്ളതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം സൂര്യോദയത്തിനൊപ്പം എഴുന്നേൽക്കുന്ന ആളുകളിൽ മികച്ച മാനസിക ആരോഗ്യമുണ്ടാകുമെന്നും ഉറക്കത്തിന്റെ ദൈർഘ്യവും ഉറക്കസമയത്തിന്റെ സ്ഥിരതയും മികച്ച മാനസിക ആരോഗ്യം നൽകുമെന്ന തെറ്റായ ധാരണയെ ഗവേഷകർ തള്ളിക്കളയുകയും ചെയ്യുന്നു.
വായന, മെഡിറ്റേഷൻ, ചൂടുവെള്ളത്തിലുള്ള കുളി, ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഉപയോഗം കുറയ്ക്കുക എന്നിവ നല്ല ഉറക്കം തരും. കഫീൻ, നിക്കോട്ടിൻ, അമിതമായ ഭക്ഷണം എന്നിവ ഉറക്കത്തെ ബാധിക്കും. രാവിലെ നല്ല പ്രവർത്തനക്ഷമമായിരിക്കും എന്നാൽ ഉറങ്ങുന്നതിന് മുമ്പ് തീവ്രമായ വർക്ക്ഔട്ടുകൾ ഒഴിവാക്കുക. ഉറക്കം വരുന്നതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ ശാന്തമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുക.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും

തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും

വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു.

സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ

ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ  ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍

തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിച്ച മുതലടി ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ്പദ്ധതിയിലുൾപ്പെടുത്തി നിര്‍മിച്ച വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാധാരണയായി ചെറുപദ്ധതികൾ മാത്രം ഏറ്റെടുക്കാറുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചെലവിൽ

ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും

ജില്ലയിലെ ദുരന്ത ബാധിതരായ വനിതകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും. പുത്തൂർവയലിലാണ് ബെയ്‌ലി ഉത്പന്നങ്ങൾക്ക് സ്വന്തമായി ഓഫീസ് ഒരുങ്ങുന്നത്. മുണ്ടക്കൈ – ചൂരൽമല പ്രകൃതി ദുരന്തത്തെ തുടർന്ന് നിരാലംബരായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.