എറണാകുളം-ബെംഗളുരു വന്ദേഭാരതില്‍ ടിക്കറ്റ് ക്ഷാമം, ടിക്കറ്റെല്ലാം വെയ്റ്റിങ്ങിലാണ്

എറണാകുളം – ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയെങ്കിലും കേരളത്തിലെ യാത്രക്കാർക്ക് സ്ഥിരമായി വെയിറ്റിങ് ലിസ്റ്റാണ് ലഭിക്കുന്നത്.എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ ട്രെയിനിന് സ്റ്റോപ്പുള്ളത്. എന്നാല്‍ ഡിസംബർ 2 വരെ കേരളത്തിലെ ഈ സ്റ്റേഷനുകളില്‍ നിന്ന് ബെംഗളൂരുവിലേക്ക് ബുക്ക് ചെയ്താല്‍ ടിക്കറ്റുകള്‍ വെയിറ്റിങ് ലിസ്റ്റിലാണ്.

കേരളത്തില്‍ ടിക്കറ്റ് ലഭ്യമല്ലെങ്കില്‍ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ മറ്റൊരു വഴി കണ്ടെത്തിയിരിക്കുകയാണ് യാത്രക്കാർ. പാലക്കാട് നിന്ന് വെറും 52 കിലോമീറ്റർ മാത്രം അകലെയുള്ള കോയമ്ബത്തൂരില്‍ എത്തുക. വന്ദേഭാരതില്‍ ഒരു ടിക്കറ്റ് കോയമ്ബത്തൂർ വരെ എടുക്കുക. തുടർന്ന് കോയമ്ബത്തൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് മറ്റൊരു ടിക്കറ്റ് എടുക്കുക.ഈ മാസം 20 മുതല്‍ കോയമ്ബത്തൂരില്‍ നിന്ന് ബെംഗളുരുവിലേക്ക് ടിക്കറ്റ് ലഭ്യമാണ് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ അതേ സമയത്തുപോലും പാലക്കാട് നിന്ന് ബെംഗളൂരുവിലേക്ക് നേരിട്ട് ടിക്കറ്റ് ലഭ്യമല്ല എന്നും ഇവർ വ്യക്തമാക്കുന്നു.

എന്തുകൊണ്ടാണ് ഈ പ്രതിസന്ധി?

വന്ദേഭാരത് ടിക്കറ്റ് റിസർവേഷൻ ചെയ്യുമ്ബോള്‍ കേരളത്തിലെ സ്റ്റോപ്പുകള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലെ നഗരങ്ങളേക്കാള്‍ പ്രാധാന്യം കുറയുന്നുണ്ടോ എന്ന ചോദ്യം ഇതോടെ ഉയരുകയാണ്. സാധാരണയായി, ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ നഗരത്തിനും ടിക്കറ്റ് ക്വാട്ട നിശ്ചയിക്കണമെന്നാണ് നിയമം. ട്രെയിൻ പുറപ്പെടുന്ന നഗരങ്ങള്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ ക്വാട്ട ലഭിക്കുക.

ബുക്കിങ് കുറവുള്ള നഗരങ്ങളിലെ ക്വാട്ട മറ്റ് നഗരങ്ങളിലേക്ക് കൂട്ടിച്ചേർക്കാറുമുണ്ട്. എന്നാല്‍ വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളില്‍ ഈ ക്വാട്ടാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നു. ഉദാഹരണത്തിന്, ഈ മാസം 20 മുതല്‍ പാലക്കാട് നിന്ന് കോയമ്ബത്തൂരിലേക്ക് ടിക്കറ്റ് കിട്ടുമെങ്കിലും, അതേ സമയത്ത് പാലക്കാട് നിന്ന് ബെംഗളൂരുവിലേക്ക് നേരിട്ട് ടിക്കറ്റ് കിട്ടുന്നില്ല. കേരളത്തില്‍ യാത്രക്കാരുടെ ഉയർന്ന ഡിമാൻഡ് നിലനില്‍ക്കുമ്ബോള്‍ പോലും ടിക്കറ്റ് ലഭ്യത കുറവായത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

‘ഞാൻ രജിസ്റ്റര്‍ മാര്യേജ് ചെയ്യാൻ പോവുകയാണ്’; വിവാഹ തീയതി പങ്കുവെച്ച്‌ വേടൻ

തിരുവനന്തപുരം : റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരില്‍ വെച്ചാണ്

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള 83 ലേസർ പ്രിന്ററുകളിലെ ഒരു വർഷത്തെ അറ്റക്കുറ്റ പണികൾ ഏറ്റെടുത്ത ചെയ്യുന്നതിനായി അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച്‌ രണ്ട് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോൺ

വാഹന ലേലം

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം പിടിച്ചെടുത്ത 25 വാഹനങ്ങള്‍ ഫെബ്രുവരി 20 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഇ- ലേലം ചെയ്യും. താത്പര്യമുള്ളവര്‍ www.mstcecommerce.com

ദര്‍ഘാസ് ക്ഷണിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിലെ നിലവിലുളള എ.സികളുടെ അറ്റകുറ്റപ്രവൃത്തികള്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് (കണ്‍സ്യൂമബിള്‍സ് ഉള്‍പ്പെടെ) അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 27 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍-04935

വിജ്ഞാന്‍വാടി കോ-ഓര്‍ഡിനേറ്റര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭൂതാനം, മേപ്പാടി വിജ്ഞാന്‍വാടികളില്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി

ആരോഗ്യ കേരളത്തില്‍ നിയമനം

ജില്ലയില്‍ ആരോഗ്യ കേരളത്തിലെ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍, ഓഡിയോമെട്രിക് അസിസ്റ്റന്റ്, ഡെവലപ്പ്‌മെന്റല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, എസ്.ടി.എല്‍.എസ് തസ്തികകളിലേക്കാണ് നിയമനം. എം.ബി.ബി.എസ്, ടി.സി.എം.സി/ കേരള മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് മെഡിക്കല്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.