എറണാകുളം-ബെംഗളുരു വന്ദേഭാരതില്‍ ടിക്കറ്റ് ക്ഷാമം, ടിക്കറ്റെല്ലാം വെയ്റ്റിങ്ങിലാണ്

എറണാകുളം – ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയെങ്കിലും കേരളത്തിലെ യാത്രക്കാർക്ക് സ്ഥിരമായി വെയിറ്റിങ് ലിസ്റ്റാണ് ലഭിക്കുന്നത്.എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ ട്രെയിനിന് സ്റ്റോപ്പുള്ളത്. എന്നാല്‍ ഡിസംബർ 2 വരെ കേരളത്തിലെ ഈ സ്റ്റേഷനുകളില്‍ നിന്ന് ബെംഗളൂരുവിലേക്ക് ബുക്ക് ചെയ്താല്‍ ടിക്കറ്റുകള്‍ വെയിറ്റിങ് ലിസ്റ്റിലാണ്.

കേരളത്തില്‍ ടിക്കറ്റ് ലഭ്യമല്ലെങ്കില്‍ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ മറ്റൊരു വഴി കണ്ടെത്തിയിരിക്കുകയാണ് യാത്രക്കാർ. പാലക്കാട് നിന്ന് വെറും 52 കിലോമീറ്റർ മാത്രം അകലെയുള്ള കോയമ്ബത്തൂരില്‍ എത്തുക. വന്ദേഭാരതില്‍ ഒരു ടിക്കറ്റ് കോയമ്ബത്തൂർ വരെ എടുക്കുക. തുടർന്ന് കോയമ്ബത്തൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് മറ്റൊരു ടിക്കറ്റ് എടുക്കുക.ഈ മാസം 20 മുതല്‍ കോയമ്ബത്തൂരില്‍ നിന്ന് ബെംഗളുരുവിലേക്ക് ടിക്കറ്റ് ലഭ്യമാണ് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ അതേ സമയത്തുപോലും പാലക്കാട് നിന്ന് ബെംഗളൂരുവിലേക്ക് നേരിട്ട് ടിക്കറ്റ് ലഭ്യമല്ല എന്നും ഇവർ വ്യക്തമാക്കുന്നു.

എന്തുകൊണ്ടാണ് ഈ പ്രതിസന്ധി?

വന്ദേഭാരത് ടിക്കറ്റ് റിസർവേഷൻ ചെയ്യുമ്ബോള്‍ കേരളത്തിലെ സ്റ്റോപ്പുകള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലെ നഗരങ്ങളേക്കാള്‍ പ്രാധാന്യം കുറയുന്നുണ്ടോ എന്ന ചോദ്യം ഇതോടെ ഉയരുകയാണ്. സാധാരണയായി, ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ നഗരത്തിനും ടിക്കറ്റ് ക്വാട്ട നിശ്ചയിക്കണമെന്നാണ് നിയമം. ട്രെയിൻ പുറപ്പെടുന്ന നഗരങ്ങള്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ ക്വാട്ട ലഭിക്കുക.

ബുക്കിങ് കുറവുള്ള നഗരങ്ങളിലെ ക്വാട്ട മറ്റ് നഗരങ്ങളിലേക്ക് കൂട്ടിച്ചേർക്കാറുമുണ്ട്. എന്നാല്‍ വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളില്‍ ഈ ക്വാട്ടാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നു. ഉദാഹരണത്തിന്, ഈ മാസം 20 മുതല്‍ പാലക്കാട് നിന്ന് കോയമ്ബത്തൂരിലേക്ക് ടിക്കറ്റ് കിട്ടുമെങ്കിലും, അതേ സമയത്ത് പാലക്കാട് നിന്ന് ബെംഗളൂരുവിലേക്ക് നേരിട്ട് ടിക്കറ്റ് കിട്ടുന്നില്ല. കേരളത്തില്‍ യാത്രക്കാരുടെ ഉയർന്ന ഡിമാൻഡ് നിലനില്‍ക്കുമ്ബോള്‍ പോലും ടിക്കറ്റ് ലഭ്യത കുറവായത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

ഓറിയൻ്റേഷൻ ക്ലാസ്സ്

മീനങ്ങാടി: മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ കേന്ദ്രമായി സ്കോൾ കേരള മുഖാന്തരം പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രൈവറ്റ് വിദ്യാർ ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് നവംബർ 15 ശനിയാഴ്ച്ച രാവിലെ 10

നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ; തെരഞ്ഞെടുപ്പ് ചൂടിൽ സജീവമായി മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണി മുതൽ പത്രിക സമർപ്പിക്കാനാകും. സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ നാമനിർദേശ പത്രിക സമർപ്പിക്കാം.

കടുവകൾ കാടുവിടുന്നു; നാലുമാസത്തിനിടെ 10 കടുവകളെ പിടികൂടി

പുൽപള്ളി : കടുവ സംരക്ഷണപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ച് കടുവകൾ കാടുവിടുന്നു. ബന്ദിപ്പൂർ, നാഗർഹൊള കടുവസങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽനിന്നു കഴിഞ്ഞ 4 മാസത്തിനിടെ വനപാലകർ പിടികൂടിയത് 10 കടുവകളെ. മുൻപെങ്ങുമുണ്ടാവാത്ത ഒരുപ്രതിഭാസമാണിതെന്നു കടുവസംരക്ഷണ അതോറിറ്റിയും വിലയിരുത്തുന്നു.

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്

തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് ധാരണ. 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ

വയനാട് മെഡിക്കൽ കോളേജിൽ ചരിത്രനേട്ടം; അതിസങ്കീർണമായ തോൾ ശസ്ത്രക്രിയ വിജയകരം

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തോളെല്ലിനേറ്റ പരിക്ക് ഭേദമാക്കി. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശിയായ 63-കാരനിലാണ് ‘ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ’ എന്ന അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സ്വകാര്യ

അവയവദാനത്തിന് ഇനി കോവിഡ് ടെസ്റ്റ് നിർബന്ധമല്ല; ശ്വാസകോശം മാറ്റത്തിന് നിർബന്ധം

ന്യൂഡൽഹി: രോഗലക്ഷണമില്ലാത്തവരുടെ അവയവദാനം നടത്തുമ്പോൾ ഇനിമുതൽ കോവിഡ് ടെസ്റ്റ് നിർബന്ധമല്ല. മരിച്ചവരിൽ നിന്നോ മരണാസന്നരിൽ നിന്നോ അവയവം സ്വീകരിക്കുമ്പോഴും നിലവിലുണ്ടായിരുന്ന കോവിഡ് ടെസ്റ്റ് ഇനി നിർബന്ധമാകില്ലെന്ന് നാഷണൽ ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ് പ്ലാന്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.