ഗുളികയോടൊപ്പം എത്ര അളവില്‍ വെള്ളം കുടിക്കണമെന്ന് അറിയാമോ?

അസുഖം വരുമ്പോള്‍ മരുന്നുകള്‍ കഴിക്കുന്നത് സ്വാഭാവികമാണ്. ചുമ, പനി തുടങ്ങിയ ചെറിയ അസുഖങ്ങള്‍ക്ക് മുതല്‍ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങള്‍ക്ക് വരെ മരുന്നുകള്‍ കഴിക്കുന്നത് ജീവിതത്തിന്റെ ഭാഗമാണ്. ചിലര്‍ ഗുളികകള്‍ തൊണ്ടയില്‍നിന്ന് ഇറങ്ങി പോകുന്നതിന് മാത്രമായി അല്‍പ്പം വെള്ളം കുടിക്കുമ്പോള്‍ മറ്റു ചിലര്‍ ഏറെ വെള്ളം കുടിക്കും. എന്നാല്‍ ശരിക്കും എത്ര അളവിലാണ് ഗുളികയോടൊപ്പം വെള്ളം കുടിക്കേണ്ടത്.
മരുന്നുകള്‍ക്കൊപ്പം വെളളം കുടിക്കേണ്ടതിന്റെ പ്രാധാന്യം

മരുന്നുകളോടൊപ്പം വെള്ളം കുടിക്കേണ്ടത് പല കാരണങ്ങള്‍കൊണ്ടും അത്യാവശ്യമാണ്. ഒന്നാമതായി ഗുളികകള്‍ തൊണ്ടയില്‍ കുരുങ്ങാതെ ആമാശയത്തില്‍ സുരക്ഷിതമായെത്താന്‍ വെള്ളം സഹായിക്കുന്നു. രണ്ടാമതായി മരുന്ന് വേഗത്തില്‍ ലയിക്കാനും ശരീരത്തിലേക്ക് ഫലപ്രദമായി ആഗിരണം ചെയ്യാനും സഹായിക്കുന്നു. ചില മരുന്നുകള്‍ പെട്ടെന്ന് ലയിക്കുന്ന രൂപത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വെള്ളം കുടിക്കുന്നത് ഒഴിവാക്കിയാല്‍ ഈ പ്രക്രിയ തടസപ്പെടുകയും അവയുടെ ഫലപ്രാപ്തി കുറയുകയും ചെയ്യും. ചില ഗുളികകള്‍ വെള്ളമില്ലാതെ കഴിച്ചാല്‍ അന്നനാളത്തിലോ വയറിലെ പാളിയിലോ അസ്വസ്ഥത ഉണ്ടാക്കുകയും നെഞ്ചെരിച്ചിലിനോ അള്‍സറിനോ ഉള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ഗുളികകള്‍ക്കൊപ്പം എത്ര വെള്ളം കുടിക്കണം

ഗുളികയുടെ വലിപ്പവും തരവും അനുസരിച്ചാണ് ആവശ്യമായ വെള്ളത്തിന്റെ അളവ് നിശ്ചയിക്കുന്നത്. ഒരു പൊതുമാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് ഓരോ ഗുളികയ്‌ക്കൊപ്പവും കുറഞ്ഞത് ഒരു മുഴുവന്‍ ഗ്ലാസ് വെള്ളം എങ്കിലും (ഏകദേശം 200-250 മില്ലി ലിറ്റര്‍) കുടിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. സാവധാനം ലയിക്കുന്ന മരുന്നുകള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കേണ്ടത് അത്യാവശ്യമാണ്. മരുന്നിനൊപ്പം വെളളം കുടിക്കുന്നത് ശരിയായ ജലാംശത്തെയും മൊത്തത്തിലുള്ള ദഹനത്തെയും മരുന്നിന്റെ ആഗിരണത്തെയും സഹായിക്കുന്നു.
ഗുളിക കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് NIH ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നുണ്ട്. 60 മില്ലിയില്‍ താഴെ വെളളംകുടിക്കുകയോ ഉമിനീരിന്റെ സഹായത്തില്‍ മാത്രം വെള്ളം കുടിക്കുകയോ ചെയ്യുന്നത് അന്നനാളത്തില്‍ ഗുളിക ഏറെ സമയം തങ്ങിനില്‍ക്കാന്‍ കാരണമാകുന്നു. ഇത് അസ്വസ്ഥത ഉണ്ടാക്കുമെന്ന് പഠനം എടുത്ത് കാണിക്കുന്നു

രാഹുൽ തമിഴ്‌നാട്ടിലേക്ക് മുങ്ങിയത് കൊഴിഞ്ഞാമ്പാറ വഴി; പോളോ കാറിന്റെ ഉടമയായ നടിയെ ഫോണിൽ വിളിച്ച് എസ്ഐടി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലേക്ക് മുങ്ങിയത് കൊഴിഞ്ഞാമ്പാറ വഴി. ചുവന്ന പോളോ കാറിൽ കുന്നത്തൂർമേട്ടിലെ ഫ്‌ളാറ്റിൽ നിന്നിറങ്ങിയശേഷം പാലക്കാട് തന്നെയുള്ള സുഹൃത്തിന്റെ അരികിലെത്തി. പിന്നാലെ ചുവന്ന പോളോ കാറിൽ തന്നെ കൊഴിഞ്ഞാമ്പാറ വഴി തമിഴ്‌നാട്

രാഹുലിനെതിരെ ലഭിച്ച പരാതി പൊലീസ് മേധാവിക്ക് കൈമാറി കെപിസിസി നേതൃത്വം; നടപടി യുവതിയെ അറിയിച്ച് കോൺ​ഗ്രസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലഭിച്ച ബലാത്സംഗ പരാതി കെപിസിസി നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറി. പരാതി കൈമാറിയ വിവരം കോൺ​ഗ്രസ് നേതൃത്വം യുവതിയെ അറിയിച്ചു. ബെം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരെ ബലാത്സം​ഗ പരാതിയുമായി

കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാന്‍ സര്‍ക്കാരിന് നിര്‍ദേശം

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തടയാതെ സുപ്രീംകോടതി. എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂർവ്വം പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നല്‍കി. എസ്ഐആര്‍ പ്രക്രിയയ്ക്ക് നിലവിലുള്ളതിനെക്കാൾ കൂടുതൽ സംസ്ഥാന

സീബ്ര ലൈനിൽ വിദ്യാർത്ഥിനിയെ കാറിടിച്ചു തെറിപ്പിച്ച സംഭവം;കൽപ്പറ്റ പോലീസ് കേസെടുത്തു.

കൽപ്പറ്റ: സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കാറിടിച്ചുതെറിപ്പിച്ച സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ വാഹനമോടിച്ചത് പ്രായപൂർത്തിയാവാത്ത കുട്ടിയാണെന്ന് കണ്ടെ ത്തി. മേൽ കേസിൽ ഡ്രൈവറെ മാറ്റി ലൈസൻസ് ഉള്ള

പൊതു നിരത്തിൽ നിന്നും ഫ്ളക്സുകളും ബോർഡുകളും നീക്കം ചെയ്തില്ലങ്കിൽ നടപടി.

വെള്ളമുണ്ട: ഹൈക്കോടതി വിധി പ്രകാരം വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ പൊതുനിരത്തിൽ നിന്നും പോസ്റ്റർ/ ബാനറുകൾ/ ഫ്ലക്സുകൾ എത്രയും വേഗം മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം കടുത്ത നടപടി നേരിടുന്നതായിരിക്കുമെന്ന് വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. Facebook Twitter WhatsApp

ഗതാഗത നിയന്ത്രണം

ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിനാൽ നാളെ (ഡിസംബർ3) മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. കൽപറ്റ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും, കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.