വൻ വിവാദമായി മാറിയ കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരിക്കുകയാണ്. വിദ്വേഷപരമായ ഉള്ളടക്കങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ട്രെയിലറാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് വിവാദങ്ങൾക്ക് കാരണം. കേരള സ്റ്റോറി 2നെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. വിഷത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റാപ്പർ വേടൻ.
ഒരു സിനിമയിൽ ഇത്രയും വെറുപ്പ് കൊണ്ടുവന്നിട്ടുണ്ടെങ്കിൽ ഭാവിയിൽ കേരളത്തോട് എന്തെല്ലാം കാണിക്കാൻ പറ്റുമെന്ന് വേടൻ ചോദിക്കുന്നു. നമ്മള്‍ സമാധാനമായി ജീവിക്കുമ്പോഴാണ് ഭക്ഷണ രാഷ്ട്രീയവും കൊണ്ട് കേരളത്തിലേക്ക് വന്നിരിക്കുന്നതെന്നും വേടൻ പറയുന്നു. ഒരു സ്റ്റേജ് ഷോയിൽ സംസാരിക്കുകയായിരുന്നു വേടൻ.








