മാനന്തവാടി: പാൽവെളിച്ചം ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഭാര്യയെയും ഭാര്യാമാതാവിനെയും കത്തിക്കൊണ്ട് ആക്ര മിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടിക്കുളം കോണവയൽ ഉന്നതി ബിജു (41) ആണ് പിടിയിലായത്. അക്രമത്തിൽ ബിജുവിൻ്റെ ഭാര്യ അമ്പിളി (34), ഭാര്യാമാതാവ് രാധ (64) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാ യിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ ബിജു കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി അമ്പിളിയുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ കൈവശമുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ഇയാൾ അമ്പിളിയുടെ പുറ ത്ത് കുത്തി. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രാധയ്ക്ക് നെറ്റിയിൽ പരി ക്കേറ്റത്. അക്രമം ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാർ ബിജുവിനെ തടഞ്ഞുവെക്കു കയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് മാനന്തവാടി പോ ലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. നിസാര പരിക്കേറ്റ അമ്പിളി, രാധ എന്നിവരും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പ്രതി ബിജുവും മാനന്ത വാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മാനന്തവാടി പോലീസ് കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.

ടെന്‍ഡര്‍ ക്ഷണിച്ചു.
വൈത്തിരി താലൂക്കിലെ വിവിധ ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് തൊഴില്‍ ഒരുക്കുന്നതിന് കാട് വെട്ട യന്ത്രം വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 12 നകം പ്രൊജകട്്







