ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ഗുണ്ടൽപേട്ടിൽ കാറും ലോറി
യും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. കോഴി ക്കോട് ബേപ്പൂർ സ്വദേശികളായ ആയിഷ നൂരി (41),മകൾ നോഹ (19), ആയിഷ യുടെ സഹോദരൻ മുഹമ്മദ് അജീർ (37) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പതു വയസ്സുകാരൻ നഹിയാനെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നത് ഇന്ന് ഉച്ചയോടെ ദേശീയ പാത 766ലായിരുന്നു. ബേപ്പൂരിൽ നിന്നും മൈസൂരുവിലേക്ക് വരി കയായിരുന്നു കുടുംബം. ഗുണ്ടൽപേട്ടിൽ നിന്ന് കേരളത്തിലേക്ക് പോവുക യായിരുന്ന ടോറസ് ലോറി ഇവർ സഞ്ചരിച്ചിരുന്ന കാറിൽ വന്നിടിക്കുകയായി രുന്നു.ബെംഗളൂരുവിൽ ബി.ഇ.എല്ലിൽ (BEL) ഉദ്യോഗസ്ഥനായിരുന്നു മരിച്ച മുഹമ്മദ് അജീർ. വിദ്യാരണ്യപുര ആദിത്യ നഗറിലായിരുന്നു താമസം. നാട്ടിൽ പോയി തിരികെ മൈസൂരുവിലേക്ക് സഹോദരിയേയും മക്കളെയും കൂട്ടി വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ഗുണ്ടൽപേട്ട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഗുണ്ടൽപേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ഗുണ്ടൽപേട്ടിൽ കാറും ലോറി യും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. കോഴി ക്കോട് ബേപ്പൂർ സ്വദേശികളായ ആയിഷ നൂരി (41),മകൾ നോഹ (19), ആയിഷ യുടെ സഹോദരൻ







