കത്തിക്കയറി എണ്ണവില; വിപണിയില്‍ ‘കരിനിഴല്‍’: സെന്‍സെക്‌സ് 1000 പോയിന്റ് താഴ്ന്നു, രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച

ആഗോള വിപണിയിലെ അനിശ്ചിതത്വവും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വന്‍ കുതിച്ചുചാട്ടവും ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുലച്ചു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സ് 1000 പോയിന്റോളം (1.28%) താഴേക്ക് പതിച്ച് 76,505 എന്ന നിലവാരത്തിലെത്തി. നിഫ്റ്റി 318 പോയിന്റ് ഇടിഞ്ഞ് 23,859ലേക്ക് താഴ്ന്നു.

വിപണിയെ തളര്‍ത്തിയ പ്രധാന കാരണങ്ങള്‍
1. യുദ്ധഭീതിയും എണ്ണവിലയും

ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമായതാണ് വിപണിയിലെ പ്രധാന വില്ലന്‍. ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തര്‍ക്കം മൂലം ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ സൈന്യം പദ്ധതിയിടുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ എണ്ണവില കുതിച്ചുയര്‍ന്നു. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില അഞ്ച് ശതമാനത്തിലധികം വര്‍ധിച്ച് നാല് വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 126 ഡോളറിലെത്തി.

2. രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച

എണ്ണവില വര്‍ധനവിനൊപ്പം ഇന്ത്യന്‍ രൂപയുടെ മൂല്യവും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ 95.32 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. മാര്‍ച്ചിലെ റെക്കോര്‍ഡ് തകര്‍ച്ചയും മറികടന്നാണ് രൂപയുടെ ഈ വീഴ്ച. ഈ വര്‍ഷം മാത്രം രൂപയുടെ മൂല്യത്തില്‍ 6 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ഇന്ത്യയെക്കൂടാതെ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ കറന്‍സികളും മൂല്യത്തകര്‍ച്ച നേരിടുന്നുണ്ട്.

3. നിക്ഷേപം പിന്‍വലിക്കല്‍

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നതും വിപണിക്ക് തിരിച്ചടിയായി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രം 20 ബില്യണ്‍ ഡോളറിലധികം (ഏകദേശം 1.6 ലക്ഷം കോടി രൂപ) നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ ഓഹരി-കടപ്പത്ര വിപണികളില്‍ നിന്ന് പിന്‍വലിച്ചത്. ഇത് 2025 മുഴുവന്‍ പിന്‍വലിച്ച തുകയുടെ ഇരട്ടിയോളമാണ്.

4. സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും

എണ്ണവില 100 ഡോളറിന് മുകളില്‍ തുടര്‍ന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6 ശതമാനത്തിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന് എച്ച്.എസ്.ബി.സി മുന്നറിയിപ്പ് നല്‍കുന്നു. എണ്ണ ഇറക്കുമതിക്കായി കൂടുതല്‍ പണം ചെലവാക്കേണ്ടി വരുന്നത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

അഭിമുഖം മെയ് അഞ്ചിന്

വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ ഡോക്ടർമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. 179 ദിവസത്തേക്കാണ് നിയമനം. പ്രതിമാസം 60,410 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ

സൗജന്യ കൗൺസിലിങ് ആരംഭിച്ചു.

തരിയോട് കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിന് കീഴിൽ സൗജന്യ കൗൺസിലിങ് സേവനം ആരംഭിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കൗൺസിലറുടെ സേവനം ലഭ്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗപ്പെടുത്താം. ഫോൺ: 8111821532 Facebook Twitter

ആരാകണം മുഖ്യമന്ത്രി? മുൻതൂക്കം പിണറായിക്ക്; UDF നേതാക്കളിൽ സതീശൻ ഫസ്റ്റ്, കെ സി മൂന്നാമതെന്നും എക്സിറ്റ് പോൾ

ആരാകണം കേരളാ മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് പിണറായി വിജയന് മുന്‍തൂക്കം പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ 33 ശതമാനം പേർ പിണറായി വിജയനാണ് മുന്‍തൂക്കം നൽകുന്നത്. യുഡിഎഫ് നേതാക്കളില്‍ വി

ഒറ്റമണിക്കൂറിൽ ഒറ്റപ്പെയ്ത്ത്; ബെംഗളൂരു കുളമായി; മതിലിടിഞ്ഞു, കടപുഴകി മരങ്ങൾ, വൈദ്യുതാഘാതം

ബെംഗളൂരു: ഒറ്റമണിക്കൂറിനിടെ പെയ്ത ഒറ്റപ്പെയ്ത്തിൽ കുളമായി ബെംഗളൂരു നഗരം. ബുധനാഴ്ച വൈകുന്നേരം അഞ്ചേകാലോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് ആലിപ്പഴം വീഴ്ചയോടെ ശക്തമായ മഴ

‘എക്സിറ്റ് പോളുകൾ എല്ലായ്പ്പോഴും ശരിയല്ല, ചെറിയ ഭൂരിപക്ഷത്തിലെങ്കിലും എൽഡിഎഫ് വരും’; ഇത് തന്റെ ആ​ഗ്രഹമായിരിക്കാമെന്നും വെള്ളാപ്പള്ളി

എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയല്ലെന്നും നാലാം തീയതി വരെ കാത്തിരിക്കുന്നതല്ലേ ശരിയെന്നും വെള്ളാപ്പള്ളി നടേശൻ. ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും പിണറായി സർക്കാർ വരുമെന്ന പറഞ്ഞ വെളളാപ്പള്ളി ഒരുപക്ഷെ അത് തന്റെ ആഗ്രഹമായിരിക്കാമെന്നും കൂട്ടിച്ചേർത്തു.

മാസം മാറി റേഷൻ വിതരണം; വാങ്ങിയ 8,000 പേരെ കണ്ടെത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ്; ഏപ്രിലിലെ റേഷൻ വിതരണം മേയ് 5 വരെ നീട്ടി.

മാസം മാറി റേഷൻ വിതരണം ചെയ്തതിനെത്തുടർന്ന് വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ള 8,000 ഗുണഭോക്താക്കളെ കണ്ടെത്താൻ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ഏപ്രിലിലെ വിഹിതം ലഭിക്കാത്തവർക്കായി വിതരണ കാലാവധി മേയ് 5 വരെ നീട്ടാൻ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.