ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു.

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി പരിശീലന, പഠന ക്ലാസുകൾ തുടങ്ങുന്നത്. ഒപ്പം നിർത്തിവച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകളും പുനരാരംഭിക്കും.

സ്കൂളുകൾ പ്രവർത്തിക്കുന്നതിന് അനുമതി നൽകിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ അധികൃതരും പരിശീലകരും വാഹനങ്ങളുടെ കേടുപാടുകൾ തീർക്കുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.

പഠിപ്പിക്കുമ്പോൾ പരിശീലകനൊപ്പം ഒരു പഠിതാവ് മാത്രമേ ഉണ്ടാകാൻ പാടുള്ളു.

ഗ്ലൗസും മാസ്കും നിർബന്ധമായും ധരിച്ചിരിക്കണം.

വാഹനത്തിൽ എ സി ഉപയോഗിക്കാൻ പാടില്ല.

സീറ്റ്, സീറ്റ് ബെൽറ്റ്, സ്റ്റീയറിങ് ഉൾപ്പെടെ വാഹനത്തിനുള്ളിൽ ഓരോ പഠിതാവും ഇറങ്ങിക്കഴിയുമ്പോൾ അണുവിമുക്തമാക്കണം.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ മാർച്ച് പത്തുമുതൽ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ അടച്ചിട്ടത്. ഇതുമൂലം പരിശീലകരും ഡ്രൈവിംഗ് സ്കൂൾ ഉടമകളും ഉൾപ്പെടെ 30,000 ഓളം ജീവനക്കാരും അവരുടെ കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധികളിലായിരുന്നു. 5200 ഓളം സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ചെറിയ സ്ഥാപനങ്ങളിൽ ഉടമകൾ തന്നെ പരിശീലനം നൽകുമ്പോൾ മറ്റുള്ള സ്കൂളുകളിൽ പ്രത്യേകം പരിശീലകരുമുണ്ട്.

വാഹനത്തിന്റെ ഇൻഷുറൻസ്, ടാക്സ് തുടങ്ങിയവ അടയ്ക്കുന്നതിനും മറ്റു ചെലവുകൾക്കും ഏറെ കഷ്ടപ്പെട്ടുവെന്നും എന്നാൽ ഇന്നുമുതൽ പ്രവർത്തനം തുടങ്ങുന്നതിൽ ആശ്വാസമുണ്ടെന്നും ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ലോക്ഡൗൺ മൂലം നിർത്തിവച്ചിരുന്ന ഡ്രൈവിങ് ടെസ്റ്റുകളും കർശന മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ആരംഭിച്ചു ലോക്ഡൗണിന് മുൻപ് ലേണേഴ്സ് എടുത്തവരെയും ഒരുതവണ ടെസ്റ്റിൽ പരാജയപ്പെട്ടവരെയും മാത്രമേ ഒക്ടോബർ 15 വരെയുള്ള
ഒരു മാസത്തിനുള്ളിൽ നടക്കുന്ന ടെസ്റ്റുകളിൽ പങ്കെടുപ്പിക്കുകയുള്ളു. മറ്റുള്ളവർ ഇതിന് ശേഷമുള്ള തീയതികളിലെ സ്ലോട്ട് ബുക്ക് ചെയ്യാൻ പാടുള്ളൂവെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

കോവിഡിന് മുൻപ് ഓരോ ഓഫീസുകളിലും നടന്നിരുന്ന ടെസ്റ്റുകളുടെ 50 ശതമാനം ടെസ്റ്റുകൾ മാത്രം നടത്തുവാനാണ് അനുമതിയുള്ളത്.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.