തൃശ്ശിലേരി മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളിന് തുടക്കം.

മാനന്തവാടി യെൽദൊ മാർ ബസേലിയോസ് ബാവായുടെ നാമത്തിൽ സ്ഥാപിതമായ വടക്കേ
വയനാട്ടിലെ ഏക ദേവാലയമായ തൃശ്ശിലേരി മാർ ബസേലിയോസ് യാക്കോബായ സിംഹാസന
പള്ളിയിൽ പരിശുദ്ധ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളിന്
തുടക്കമായി. ഇതര ആരാധനാലയങ്ങളിൽ നിന്ന് വിത്യസ്ഥമായി വിവിധ മതങ്ങളുടെ
സംഗമെന്ന നിലയിൽ ഏറെ പ്രശസ്തമാണ് തൃശ്ശിലേരി പെരുന്നാൾ. തൃശ്ശിലേരി മഹാ ദേവ
ക്ഷേത്രം, തൃശ്ശിലേരി ജുമാ മസ്ജിദ്, അരീക്കര ഭഗവതി ക്ഷേത്രം
എന്നിവിടങ്ങളിലെ ഭാരവാഹികൾ പള്ളിയിലെത്തി നേർച്ച സദ്യക്ക് ആവശ്യമായ അരി
സമർപ്പിക്കുകയും കൊടിയേറ്റിൽ സംബന്ധിക്കുകയും ചെയ്തത് വേറിട്ട അനുഭവമായി.
തൃശ്ശിലേരി പള്ളിയുടെ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിലും ജീവകാരുണ്യ
പ്രവർത്തനങ്ങളിലും തൃശ്ശിലേരി പള്ളിയുടെ മാതൃക അഭിനന്തനാർഹമാണെന്ന്
കൊടിയേറ്റ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഒ.ആർ. കേളു എംഎൽഎ
പറഞ്ഞു.

ഒക്ടോബർ 4ന് രാവിലെ നടക്കുന്ന നാൽനട തീർത്ഥയാത്രയിൽ
ഹൈന്ദവ സഹോദരനായ ഉദയനാണ് കെടാവിളക്കേന്തുക. പെരുന്നാൾ
ഏറ്റുകഴിക്കുന്നതിലും ഭൂരിഭാഗം പേരും ഇതര മതസ്ഥരാണ്.ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള പള്ളി മലബാറിന്റെ
കോതമംഗലമെന്നാണ് അറിയപ്പെടുന്നത്. 27ന് രാവിലെ കുർബാനക്ക് ശേഷം വികാരി
ഫാ. സിബിൻ താഴെത്തെക്കുടി കൊടി ഉയർത്തി. തൃശ്ശിലേരി മഹാ ദേവ ക്ഷേത്രം
ഭാരവാഹി പി.ടി. ഗോപിനാഥൻ, വി.വി നാരായണ വാര്യർ, തൃശ്ശിലേരി ജുമാ മസ്ജിദ്
ഭത്തീബ് മുത്തലിബ് അമാനി, മഹല്ല് പ്രസിഡന്റ് റഷീദ് തൃശ്ശിലേരി,
സെക്രട്ടറി സി. മജീദ്, അരീക്കര ഭഗവതി ക്ഷേത്രം ഭാരവാഹി വി.വി. രാമകൃഷ്ണൻ
എന്നിവർ നേർച്ച സദ്യക്ക് ആവശ്യമായ അരി സമർപ്പിച്ചു. തൃശ്ശിലേരി സിഎസ്ഐ
പള്ളി വികാരി റവ സിബിൻ സ്റ്റാൻലി, ഫാ. ബേസിൽ കരിനിലത്ത്, തിരുനെല്ലി
പഞ്ചായ്ത്ത് അംഗങ്ങളായ ധന്യ ബിജു, കെ.കെ. വിഷ്ണു എന്നിവർ പ്രസംഗിച്ചു.ട്രസ്റ്റി പി.കെ. സ്കറിയ, സെക്രട്ടറി ചാക്കോ വരമ്പേൽ, ജനറൽ കൺവീനർ ബിജു
തട്ടായത്ത്, സഭാ മാനജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, പി.കെ. ജോണി
എന്നിവർ നേതൃത്വം നൽകി.

സമാപന ദിനമായ ഒക്ടോബര്‍ 4 വരെ എല്ലാ ദിവസവും രാവിലെ പ്രഭാത പ്രാർഥന,
മൂന്നിൻമേൽ കുർബാന, വൈകിട്ട് തിരുശേഷിപ്പ് കബറിങ്കൽ പ്രത്യേക മധ്യസ്ഥ
പ്രാർഥന, സന്ധ്യാ പ്രാർഥന എന്നിവ നടക്കും. പെരുന്നാളിന്റെ ഭാഗമായി
എക്യുമെനിക്കൽ കുടുംബ സുവിശേഷ ഗാന മത്സരം ഒാൺലൈനായി
സംഘടിപ്പിച്ചിട്ടുണ്ട്. സമാപന ദിവസമായ 4ന് നടക്കുന്ന പെരുന്നാൾ
ശുശ്രൂഷകൾക്ക് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർപോളിക്കോർപ്പോസ്
കാർമികത്വം വഹിക്കും. കാൽനട തീർത്ഥയാത്ര, ബസേലിയൻ പ്രതിഭ പുരസ്കാര
സമർപണം, ബസേലിയൻ ചാരിറ്റി ഫണ്ട് സമർപണം എന്നിവ നടക്കും. കോവിഡ്
പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തിയാണ് ചടങ്ങുകൾ
നടത്തുന്നത്. പെരുന്നാൾ ചടങ്ങുകൾ വിശ്വാസികൾക്ക് കാണാനായി ഒാൺലൈൻ
സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *