കടലില്‍ നിന്നും മുക്കുവന് ലഭിച്ച വസ്തു ഭാര്യ അലക്കുകല്ലാക്കി; പിന്നീടാണ് അറിഞ്ഞത് അതിന്‍റെ പ്രധാന്യം.!

ലണ്ടന്‍: മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതായ സംഭവം ലോകത്തെ നടുക്കിയ സംഭവമാണ്. എട്ട് വർഷങ്ങള്‍ കഴിഞ്ഞിട്ടും എന്താണ് ഈ വിമാനത്തിന് സംഭവിച്ചത് എന്ന വ്യക്തമായ ഉത്തരം അജ്ഞാതമാണ്. ഒരു പുതിയ മാധ്യമ റിപ്പോർട്ട് പ്രകാരം ഇപ്പോള്‍ വിമാനത്തിന്‍റെ തകര്‍ച്ച സംബന്ധിച്ച് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചെന്നാണ് വിവരം. 2014 മാർച്ച് 8 ന് സംഭവിച്ച അപകടം പൈലറ്റ് ബോധപൂർവം വിമാനം തകര്‍ക്കുന്ന അപകടത്തിലേക്ക് നയിക്കുകയാണ് എന്ന സൂചനയാണ് നല്‍കുന്നത്. ഇത് വിമാനത്തിലുണ്ടായിരുന്ന 239 യാത്രക്കാരുടെ ജീവൻ നഷ്ടമാക്കിയ ദുരന്തത്തിലേക്ക് നയിച്ചു. മഡഗാസ്‌ക്കൻ മത്സ്യത്തൊഴിലാളിയാണ് വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ വാതിൽ കണ്ടെത്തിയതാണ് സംഭവത്തിലെ വഴിത്തിരിവ്.

25 ദിവസം മുമ്പ് ടാറ്റലി എന്ന മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ നിന്നും വിമാനത്തിന്‍റെ ലാൻഡിംഗ് ഗിയർ വാതിൽ കണ്ടെത്തിയതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. പൈലറ്റുമാർ വിമാനം “നശിപ്പിക്കാൻ” ഉദ്ദേശിച്ചിരുന്നതായി ഈ വതിലിന്‍റെ പരിശോധനയില്‍ തെളിവ് ലഭിച്ചുവെന്നാണ് വിദഗ്ധർ പറയുന്നത്.

ബ്രിട്ടീഷ് എഞ്ചിനീയർ റിച്ചാർഡ് ഗോഡ്‌ഫ്രെയും, എംഎച്ച് 370 അവശിഷ്ട വേട്ടക്കാരനായ അമേരിക്കൻ പരിവേഷകന്‍ ബ്ലെയ്ൻ ഗിബ്‌സണും വിമാനം “മനപ്പൂർവ്വം തകർന്നതാണ്” എന്ന് പറഞ്ഞതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.

“എല്ലാ വശങ്ങളിലും ഒടിവുകളുള്ള രീതിയിലാണ് ഇപ്പോള്‍ അവശിഷ്ടം ലഭിച്ചത്. അതിനാല്‍ തന്നെ പല കഷണങ്ങളായി വിമാനം ചിതറണം എന്ന് ഉദ്ദേശിച്ചുള്ള ഒരു ലാന്‍റിംഗാണ് അവസാനം വിമാനത്തിന് സംഭവിച്ചത് എന്ന് ഉദ്ദേശിക്കാം. എംഎച്ച്370 വിമാനം തകർന്നത് സമുദ്രത്തിലേക്ക് മനപ്പൂര്‍വ്വമായി നടത്തിയ ഒരു കൂപ്പുകുത്തല്‍ വഴിയാണ്” ഗോഡ്ഫ്രെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.

2017-ൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഫെർണാണ്ടോ കാരണം മഡഗാസ്കർ തീരത്ത് അടിഞ്ഞതാണ് ലാൻഡിംഗ് ഗിയർ വാതിൽ എന്നാണ് ഇത് അടുത്തകാലം വരെ ഇത് സൂക്ഷിച്ച മത്സ്യത്തൊഴിലാളി പറയുന്നത്. വലിയൊരു അപകടത്തിന്‍റെ ശേഷിപ്പാണ് ഇതെന്നും, അതിന്‍റെ പ്രാധാന്യമറിയാതെ അയാൾ അഞ്ചുവർഷത്തോളം തന്റെ പക്കൽ സൂക്ഷിച്ചു. ഇയാളുടെ ഭാര്യ ഇത് പാഴ്വസ്തുവാണെന്ന് കരുതി അലക്കാനുള്ള കല്ലായി ഉപയോഗിച്ചു വരുകയായിരുന്നു.

“വിമാനത്തെ തകർക്കാൻ മനപ്പൂര്‍വ്വ ശ്രമത്തിന്‍റെ ഭാഗമായി വിമാനം കഴിയുന്നത്ര വേഗത്തിൽ കടലില്‍ മുക്കുന്നതിനുള്ള ശ്രമം നടത്തിയെന്നാണ് ലാൻഡിംഗ് ഗിയറിന്റെ രൂപം തന്നെ തെളിവ് നല്‍കുന്നത്. ഒപ്പം ഒരു തെളിവും ലഭിക്കാതിരിക്കാനുള്ള കാരണവും ഇത് തന്നെയാണ്” ഇൻഡിപെൻഡന്റ് വിദഗ്ധർ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഉദ്ധരിച്ച് പറയുന്നു. വിമാനം കണ്ടെത്തുന്നതിനായി വീണ്ടും തിരച്ചിൽ നടത്തണമെന്ന് യാത്രക്കാരുടെ ബന്ധുക്കൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് പുതിയ കണ്ടെത്തല്‍.

സീറ്റൊഴിവ്

ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്സ് വിഭാഗത്തില്‍ സീറ്റൊഴിവ്. പത്താംതരത്തില്‍ 50 ശതമാനം മാര്‍ക്ക്, കണക്കിന് 45 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് അവസരം. വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായി സെപ്റ്റംബര്‍

വർണ്ണോത്സവം പദ്ധതിയുമായി എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

കൽപ്പറ്റ: എസ്.കെഎം.ജെ ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വർണോത്സവം സംഘടിപ്പിച്ചു. കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ബോയൻസ് അംഗൻവാടിയിലെ കുട്ടികളോടൊപ്പം വിവിധ കലാപരിപാടികൾ നടത്തി. കുട്ടികൾക്ക് സൈക്കിൾ, വിവിധ തരത്തിലുള്ള ബോളുകൾ, ക്രയോൺ സ്,

രാഹുലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പുമായി സതീശൻ; കൈവിടരുതെന്ന് എ ഗ്രൂപ്പിലെ ഒരു വിഭാഗം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത്.

സിപിഎമ്മിലെ നികത്താനാകാത്ത `യെച്ചൂരി മാജിക്’, സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഇന്ന് ഒരു വർഷം

സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യെച്ചൂരിയുടെ വിയോഗം ഉണ്ടാക്കിയ നേതൃപ്രതിസന്ധി ദേശീയതലത്തിൽ സിപിഎമ്മിന് ഇന്നും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ നീക്കങ്ങളിലും യെച്ചൂരി മാജിക്കിന്റെ

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തി.

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ്നെല്ലെടത്തെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനടുത്തെ കുളത്തി ലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ

അധ്യാപക നിയമനം

കണിയാമ്പറ്റ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *