നിരോധിത മരുന്നു കേസിൽ രണ്ടു കോടി രൂപയുടെ കൈക്കൂലി: രാജസ്ഥാനിൽ വനിതാ ഡിസിപി അറസ്റ്റിൽ; റിമാൻഡിൽ വിട്ട് കോടതി

കൈക്കൂലി കേസില്‍ അറസ്റ്റിലായ രാജസ്ഥാനിലെ എ.എസ്.പി. ദിവ്യ മിത്തലിന് കോടതി ജാമ്യം നിഷേധിച്ചു. പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എ.എസ്.പിക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ അതീവ ഗൗരവമേറിയതാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് പ്രതിയുടെ ജാമ്യഹര്‍ജി കോടതി തള്ളിയത്.

നിരോധിത മരുന്നുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ എ.എസ്.പി. ദിവ്യ മിത്തല്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. രാജസ്ഥാന്‍ പോലീസിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പി (എസ്.ഒ.ജി)ലെ ഉദ്യോഗസ്ഥയാണ് ദിവ്യ. മരുന്നുകള്‍ പിടിച്ചെടുത്ത കേസില്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്ബനിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനാണ് കൈക്കൂലി ചോദിച്ചതെന്നാണ് ആരോപണം. ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് ആരോപണമുയര്‍ന്ന മറ്റൊരാളും ദിവ്യയ്‌ക്കൊപ്പം അറസ്റ്റിലായിരുന്നു.

രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി)യാണ് ദിവ്യയെയും ഇടനിലക്കാരനെയും പിടികൂടിയത്. എന്നാല്‍, എ.സി.ബി. കെട്ടിച്ചമച്ച കേസാണിതെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം. ആദ്യം രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന് പറഞ്ഞ എ.സി.ബി. പിന്നീട് അമ്ബതുലക്ഷമെന്നാണ് പറഞ്ഞത്. മാത്രമല്ല, സി.ആര്‍.പി.സി. സെക്ഷന്‍ 41 പ്രകാരം ദിവ്യയ്ക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും എ.സി.ബി.യുടേത് കള്ളക്കഥയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

അതേസമയം, ദിവ്യ മിത്തലിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നാണ് എ.സി.ബിയുടെ പ്രതികരണം. നിരോധിത മരുന്നുകള്‍ പിടിച്ചെടുത്ത കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനായാണ് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്ബനിയില്‍നിന്ന് ഉദ്യോഗസ്ഥ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതനുസരിച്ച്‌ മൂന്ന് എഫ്.ഐ.ആറുകളില്‍ രണ്ടെണ്ണത്തില്‍നിന്ന് പ്രതിയുടെ പേര് ഒഴിവാക്കിയിട്ടുണ്ടെന്നും എ.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ ദിവ്യയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കോളേജ് പഠനത്തിന് ശേഷം 2007-ലാണ് ദിവ്യ മിത്തല്‍ രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ പാസാകുന്നത്. എന്നാല്‍ ഇതിന്റെ ഫൈനല്‍ ഫലം പിന്നീട് സ്റ്റേ ചെയ്തു. ഒടുവില്‍ 2010-ലാണ് സ്റ്റേ നീങ്ങിയത്. അതേവര്‍ഷം തന്നെ ദിവ്യ മിത്തല്‍ രാജസ്ഥാന്‍ പോലീസ് സര്‍വീസില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

ബെവ്‌കോയുടെ 15,25584 കുപ്പികളിൽ പകുതി കുപ്പികളും തിരിച്ചെത്തി; ഏറ്റവും കൂടുതല്‍ കുപ്പികളെത്തിയത് മുക്കോലയില്‍

ബെവ്‌കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ആദ്യ ഒരുമാസം പൂർത്തിയാകുമ്പോൾ തിരിച്ചെത്തിയത് പകുതിയിലേറെ കുപ്പികൾ. 50.25% കുപ്പികൾ തിരിച്ചെത്തിയതായാണ് കണക്കുകൾ. ഇതുവരെ 766606 കുപ്പികളാണ് ബെവ്‌കോയ്ക്ക് ലഭിച്ചത്. 20 ഔട്ട്ലെറ്റുകളിൽ എത്തിയ കണക്കാണിത്. ഒരുമാസം

പേരാമ്പ്ര സംഘർഷം: യുഡിഎഫ് പ്രവർത്തകരുടെ ഇടയിൽ നിന്ന് സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞു; കേസെടുത്ത് പൊലീസ്

പേരാമ്പ്രയിലെ യുഡിഎഫ് സംഘര്‍ഷത്തിനിടയ്ക്ക് പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതില്‍ കേസ്. പേരാമ്പ്രയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന സംഭവത്തില്‍ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദിന്റെ പരാതിയിലാണ് കേസെടുത്തത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും സ്‌ഫോടക വസ്തു

ഗാസയിൽ യുദ്ധം അവസാനിച്ചു; കരാറിൽ ഒപ്പുവെച്ചു, ഉച്ചകോടിയിൽ പങ്കെടുക്കാതെ നെതന്യാഹു

കെയ്‌റോ: ഗാസയിലെ യുദ്ധം പൂർണമായും അവസാനിപ്പിക്കാനായി ഈജിപ്തിൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ ഗാസാ സമാധാന കരാർ ഒപ്പുവെച്ചു. ഇതോടെ രണ്ടു വർഷ നീണ്ട ഗാസയിലെ യുദ്ധത്തിന് വിരാമമായി. യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം, മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യത; ആറ് ജില്ലകളില്‍ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് നല്‍കി. മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ 5 ജില്ലകളിൽ യെല്ലോ അലേർട്ടും

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും

ആഭരണ നിര്‍മാണ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്ടോബര്‍ 15 ന് ആരംഭിക്കുന്ന ജ്വല്ലറി നിര്‍മ്മാണ പരിശീലനത്തിന് സീറ്റൊഴിവ്. ഇന്‍വിസിബിള്‍ ചെയിന്‍ മേക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി മേക്കിങ്, ടെറാക്കോട്ട ജ്വല്ലറി മേക്കിങ്,

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.