ബോഡി മോഡിഫിക്കേഷൻ നടത്തി ഭീകരരൂപം കൈവന്നു; ഭക്ഷണം നൽകാൻ തയ്യാറാകാതെ റെസ്റ്റോറന്റുകൾ.

വിദേശരാജ്യങ്ങളിൽ പലതരത്തിലുള്ള ശസ്ത്രക്രിയകളിലൂടെയും ശരീരത്തിൽ കളർ ചെയ്തും ടാറ്റൂ ചെയ്തുമൊക്കെ രൂപമാറ്റം വരുത്തുന്നത് ഇപ്പോൾ ഒരു സാധാരണ സംഭവമാണ്. ബോഡി മോഡിഫിക്കേഷൻ എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ സ്വന്തം ശരീരത്തിൽ രൂപമാറ്റം വരുത്തുന്ന നിരവധി ആളുകളുണ്ട്. അത്തരത്തിൽ അന്യഗ്രഹ ജീവിയുടെ രൂപത്തിലേക്ക് മാറിയ യുവാവ് ഇപ്പോൾ ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിലാണ്. കാരണം മറ്റൊന്നുമല്ല ഇയാളുടെ രൂപം കണ്ട് ആളുകൾ ഭയന്ന് ഓടുന്നതിനാൽ റസ്റ്റോറന്റുകളിൽ ഒന്നിലും ഇയാളെ പ്രവേശിപ്പിക്കാൻ ആരും തയ്യാറാകുന്നില്ല.

ഫ്രാൻസിൽ നിന്നുള്ള ആന്റണി ലോഫ്രെഡോ എന്ന ചെറുപ്പക്കാരനാണ് ഇത്തരത്തിൽ ഒരു ഭീകരജീവിയുടെ രൂപത്തിലേക്ക് മാറിയത്. ബ്ലാക്ക് ഏലിയൻ എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്. ആളുകൾ പലതരത്തിൽ ബോഡി മോഡിഫിക്കേഷൻ നടത്തിയതിന്റെ വാർത്തകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത്രമാത്രം ഭയാനകമായ രീതിയിൽ ആരും ഒരുപക്ഷേ ചെയ്തിട്ടുണ്ടാവില്ല. ആളുകൾ കണ്ടാൽ ഭയപ്പെടുന്ന ഒരു ഭീകരജീവിയുടെ രൂപം കൈവരാൻ ഇയാൾ തന്റെ ശരീരത്തിൽ ചെയ്തു കൂട്ടിയ കാര്യങ്ങൾ കേട്ടാൽ അമ്പരക്കും.

ശസ്ത്രക്രിയയിലൂടെ ഇരു ചെവികളും മുറിച്ചുമാറ്റി. കൈകളിലെ ചില വിരലുകൾ മാത്രം അവശേഷിപ്പിച്ച് ബാക്കിയുള്ളവ മുറിച്ചുമാറ്റി. നാവ് രണ്ടായി പിളർന്നു. പല്ലുകളുടെ അഗ്രഭാഗം കൂർപ്പിച്ച് മൂർച്ചകൂട്ടി അവയ്ക്ക് പല വർണ്ണങ്ങൾ നൽകി. ശരീരം മുഴുവൻ കറുത്ത കളർ ടാറ്റൂ ചെയ്തു. കീഴ് ചുണ്ട് തുളച്ചു. തല മുഴുവൻ കൊമ്പുകൾക്ക് സമാനമായ രീതിയിൽ മുഴകൾ സൃഷ്ടിച്ചു. മൂക്കിന്റെ അഗ്രഭാഗം മുറിച്ച് ദ്വാരങ്ങളുടെ വലിപ്പം കൂട്ടി. ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് ആഴത്തിൽ മാംസം മുറിച്ച് നീക്കി അവിടെയെല്ലാം ഒരിക്കലും മാഞ്ഞു പോകാത്ത രീതിയിലുള്ള മുറിപ്പാടുകൾ സൃഷ്ടിച്ചു. ഇങ്ങനെ ഇയാൾ സ്വന്തം ശരീരത്തിൽ ചെയ്തുകൂട്ടാത്ത കാര്യങ്ങളില്ല.

ഇരുപതാം വയസ്സു മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്ത് ബോഡി മോഡിഫിക്കേഷൻ രംഗത്തേക്ക് കടന്നുവന്ന ഇയാൾക്ക് ഒരുനാൾ എല്ലാവരും തന്നെ കണ്ടാൽ ഭയന്ന് ഓടുന്ന വിധത്തിൽ തന്റെ ശരീരത്തിൽ രൂപമാറ്റം വരുത്തണമെന്ന് ആയിരുന്നു ഇയാളുടെ ആഗ്രഹം. അത് ഇപ്പോൾ സാധ്യമായി. പക്ഷേ, കൂട്ടത്തിൽ ചെറിയൊരു പണി കൂടി കിട്ടിയ വിഷമത്തിലാണ് ഇയാൾ. ആളുകൾ തന്നെ കണ്ടാൽ ഭയന്ന് ഓടുന്നതിനാൽ റസ്റ്റോറന്റുകളിൽ ഒന്നിലും തന്നെ പ്രവേശിപ്പിക്കുന്നില്ല എന്നാണ് ഇയാളുടെ പരാതി. അതുകൊണ്ടുതന്നെ വിശന്നാൽ ഭക്ഷണം കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്നും ഇയാൾ പറയുന്നു. പക്ഷേ, എന്തൊക്കെയായാലും മറ്റുള്ളവരെ ഭയപ്പെടുത്തി കൊണ്ടുള്ള തന്റെ ഈ ജീവിതം താൻ ഏറെ ആസ്വദിക്കുന്നുണ്ടെന്നാണ് ഇയാളുടെ വാദം.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും

ആഭരണ നിര്‍മാണ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്ടോബര്‍ 15 ന് ആരംഭിക്കുന്ന ജ്വല്ലറി നിര്‍മ്മാണ പരിശീലനത്തിന് സീറ്റൊഴിവ്. ഇന്‍വിസിബിള്‍ ചെയിന്‍ മേക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി മേക്കിങ്, ടെറാക്കോട്ട ജ്വല്ലറി മേക്കിങ്,

വൈദ്യുതി മുടങ്ങും

കണിയാമ്പറ്റ 220 കെ.വി സബ് സ്റ്റേഷന്‍ പരിധിയിലെ ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കാട്ടുകുളം സെക്ഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ

ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 21 ന് വെള്ളമുണ്ട പഞ്ചായത്തില്‍

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 21 ന് രാവിലെ 10 മുതല്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ നടക്കും. പരാതി പരിഹാര പരിപാടിയിലേക്ക് നാളെ (ഒക്ടോബര്‍ 14) മുതല്‍

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭയിലെ ഗൂഡലായി ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പര്‍ 1, അറ്റ്‌ലഡ്, കിന്‍ഫ്ര, പുഴമുടി, ഗവ കോളേജ്

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ 9,11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ആറാം ക്ലാസിലേക്കുള്ള പതിവ് പ്രവേശനത്തിന് പുറമെയാണിത്. എല്ലാ വര്‍ഷവും അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ലാറ്ററല്‍ എന്‍ട്രി ടെസ്റ്റിലൂടെയാണ് 9, 11 ക്ലാസുകളിലേക്കുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.