അദൃശ്യമായ കണ്ണാടി വീട് വില്‍പ്പനയ്ക്ക് ; വില 149 കോടി രൂപ.

കാണാന്‍ കഴിയാത്തൊരു വീടിനെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? ഈ വീട് അനുഭവിക്കാനേ കഴിയൂ…. അമേരിക്കയിലെ ജോഷ്വ ട്രീയിലെ അദൃശ്യ വീടിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടിയ നെറ്റ്ഫ്‌ളിക്‌സ് വീഡിയോയിലൂടെ ഏറെ പ്രശസ്തമായ ഇന്‍വിസിബിള്‍ ഹൗസ് സ്വന്തമാക്കാനുള്ള അവസരമുണ്ട്.

സിനിമാ നിര്‍മാതാവും വീടിന്റെ നിലവിലെ ഉടമസ്ഥനുമായ ക്രിസ് ഹാന്‍ലിയാണ് വീട് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 18 മില്യണ്‍ യു.എസ് ഡോളറാണ് ഈ കാണാക്കണ്ണാടി വീടിന് വിലയിട്ടിരിക്കുന്നത്. അതായത് 149 കോടി രൂപയാണ് ഈ വീടിന്റെ മൂല്യം.

കണ്ണാടി കൊണ്ട് നിര്‍മിതമായ ഈ വീടിന്റെ പുറംഭാഗത്ത് ചുറ്റുമുള്ള പനോരമിക് ലാന്‍ഡ്സ്‌കേപ്പ് പ്രതിഫലിക്കുമ്പോഴാണ് വീട് അദൃശ്യമായും സുന്ദരമായും നമ്മള്‍ക്ക് തോന്നുന്നത്. വീടിന്റെ പുറംഭാഗം ചുറ്റുമുള്ള അന്തരീക്ഷത്തില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഒറ്റനോട്ടത്തില്‍ അങ്ങനെയൊരു വീടുണ്ടെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല.

മരുഭൂമിയിലെ മനോഹരമായ സൂര്യാസ്മയത്തില്‍ അലിഞ്ഞുചേരുന്നത് പോലുള്ള അനുഭവമാണ് മരുഭൂമിയിലെ ഈ അദൃശ്യവീട്ടിലെ ഓരോ വൈകുന്നേരങ്ങളും സമ്മാനിക്കുന്നത്. ദ വിര്‍ജിന്‍ സൂയിസൈഡ്സ്, അമേരിക്കന്‍ സൈക്കോ, സ്പ്രിംഗ് ബ്രേക്കേഴ്സ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങള്‍ നിര്‍മിച്ച ക്രിസ് ഹാന്‍ലി തന്നെയാണ് വീട് ഡിസൈന്‍ ചെയ്തത്.

പുറമെ, 5,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ അകത്തളങ്ങളില്‍ നാല് കിടപ്പുമുറികള്‍, മൂന്ന് കുളിമുറികള്‍, 222 ചതുരശ്ര അടി പ്രൊജക്ഷന്‍ ഭിത്തി എന്നിവയുണ്ട്. വീടിന്റെ നടുത്തളത്തിലുള്ള 100 അടിയോളമുള്ള കുളമാണ് മറ്റൊരു ആകര്‍ഷണം.

അധികമാരും ഇല്ലാത്ത, സന്ദര്‍ശിച്ചിട്ടുപോലുമില്ലാത്ത ഒറ്റപ്പെട്ട 90 ഏക്കര്‍ സ്ഥലത്താണ് വീട് ഒരുക്കിയിരിക്കുന്നത്. മരുഭൂമിയുടെ ഒത്ത നടുക്കാണ് ഈ പടുകൂറ്റന്‍ കണ്ണാടിവീടുള്ളത്. ചൂട് പ്രതിഫലിപ്പിക്കുന്ന സോളാര്‍കൂള്‍ ഗ്ലാസ് വീടിന് തനതായ രൂപം നല്‍കുകയും കഠിനമായ മരുഭൂമിയിലെ കാലാവസ്ഥ ഉണ്ടായിരുന്നിട്ടും ഇന്റീരിയറുകള്‍ മിതമായി നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്.

കൂടാതെ, ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളെ ഫില്‍ട്ടര്‍ ചെയ്യുകയും ചെയ്യുന്നു. പരിസ്ഥിതി സൗഹൃദമായ ഫോം റൂഫും സോളാര്‍-ഇലക്ട്രിക് സംവിധാനവും വീടിനെ സുസ്ഥിരതയുടെ മാതൃകയാക്കുന്നു.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.