ബൈക്കിലെത്തി മാലപൊട്ടിച്ച സംഭവം: പ്രതി പിടിയില്‍

മാനന്തവാടി:മാനന്തവാടിയില്‍ നിന്നും കാല്‍നടയാത്രികയുടെ മാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രികനെ മാനന്തവാടി പോലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കായംകുളം കൃഷ്ണപുരം കളിയ്ക്കത്തറ വീട്ടില്‍ സച്ചു എന്ന സജിത്ത് കുമാര്‍ ജിമ്മന്‍ (36) ആണ് താമരശ്ശേരിക്ക് സമീപം വെച്ച് പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ഐപി.എസിന്റെ നിര്‍ദേശപ്രകാരം മാനന്തവാടി ഡി വൈ എസ് പി പി എല്‍ ഷൈജുവിന്റെ മേല്‍നോട്ടത്തില്‍ മാനന്തവാടി സി ഐ എം.എം അബ്ദുള്‍ കരീമടങ്ങുന്ന സംഘമാണ് പ്രതിയെ
പിടികൂടിയത്.
പ്രതിയുടെ ഭാര്യയും കൂട്ടുപ്രതിയുമായ തമിഴ്നാട് സ്വദേശിനി മുതലമ്മള്‍ എന്ന് അംബിക (42) എന്ന സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്
കവര്‍ച്ചയ്ക്ക് ശേഷം ഇരുവരും ബൈക്കില്‍ കടന്നു കളയുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.

സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 37 ഓളം കേസുകളിലെ പ്രതിയാണ് സജിത്ത്. ബൈക്കിലെത്തി മാല കവരുന്ന രീതിയാണ് ഇയ്യാള്‍ പ്രധാനമായും പിന്‍തുടരുന്നത്. ‘പ്രൊഫഷണല്‍ ‘ രീതിയില്‍ മാല കവരുന്ന സംസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധ കവര്‍ച്ചക്കാരനായ സജിത്തിനെ കുടുക്കിയതും ഈ പ്രൊഫഷണലിസം തന്നെയാണ്.

ഇന്നലെ വൈകീട്ടോടെ പ്രതിയെന്ന് സംശയിക്കുന്ന സജിത്തിനെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. കൃത്യമായും ചടുലമായും ആയാസരഹിതമായും മാനന്തവാടിയില്‍ നിന്നും മാല കവര്‍ന്നതോടെ ആ രീതിയില്‍ കവര്‍ച്ച നടത്തുന്നവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയതിലാണ് സജിത്തിലേക്ക് എത്തിചേര്‍ന്നത്. തുടര്‍ന്ന് ജില്ലാതിര്‍ത്തികളിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച പോലീസിന് മൂന്ന് ദിവസം മുമ്പ് പ്രതിയും , വനിതാ സുഹൃത്തും ബാവലി ചെക്ക് പോസ്റ്റ് കടന്ന് ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യം ലഭിച്ചു.ഇതോടെ കവര്‍ച്ചക്ക് പിന്നില്‍ സജിത്താണെന്ന് പോലീസിന് വ്യക്തമായി.
സിഐ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ പോലീസ് ക്രൈം സ്‌ക്വാഡ് അംഗങ്ങളടങ്ങുന്ന പ്രത്യേക സംഘം അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുകയും ഇന്ന് രാവിലെ 11.30 ഓടെ താമരശ്ശേരിക്ക് സമീപം വെച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മുതലമ്മാള്‍ ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും താമരശ്ശേരി പോലീസിന്റെ സഹായത്തോടെ അവരേയും പോലീസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്കും മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തു.പൊതുവെ പിടികൂടുന്ന സമയങ്ങളില്‍ അക്രമ സ്വഭാവം പ്രകടിപ്പിക്കുന്ന ഇയ്യാള്‍ക്ക് ജിമ്മന്‍ എന്ന വിളിപ്പേരുമുണ്ട്. താമരശ്ശേരി സ്റ്റേഷനില്‍ വെച്ചും, മാനന്തവാടി സ്റ്റേഷന്‍ പരിസരത്തും ഇയ്യാള്‍ അക്രമ സ്വഭാവം പ്രകടിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറയുകയും, കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

32 കേസുകളില്‍ പ്രതിയായിരുന്ന സജിത്ത് പിന്നീട് ജയിലിലായിരുന്നു. തുടര്‍ന്ന് 2022 നവംബറില്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും ഇയാള്‍ ആറോളം കേസുകളില്‍ പ്രതിയായിട്ടുണ്ട്. 2022 നവംബറില്‍ നാഗമ്പടത്തെ ബൈക്ക് മോഷണം, അതിനടുത്ത ദിവസം ചിങ്ങവനത്ത് മാല കവര്‍ച്ച, ഡിം സംബറില്‍ ചങ്ങനാശ്ശേരിയിലെ ഉത്സവ നഗരിയില്‍ നിന്നും 71 വയസായ സ്ത്രീയുടെ കഴുത്തില്‍ നിന്നും മാല കവര്‍ച്ച, ജനുവരിയില്‍ ചങ്ങനാശേരിയില്‍ തന്നെ യാത്രക്കാരിയുടെ അഞ്ചര പവന്റെ മാല കവര്‍ച്ച, അതേ മാസം ഗുരുവായൂരില്‍ മറ്റൊരു സത്രീയുടെ 3 പവന്റെ മാല കവര്‍ച്ച എന്നിങ്ങനെയാണ് അടുത്തിടെ സജിത്തിനെതിരെയുള്ള കേസുകള്‍.

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പിടിച്ചുപറി, മോഷണ കേസുകളിലെ പ്രതിയായിരുന്നു ഇയാള്‍. പിടികൂടാന്‍ ശ്രമിക്കുമ്പോഴൊക്കെ പോലീസിനെ വിദഗ്ധമായി വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലാണ് ഇയ്യാള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ ഉള്ളത്. മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്നാണ് ഇയാള്‍ പിടിച്ചുപറി നടത്തിയിരുന്നത്.

പോലീസിനെ കബളിപ്പിക്കാന്‍ ബൈക്കിന് വ്യാജ നമ്പര്‍ പിടിപ്പിക്കും. വേഷം മാറിയും സഞ്ചരിക്കും. സ്ഥിരമായ താമസ സ്ഥലമില്ല. പുറമ്പോക്ക് സ്ഥലങ്ങള്‍, ആളില്ലാത്ത വീടുകള്‍, കടല്‍ തീരപ്രദേശങ്ങള്‍, കനാല്‍ പുറമ്പോക്ക്, പുഴ തീരം, ഉത്സവ പറമ്പ് തുടങ്ങിയ ഇടങ്ങളില്‍ അന്തിയുറങ്ങുന്ന ഇയാള്‍ പുലര്‍ച്ചെ എഴുന്നേറ്റ് മോഷണത്തിനായി നീങ്ങും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. കാലങ്ങളായി ഇയ്യാള്‍ പോലീസിനെ വട്ടം കറക്കുകയായിരുന്നു
മാനന്തവാടി ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീം, എസ്‌ഐമാരായ സോബിന്‍ കെ.കെ, നൗഷാദ്.എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ് കുമാര്‍ വി.ആര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജാസിം ഫൈസല്‍, രഞ്ജിത് വി.കെ, ദീപു എന്‍.ജെ, ജെറിന്‍.കെ ജോണി,പ്രവീണ്‍,ബൈജു കെ.ബി, നൗഫല്‍ സി.കെ, വിപിന്‍ കെ.കെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.