ബൈക്കിലെത്തി മാലപൊട്ടിച്ച സംഭവം: പ്രതി പിടിയില്‍

മാനന്തവാടി:മാനന്തവാടിയില്‍ നിന്നും കാല്‍നടയാത്രികയുടെ മാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രികനെ മാനന്തവാടി പോലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കായംകുളം കൃഷ്ണപുരം കളിയ്ക്കത്തറ വീട്ടില്‍ സച്ചു എന്ന സജിത്ത് കുമാര്‍ ജിമ്മന്‍ (36) ആണ് താമരശ്ശേരിക്ക് സമീപം വെച്ച് പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ഐപി.എസിന്റെ നിര്‍ദേശപ്രകാരം മാനന്തവാടി ഡി വൈ എസ് പി പി എല്‍ ഷൈജുവിന്റെ മേല്‍നോട്ടത്തില്‍ മാനന്തവാടി സി ഐ എം.എം അബ്ദുള്‍ കരീമടങ്ങുന്ന സംഘമാണ് പ്രതിയെ
പിടികൂടിയത്.
പ്രതിയുടെ ഭാര്യയും കൂട്ടുപ്രതിയുമായ തമിഴ്നാട് സ്വദേശിനി മുതലമ്മള്‍ എന്ന് അംബിക (42) എന്ന സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്
കവര്‍ച്ചയ്ക്ക് ശേഷം ഇരുവരും ബൈക്കില്‍ കടന്നു കളയുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.

സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 37 ഓളം കേസുകളിലെ പ്രതിയാണ് സജിത്ത്. ബൈക്കിലെത്തി മാല കവരുന്ന രീതിയാണ് ഇയ്യാള്‍ പ്രധാനമായും പിന്‍തുടരുന്നത്. ‘പ്രൊഫഷണല്‍ ‘ രീതിയില്‍ മാല കവരുന്ന സംസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധ കവര്‍ച്ചക്കാരനായ സജിത്തിനെ കുടുക്കിയതും ഈ പ്രൊഫഷണലിസം തന്നെയാണ്.

ഇന്നലെ വൈകീട്ടോടെ പ്രതിയെന്ന് സംശയിക്കുന്ന സജിത്തിനെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. കൃത്യമായും ചടുലമായും ആയാസരഹിതമായും മാനന്തവാടിയില്‍ നിന്നും മാല കവര്‍ന്നതോടെ ആ രീതിയില്‍ കവര്‍ച്ച നടത്തുന്നവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയതിലാണ് സജിത്തിലേക്ക് എത്തിചേര്‍ന്നത്. തുടര്‍ന്ന് ജില്ലാതിര്‍ത്തികളിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച പോലീസിന് മൂന്ന് ദിവസം മുമ്പ് പ്രതിയും , വനിതാ സുഹൃത്തും ബാവലി ചെക്ക് പോസ്റ്റ് കടന്ന് ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യം ലഭിച്ചു.ഇതോടെ കവര്‍ച്ചക്ക് പിന്നില്‍ സജിത്താണെന്ന് പോലീസിന് വ്യക്തമായി.
സിഐ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ പോലീസ് ക്രൈം സ്‌ക്വാഡ് അംഗങ്ങളടങ്ങുന്ന പ്രത്യേക സംഘം അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുകയും ഇന്ന് രാവിലെ 11.30 ഓടെ താമരശ്ശേരിക്ക് സമീപം വെച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മുതലമ്മാള്‍ ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും താമരശ്ശേരി പോലീസിന്റെ സഹായത്തോടെ അവരേയും പോലീസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്കും മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തു.പൊതുവെ പിടികൂടുന്ന സമയങ്ങളില്‍ അക്രമ സ്വഭാവം പ്രകടിപ്പിക്കുന്ന ഇയ്യാള്‍ക്ക് ജിമ്മന്‍ എന്ന വിളിപ്പേരുമുണ്ട്. താമരശ്ശേരി സ്റ്റേഷനില്‍ വെച്ചും, മാനന്തവാടി സ്റ്റേഷന്‍ പരിസരത്തും ഇയ്യാള്‍ അക്രമ സ്വഭാവം പ്രകടിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറയുകയും, കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

32 കേസുകളില്‍ പ്രതിയായിരുന്ന സജിത്ത് പിന്നീട് ജയിലിലായിരുന്നു. തുടര്‍ന്ന് 2022 നവംബറില്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും ഇയാള്‍ ആറോളം കേസുകളില്‍ പ്രതിയായിട്ടുണ്ട്. 2022 നവംബറില്‍ നാഗമ്പടത്തെ ബൈക്ക് മോഷണം, അതിനടുത്ത ദിവസം ചിങ്ങവനത്ത് മാല കവര്‍ച്ച, ഡിം സംബറില്‍ ചങ്ങനാശ്ശേരിയിലെ ഉത്സവ നഗരിയില്‍ നിന്നും 71 വയസായ സ്ത്രീയുടെ കഴുത്തില്‍ നിന്നും മാല കവര്‍ച്ച, ജനുവരിയില്‍ ചങ്ങനാശേരിയില്‍ തന്നെ യാത്രക്കാരിയുടെ അഞ്ചര പവന്റെ മാല കവര്‍ച്ച, അതേ മാസം ഗുരുവായൂരില്‍ മറ്റൊരു സത്രീയുടെ 3 പവന്റെ മാല കവര്‍ച്ച എന്നിങ്ങനെയാണ് അടുത്തിടെ സജിത്തിനെതിരെയുള്ള കേസുകള്‍.

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പിടിച്ചുപറി, മോഷണ കേസുകളിലെ പ്രതിയായിരുന്നു ഇയാള്‍. പിടികൂടാന്‍ ശ്രമിക്കുമ്പോഴൊക്കെ പോലീസിനെ വിദഗ്ധമായി വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലാണ് ഇയ്യാള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ ഉള്ളത്. മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്നാണ് ഇയാള്‍ പിടിച്ചുപറി നടത്തിയിരുന്നത്.

പോലീസിനെ കബളിപ്പിക്കാന്‍ ബൈക്കിന് വ്യാജ നമ്പര്‍ പിടിപ്പിക്കും. വേഷം മാറിയും സഞ്ചരിക്കും. സ്ഥിരമായ താമസ സ്ഥലമില്ല. പുറമ്പോക്ക് സ്ഥലങ്ങള്‍, ആളില്ലാത്ത വീടുകള്‍, കടല്‍ തീരപ്രദേശങ്ങള്‍, കനാല്‍ പുറമ്പോക്ക്, പുഴ തീരം, ഉത്സവ പറമ്പ് തുടങ്ങിയ ഇടങ്ങളില്‍ അന്തിയുറങ്ങുന്ന ഇയാള്‍ പുലര്‍ച്ചെ എഴുന്നേറ്റ് മോഷണത്തിനായി നീങ്ങും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. കാലങ്ങളായി ഇയ്യാള്‍ പോലീസിനെ വട്ടം കറക്കുകയായിരുന്നു
മാനന്തവാടി ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീം, എസ്‌ഐമാരായ സോബിന്‍ കെ.കെ, നൗഷാദ്.എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ് കുമാര്‍ വി.ആര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജാസിം ഫൈസല്‍, രഞ്ജിത് വി.കെ, ദീപു എന്‍.ജെ, ജെറിന്‍.കെ ജോണി,പ്രവീണ്‍,ബൈജു കെ.ബി, നൗഫല്‍ സി.കെ, വിപിന്‍ കെ.കെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി ചുമതലയേറ്റു. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റര്‍ അശ്വിൻ കുമാറാണ് ജില്ലയിലെ പൊതുനിരീക്ഷകൻ. കൽപ്പറ്റ

ജനസാഗരത്തെ സാക്ഷിയാക്കി ‘യെസ് ഭാരത് ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോർ’ ഉദ്ഘാടനം: സുൽത്താൻ ബത്തേരിയിൽ ആവേശത്തിരയിളക്കി ഹനാൻ ഷായുടെ ടീം

വൈവാഹിക സ്വപ്നങ്ങൾക്ക് പുത്തൻ നിറമേകി ‘യെസ് ഭാരത്’ ഫാഷൻ ലോകത്തേക്ക് പുതിയ കാൽവെപ്പ് നടത്തി. സ്ഥാപനത്തിന്റെ ഏറ്റവും പുതിയ സംരംഭമായ ‘ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോർ’ ഗംഭീരമായി ഉദ്ഘാടനം ചെയ്തപ്പോൾ, ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത്

സൗജന്യ ഹൃദയ ശസ്ത്രക്രിയ ‘സ്പന്ദനം’ ക്യാമ്പുമായി ആസ്റ്റർ വളന്റിയേഴ്‌സ്

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ആസ്റ്റർ വോളന്റിയേഴ്സും കൊച്ചി ആസ്റ്റർ മെഡിസിറ്റിയും കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി, 18 വയസ്സിൽ താഴെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് ഹൃദയശാസ്ത്രക്രിയകൾ ആവശ്യമായി വന്നാൽ അവർക്ക് സൗജന്യ

“വിമുക്തി മിഷൻ ദേശഭക്തിഗാന മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തി”

പടിഞ്ഞാറത്തറ: സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി നടത്തിയ ജില്ലാതല ദേശഭക്തിഗാന മത്സരത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും വിതരണം ചെയ്തു.ഗവ. ഹയർ സെക്കൻഡറി സ്കൂൾ പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച പ്രോഗ്രാമിന് പ്രിൻസിപ്പൽ പി.ബിജുകുമാർ സ്വാഗതം

മയക്കുമരുന്ന് ഗുളികളുമായി യുവാവ് പിടിയിലായി

വൈത്തിരി-: എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടറും പാർട്ടിയും ചുണ്ടേൽ ചുണ്ടവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 23.235 ഗ്രാം സ്പാസ്മോ

അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലേക്ക് കെസിഇഎഫ് മാർച്ച് നടത്തി.

മാനന്തവാടി: സഹകരണ സംഘങ്ങളെയും ജീവനക്കാരേയും ബാധിക്കുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടിയിൽ സഹകരണ സംഘം ജീവനക്കാർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലേക്ക് യുണൈറ്റഡ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓർഡിനേഷൻ കമ്മിറ്റി മാർച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.