കൽപ്പറ്റ: വർദ്ധിച്ച് വരുന്ന ഉപഭോക്തൃ സൂചികക്കനുസരിച്ച് കേന്ദ്രം പ്രഖ്യാപിക്കുന്ന ഡി.എ വർന്ധനവ് കേരളത്തിലെ സർക്കാർ ജീവനകാർക്ക് കിട്ടാക്കനിയായി തീർന്നിരിക്കുകയാണ് . തീർത്തും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ കേന്ദ്ര സർക്കാരിൻ്റെ വികലമായ സാമ്പത്തിക നയങ്ങൾ കാരണം കുതിച്ചുയരുന്ന വില കയറ്റം പൊതുജനങ്ങളെപ്പോലെ തന്നെ നിത്യനിദാന ചിലവ് അധികമായി വരുന്ന സർക്കാർ ജീവനകാർക്കും വലിയ ബാധ്യതയാണ് . ഇത്തരം സാഹചര്യത്തിലാണ് കേരളത്തിലെ സർക്കാർ ജീവനകാരുടെ ക്ഷമബത്ത കുടിശിക തടഞ്ഞു വെച്ചിരിക്കുന്നത്. ഇത് പ്രതിക്ഷേധാർഹമാണെന്നും , ജീവനക്കാരുടെ തടഞ്ഞ് വെക്കപ്പെട്ട ഡി.എ കുടിശിക , ലീവ് സറണ്ടർ , ശമ്പള പരിഷ്കരണ കുടിശിക എന്നീ അനൂകൂല്യങ്ങൾ അടിയന്തിരമായി അനുവദിക്കണമെന്നും ജോയിൻ്റ് കൗൺസിൽ സിവിൽ മേഖലാ കൺവൻഷർ ആവശ്യപെട്ടു .
കൽപ്പറ്റ എം.ജി.ടി ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.പി സുമോദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ലതിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സുനിൽ ജോസ് സ്വാഗതം പറഞ്ഞു . ജില്ലാ സെക്രട്ടറി ബിനിൽ കുമാർ ടി.ആർ, ജില്ലാ പ്രസിഡണ്ട് എം.പി ജയപ്രകാശ് , ട്രഷറർ ആർ.ശ്രീനു , കെ.ആർ സുധാകരൻ , റഷീദ പി.പി ,ഷെമീർ കെ എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







