കർണാടകയിൽ നിന്ന് 250 കോടി രൂപ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങി; മലയാളി ദമ്പതികളെ കസ്റ്റഡിയിലെടുത്ത് കർണാടക പോലീസിന് കൈമാറി കരുനാഗപ്പള്ളി പോലീസ്

250 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ദമ്പതികൾ പോലീസ് പിടിയിൽ. മുപ്പത്തിയഞ്ചുകാരനായ സുധീഷ്, ഭാര്യ ശില്പ എന്നിവരെയാണ് കരുനാഗപ്പള്ളിയിൽ നിന്ന് പോലീസ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും തട്ടിപ്പു നടത്തിയ പ്രതികൾ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ ആണ് പ്രതികളെ പിടികൂടിയത്. കർണാടകയിൽ നിരവധി ബിസിനസുകൾ ചെയ്തിരുന്ന സുധീഷും ശിൽപയും നിക്ഷേപം നടത്താൻ എന്ന പേരിൽ 250 കോടി രൂപ തട്ടിയെടുത്തിരുന്നു.

തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനായി ഇവർ ഉപയോഗിച്ചു. ആഡംബര വാഹനങ്ങളിൽ ആണ് ഇരുവരുടെയും യാത്ര.പ്രൈവറ്റ് ജെറ്റുകൾ വാടകയ്ക്ക് എടുത്ത് യാത്ര ചെയ്യാറുണ്ട്. കർണാടകയിൽ തട്ടിപ്പ് നടത്തി ഇരുവരും കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കേരള പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കർണാടക പോലീസിന് കൈമാറി.

വെള്ളിയാഴ്ച പുലര്‍ച്ചയോടെ കരുനാഗപ്പള്ളി പോലീസ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.അന്വേഷണ സംഘത്തലവൻ ജിഗ്നേഷിന്‍റെ നേതൃത്വത്തില്‍ ഇവരെ പിന്തുടര്‍ന്ന് എത്തിയ കര്‍ണാടക പോലീസ് കരുനാഗപ്പള്ളിയിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെ എസിപി വിനോദ് കുമാറിനെ ധരിപ്പിച്ചു. തുടര്‍ന്ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കര്‍ണാടക പോലീസിന് കൈമാറി.

കേരളത്തില്‍ ഇവര്‍ക്കെതിരേ കേസുകള്‍ നിലവിലെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. പ്രതികളെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ ഇറക്കാൻ വലിയ സമ്മര്‍ദം ചിലര്‍ നടത്തിയതായും സൂചനയുണ്ട്. സംസ്ഥാന ഇന്‍റലിജൻസ് വിഭാഗം ദമ്ബതികളെ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇവർക്ക് കേരളത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇനിയങ്ങോട്ട് സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല; ഇന്ന് വിലയില്‍ വര്‍ധനവ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. പിന്നീട് ക്രൂഡ് ഓയിലിന്റെ വില വന്‍തോതില്‍ ഉയര്‍ന്നതും

ധർമ്മടത്ത് പോര് മുറുകും, പിണറായി വിജയനെതിരെ അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

ധർമ്മടത്ത് പോര് മുറുകുന്നു. അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥി പരി​ഗണനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി പി അബ്ദുൾ റഷീദ് സ്ഥാനാർത്ഥിയായേക്കും. കെപിസിസി അം​ഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ഇദ്ദേഹം. തളിപ്പറമ്പിലായിരുന്നു

ഗതാഗത നിരോധനം

ബീനാച്ചി – പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള പ്രദേശത്ത് റോഡ് കട്ടിങ് പ്രവൃത്തിക്കിടെ മഴ പെയ്യ്തതിനാല്‍ അപകട സാധ്യത മുന്നില്‍കണ്ട് പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം അനിശ്ചിത

നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച്

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

മലപ്പുറം പരപ്പനങ്ങാടിയില് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പില് അബൂബക്കറിന്റെ മകന് മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടില് ഇരിക്കുന്നതിനിടെയാണ് ഇടിമിന്നല് ഏറ്റത്. മൃതദേഹം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.