രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് തടയാനുള്ള കുതന്ത്രമോ ഈ പ്രചരണം? എന്താണ് സത്യം?

ഫ്ലെക്സ് ഫ്യുവല്‍ ഇന്ധനത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചയിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി വാഹനലോകം. ബദൽ ഇന്ധനമായ എത്തനോൾ ഉപയോഗിച്ച് പൂർണ്ണമായും പ്രവർത്തിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ കാറായ ഇന്നോവ ഹൈക്രോസിനെ ടൊയോട്ട മോട്ടോർ അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചതോടെയാണ് ഇത്തരം എഞ്ചിനുകള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പെട്രോള്‍, ഡീസല്‍ ഉപഭോഗം കുറയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗാമായാണ് എത്തനോള്‍ വാഹനങ്ങള്‍ നിരത്തിലേക്ക് ഇറങ്ങുന്നത്. ഈ ഇന്ധനം സര്‍വ്വ വ്യാപകമാകുന്നതോടെ രാജ്യത്ത് ഇന്ധനവില കുത്തനെ കുറഞ്ഞേക്കും. എന്നാല്‍ രാജ്യത്തെ എണ്ണക്കമ്പനികളെ ഈ നീക്കം ബാധിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഇത്തരം എഞ്ചിനുകള്‍ക്കെതിരെ വ്യാപകമായ പ്രചരണവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിനുകള്‍ പെട്ടെന്ന് തുരുമ്പെടുക്കും എന്ന പ്രചരണമാണ് ഇതില്‍‌ പ്രധാനപ്പെട്ടത്. എന്നാല്‍ ഇതില്‍ സത്യമെന്താണ്? അതറിയണമെങ്കില്‍ ആദ്യം ഫ്ലെക്സ് ഫ്യുവല്‍ എന്താണെന്ന് അറിയണം.

ഫ്ലെക്സ് ഫ്യുവല്‍ എന്നത് ഒരു പ്രത്യേക സാങ്കേതിക വിദ്യയാണ്. ഇത് വാഹനങ്ങൾക്ക് 20 ശതമാനത്തിലധികം എത്തനോൾ ഉപയോഗിക്കാൻ അനുവദിക്കുന്നു. ഗ്യാസോലിൻ (പെട്രോൾ), മെഥനോൾ അല്ലെങ്കിൽ എത്തനോൾ എന്നിവയുടെ മിശ്രിതത്തിൽ നിന്ന് നിർമ്മിച്ച ഒരു ബദൽ ഇന്ധനമാണ് ഫ്ലെക്സ് ഇന്ധനം. ഫ്ലെക്സ്-ഇന്ധന വാഹന എഞ്ചിനുകൾ ഒന്നിലധികം തരം ഇന്ധനങ്ങളിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‍തിട്ടുള്ളതാണ്. എഞ്ചിനിലും ഇന്ധന സംവിധാനത്തിലും വരുത്തിയ ചില മാറ്റങ്ങൾ കൂടാതെ, ഈ വാഹനങ്ങൾ സാധാരണ പെട്രോൾ മോഡലുകൾക്ക് സമാനമാണ്. . ഈ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചത് 1990-കളിൽ ആണ്. 1994-ൽ അവതരിപ്പിച്ച ഫോർഡ് ടോറസിൽ ഇത് വലിയതോതിൽ ഉപയോഗിച്ചിരുന്നു. 2017-ലെ കണക്കനുസരിച്ച്, ഏകദേശം 21 ദശലക്ഷം ഫ്ലെക്സ്-ഇന്ധന വാഹനങ്ങൾ ലോകത്താകെ റോഡുകളിലുണ്ട്.

എത്തനോൾ കൂടുതൽ വെള്ളം ആഗിരണം ചെയ്യുന്നതിനാൽ എഞ്ചിൻ ഘടകങ്ങൾ തുരുമ്പെടുക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രപചരണം. ഇത് ഒരുപരിധിവരെ ശരിയുമാണ്. എന്നാല്‍ ടൊയോട്ട കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫ്ലക്സ് ഫ്യുവല്‍ ഇന്നോവയില്‍ ഉപയോഗിച്ചിരിക്കുന്ന എഞ്ചിൻ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചതാണ്. അതിൽ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങളാകട്ടെ പൂർണ്ണമായും ജല പ്രതിരോധശേഷി ഉള്ളതുമാണ്. അതിനാൽ തുരുമ്പെടുക്കാൻ സാധ്യത വളരെ കുറവാണ്. നിലവിൽ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉടൻ തന്നെ അതിന്റെ പ്രൊഡക്ഷൻ മോഡലും ലോകത്തിന് മുന്നിൽ എത്തും.

ഈ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫ്ലെക്‌സ്-ഫ്യുവൽ എംപിവി പൂർണ്ണമായും പ്ലാന്റുകളിൽ നിന്ന് ലഭിക്കുന്ന ഇന്ധനമായ എത്തനോൾ ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. എഥനോൾ E100 ഗ്രേഡ് ചെയ്‌തിരിക്കുന്നു. ഇത് കാർ പൂർണ്ണമായും ബദൽ ഇന്ധനത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് സൂചിപ്പിക്കുന്നു. എം‌പി‌വിയിൽ ലിഥിയം-അയൺ ബാറ്ററി പാക്കും ഉണ്ടാകും. അതായത് ഇവി മോഡിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതിന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഈ ഇന്നോവയ്ക്ക് കഴിയും. പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിക്കുന്ന ഹൈബ്രിഡ് പവർട്രെയിനായിരിക്കും പുതിയ ഇന്നോവയ്ക്ക് കരുത്തേകുക. 2.0 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ 181 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നു. ഇത് 23.24 കിമി ഇന്ധനക്ഷമത നൽകുന്നു. ഈ എഞ്ചിൻ ഇ-സിവിടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. നഗരത്തിൽ ലിറ്ററിന് 28 കിലോമീറ്ററും ഹൈവേയിൽ ലിറ്ററിന് 35 കിലോമീറ്ററും ഇന്ധനക്ഷമത നൽകാൻ ഹൈബ്രിഡ് പവർട്രെയിനിന് കഴിയും. ഒപ്പം കരിമ്പിൽ നിന്ന് പുനരുപയോഗിക്കാവുന്ന ഇന്ധനമായ എത്തനോൾ ഉപയോഗിച്ചും കാർ പ്രവർത്തിപ്പിക്കാം.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.