ക്ഷണിക്കാതെ വിവാഹസദ്യയുണ്ണാൻ ഫ്രീക്കൻമാരെത്തി; ഓഡിറ്റോറിയത്തിൽ കൂട്ടത്തല്ല്

കോട്ടയം: ക്ഷണിക്കാത്ത വിവാഹ സത്ക്കാരത്തിന് ഒരുകൂട്ടം ചെറുപ്പക്കാർ ഭക്ഷണം കഴിക്കാനെത്തിയതോടെ ഓഡിറ്റോറിയത്തിൽ കൂട്ടത്തല്ല്. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് വിവാഹസത്ക്കാരത്തിനിടെ കൂട്ടത്തല്ല് ഉണ്ടായത്. സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു.

ക്ഷണിക്കാതെ വിവാഹ സദ്യ കഴിക്കാനെത്തിയ യുവാക്കളും വിവാഹത്തിന് ക്ഷണിക്കപ്പെട്ട് എത്തിയ അതിഥികളും തമ്മിലാണ് അടിപിടിയുണ്ടായത്. സംഘർഷത്തിൽ രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. നിരവധിപ്പേർക്ക് നിസാര പരിക്കുകളേറ്റു. ഒടുവിൽ പൊലീസ് എത്തിയതോടെയാണ് സംഘർഷം അവസാനിച്ചത്.

പള്ളിയിൽ നടന്ന വിവാഹ കൂദാശകൾക്കുശേഷം വധുവരൻമാർ ഓഡിറ്റോറിയത്തിൽ എത്തിയപ്പോഴാണ് തല്ല് ഉണ്ടായത്. ഈ സമയം ഭക്ഷണം വിളമ്പാൻ തുടങ്ങുകയായിരുന്നു. വിവാഹത്തിന് ക്ഷണിക്കാത്ത ഫ്രീക്കൻമാരായ ചെറുപ്പക്കാർ ഓഡിറ്റോറിയത്തിൽ എത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്.

ഓഡിറ്റോറിയത്തിൽ എത്തിയ ചെറുപ്പക്കാരെ വരന്‍റെ ബന്ധുക്കൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ തങ്ങൾ വധുവിന്‍റെ ആൾക്കാരാണെന്ന് ഇവർ മറുപടി നൽകി. ഇതോടെ വധുവിന്‍റെ ഉറ്റബന്ധുക്കളെ വിളിപ്പിച്ച് ചോദിച്ചപ്പോൾ അവരെ അറിയില്ലെന്നായിരുന്നു മറുപടി. ഇതോടെ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

വിവാഹഭക്ഷണം കഴിക്കാനെത്തിയ ചെറുപ്പക്കാരുടെ ആക്രമണത്തിൽ വരന്‍റെ അടുത്ത ബന്ധുവിന്‍റെ മൂക്കിന്‍റെ പാലം തകർന്നു. മറ്റൊരു ബന്ധുവിന്‍റെ നെറ്റിയിലും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷം ഓഡിറ്റോറിയത്തിന്‍റെ വാതിൽ പൂട്ടുകയും ഹാളിനുള്ളിൽ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു. ഇതിനുശേഷം വഴിയിൽവെച്ചും ഇവർ ഏറ്റുമുട്ടി.

വിവാഹത്തിന് എത്തിയ വധുവരൻമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും പിന്നീട് പൊലീസ് സംരക്ഷണയിലാണ് മടങ്ങിയത്. ഓഡിറ്റോറിയത്തിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാനെത്തിയ യുവാക്കളാണ് വിവാഹ സൽക്കാരത്തിൽ എത്തി ഭക്ഷണം കഴിക്കാൻ ശ്രമിച്ചത്. ഇവർ കഴിഞ്ഞ കുറേ കാലമായി ഈ ഓഡിറ്റോറിയത്തിൽ നടക്കുന്ന വിവാഹ സത്കാരത്തിന് എത്തി ഭക്ഷണം കഴിച്ച് മടങ്ങാറുണ്ട്. പലപ്പോഴും ക്ഷണിക്കപ്പെട്ട് എത്തുന്ന അതിഥികൾക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ട്.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്

കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു.

പനമരം: ഇന്നലെ പനമരം പുഴയിൽ മുങ്ങി മരിച്ചയാളെ തിരിച്ച റിഞ്ഞു. കോഴിക്കോട് ഈങ്ങാപ്പുഴ കുറുങ്ങരുകണ്ടി ഉന്നതിയി ലെ രാമന്റെ മകൻ ഷരുൺ കെ.കെ (24) ആണ് മരിച്ചത്.ഇയാൾ നെല്ലിയമ്പം ഉന്നതിയിലെ ചന്ദ്രൻ എന്ന വ്യക്തിയുടെ

ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക‌ മരിച്ചു.

പിണങ്ങോട്: ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. കൽപ്പറ്റ ലിയോ ആശുപത്രി ജീവനക്കാരി പിണങ്ങോട് ശ്രീനിലയം പ്രമീള ( 52) ആണ് മരിച്ചത്. ഏപ്രിൽ 9 ന് രാവിലെ കൽപ്പറ്റ

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.