കുടിയേറ്റം നിയന്ത്രിക്കാന്‍ യു.കെ; വിദേശ തൊഴിലാളി നിയമങ്ങളില്‍ വൻ മാറ്റത്തിനൊരുങ്ങി രാജ്യം: ഇന്ത്യക്കാര്‍ക്ക് തിരിച്ചടി.

യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ഉയര്‍ന്നുവന്ന കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. യു.കെ, കാനഡ, യു.എസ്.എ പോലുള്ള രാജ്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ കുടിയേറ്റ നിയന്ത്രണത്തിനായി സമ്മര്‍ദ്ദം ചെലുത്തിയ രാജ്യങ്ങളാണ്. എങ്കിലും കൊവിഡിന് ശേഷം കുടിയേറ്റ സാധ്യതകള്‍ വര്‍ധിച്ചത് ഇന്ത്യക്കാര്‍ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല.

എന്നാല്‍ പഠനത്തിനും ജോലിക്കുമായി രാജ്യം വിടുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സംബന്ധിച്ച അത്ര ആശാവഹമായ വാര്‍ത്തയല്ല യു.കെയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. കുടിയേറ്റം നിയന്ത്രിക്കാനായി വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള കുറഞ്ഞ വാര്‍ഷിക ശമ്ബള പരിധി ഉയര്‍ത്താനാണ് സര്‍ക്കാരിപ്പോള്‍ ലക്ഷ്യമിടുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ യു.കെയിലേക്ക് തൊഴില്‍ വിസയില്‍ കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ പ്രതിസന്ധിയാണ് വരാനിരിക്കുന്നത്. പഠനത്തിന് ശേഷം നേരിട്ട് യു.കെയില്‍ തന്നെ ജോലിയുമായി കൂടാമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ കാര്യത്തിലും പ്രതിസന്ധി പ്രതിഫലിക്കും.

പുതിയ നിയന്ത്രണങ്ങള്‍: കുടിയേറ്റം നിയന്ത്രിക്കാനായി പ്രധാനമായും രണ്ട് നിയന്ത്രണങ്ങള്‍ക്കാണ് യു.കെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നത്.

1.വിദേശ ജോലിക്കാരെ യു.കെയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള കുറഞ്ഞ വാര്‍ഷിക ശമ്ബളം 30,000 പൗണ്ടായി വര്‍ധിപ്പിക്കുക എന്നതാണ് അതിലൊന്ന്. നിലവിലിത് പ്രതിവര്‍ഷം 26,200 പൗണ്ടെന്ന നിലയിലാണ് തുടരുന്നത്. ഉയരുന്ന കുടിയേറ്റത്തിന് മേല്‍ നിയന്ത്രണം കൊണ്ടുവരാനാണ് പുതിയ നീക്കം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച്‌ ഇപ്പോള്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടനിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നിയമപരമായ കുടിയേറ്റത്തിന് മുകളിലും നിയന്ത്രണം കൊണ്ടുവരുമെന്ന സൂചന അദ്ദേഹം നല്‍കിയത്.

2.വിദേശ എന്‍.എച്ച്‌.എസ്, കെയര്‍ ജോലിക്കാരുടെ അവകാശങ്ങള്‍ വെട്ടിക്കുറക്കുന്നതാണ് രണ്ടാമത്തെ പടി. യു.കെയിലെ തന്നെ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്ന മേഖലയെന്ന നിലയില്‍ മെഡിക്കല്‍ രംഗത്തെ നിയന്ത്രണങ്ങള്‍ ഇന്ത്യക്കാരെ സംബന്ധിച്ച്‌ വലിയ തിരിച്ചടി തന്നെയാണ്. നിയന്ത്രങ്ങള്‍ പ്രാവര്‍ത്തികമായാല്‍ വിദേശ എന്‍.എച്ച്‌.എസ്, കെയര്‍ ജോലിക്കാര്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് ചില നിയന്ത്രണങ്ങള്‍ വന്നേക്കും.

യു.കെയിലേക്കുള്ള വിദേശ കുടിയേറ്റം നിയന്ത്രിക്കുമെന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. എന്നാല്‍ ഇതുവരെ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷവും കുടിയേറ്റം വര്‍ധിക്കുകയാണ് ചെയതത്. അനധികൃത കുടിയേറ്റത്തിന് പുറമെ നിയമപരമായ കുടിയേറ്റവും വ്യാപകമായാതാണ് വിമര്‍ശനമുയരുന്നത്. ബ്രക്‌സിറ്റിന് ശേഷം മൈഗ്രേഷന്‍ നിയന്ത്രിക്കാന്‍ അധികാരം ലഭിച്ചെങ്കിലും അത് ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെന്ന വിമര്‍ശനവും വ്യാപകമാണ്. ഇതോടെയാണ് കുടിയേറ്റ നിയന്ത്രണത്തിന്റെ സാധ്യതകള്‍ ഉറപ്പിച്ചുകൊണ്ട് ഇമിഗ്രേഷന്‍ മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.