ബാക്കിവന്ന ഭക്ഷണം ഫ്രിഡ്ജില്‍ എത്ര ദിവസം വരെ സൂക്ഷിക്കാം

ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ എടുത്ത് വയ്ക്കുന്നതാണ് നമ്മളില്‍ പലരുടെയും പതിവ്. എന്നാല്‍ ഇങ്ങനെ എത്ര ദിവസം വരെ ഭക്ഷണം ഫ്രിഡ്ജില്‍ വെക്കാറുണ്ട്? ഉപേക്ഷിക്കേണ്ടതോ ഉപയോഗശൂന്യമായതോ ആ ഭക്ഷണം ആണെങ്കില്‍ പോലും അതെടുത്ത് ഫ്രിഡ്ജില്‍ വച്ച ശേഷം മാത്രം എടുത്ത് കളയുന്ന സ്വഭാവമാണ് മലയാളികള്‍ക്ക്. ഫ്രിഡ്ജില്‍ വക്കുന്ന ഭക്ഷണങ്ങള്‍ അങ്ങനെ കുറെ നാള്‍ സൂക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതാണ് വാസ്തവം.

ആവശ്യത്തിന് മാത്രം പാകം ചെയ്ത കഴിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. ഒരിക്കലും ചൂടാക്കി കഴിക്കാം എന്ന് കരുതി അധികം ഉണ്ടാക്കി ഫ്രിഡ്ജില്‍ സ്റ്റോര്‍ ചെയ്യരുത്. പരമാവധി 2 ദിവസത്തേക്കുള്ള ഭക്ഷണം സൂക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നല്‍ അത് ഒരാഴ്ചവരെ ഫ്രിഡ്ജില്‍വച്ച് ചൂടാക്കി കഴിക്കരുത്. ചോറ് പോലുള്ള ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും കേടായി പോകാറുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജിലെ ഫ്രീസറില്‍ സൂക്ഷിച്ചാലും കേടാകാറില്ല. പക്ഷെ കറന്റ് പോകില്ലെന്ന് ഉറപ്പ് ഉണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ സൂക്ഷിക്കാന്‍ പാടൂള്ളൂ. എങ്കിലും പരമാവധി ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്.

ഓരോ ഭക്ഷണങ്ങളും എത്ര ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം എന്ന് നോക്കാം:

സാലഡ്: ഒരു ദിവസം. ഏറിയാല്‍ രണ്ടുദിവസം. ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്താല്‍ ഉടന്‍ കഴിക്കണം. ഫ്രീസറില്‍ വക്കാന്‍ പാടില്ല.

മത്സ്യം: കഴുകി വെട്ടി റെഡി ടു കുക്ക് രൂപത്തിലാക്കിയ മത്സ്യം വേഗത്തില്‍ കേടാവും. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ മാത്രമെ ഫ്രിഡ്ജില്‍ വയ്ക്കാവൂ. ഫ്രോസണ്‍ ചെയ്ത മീന്‍ മൂന്ന് മാസം വരെ ഫ്രിഡ്ജില്‍ വയ്ക്കാവുന്നതാണ്.

പഴവര്‍ഗങ്ങള്‍: ഇവ ഫ്രിഡ്ജില്‍ വയ്ക്കാതെ കഴിക്കുന്നതാണ് നല്ലത്. വച്ചാല്‍ നല്ലതുപോലെ കഴുകി കഴിക്കാന്‍ ശ്രദ്ധിക്കണം.

പാക്ക്ഡ് ഫുഡ്: ഇവ പായ്ാക്കറ്റുകളിലെ എക്‌സ്പയറി ഡേറ്റ് നോക്കി മാത്രം ഉപയോഗിക്കുക.

ചിക്കന്‍, ബീഫ്: ഇവ പാകം ചെയ്തതും ചെയ്യാത്തതും രണ്ട് മുതല്‍ മൂന്ന് ദിവസം മാത്രം ഫ്രിഡ്ജില്‍ വയ്ക്കാം. കാരണം രണ്ട് ദിവസത്തില്‍ കൂടുതല്‍ പഴക്കമുള്ള ഈ ഭക്ഷണങ്ങള്‍ പുറത്ത് ദീര്‍ഘനേരം വച്ചാല്‍ ബാക്ടീരിയ വേഗത്തിലുണ്ടാകും

❗ ശ്രദ്ധിക്കേണ്ട കാര്യം: ഫ്രിഡ്ജിന്റെ താപനില എപ്പോഴും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഫ്രിഡ്ജിലെ താപനില 40 ഡിഗ്രി ഫാരന്‍ഹീറ്റും ഫ്രീസറില്‍ 0 ഡിഗ്രി ഫാരന്‍ഹീറ്റുമായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. ഒരു ഭക്ഷണവും ചൂടോടുകൂടി ഫ്രിഡ്ജില്‍ വെക്കാന്‍ പാടില്ല. ഒരിക്കല്‍ ചൂടാക്കിയ ഭക്ഷണം പിന്നീട് ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.

ഇനിയങ്ങോട്ട് സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല; ഇന്ന് വിലയില്‍ വര്‍ധനവ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. പിന്നീട് ക്രൂഡ് ഓയിലിന്റെ വില വന്‍തോതില്‍ ഉയര്‍ന്നതും

ധർമ്മടത്ത് പോര് മുറുകും, പിണറായി വിജയനെതിരെ അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

ധർമ്മടത്ത് പോര് മുറുകുന്നു. അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥി പരി​ഗണനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി പി അബ്ദുൾ റഷീദ് സ്ഥാനാർത്ഥിയായേക്കും. കെപിസിസി അം​ഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ഇദ്ദേഹം. തളിപ്പറമ്പിലായിരുന്നു

ഗതാഗത നിരോധനം

ബീനാച്ചി – പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള പ്രദേശത്ത് റോഡ് കട്ടിങ് പ്രവൃത്തിക്കിടെ മഴ പെയ്യ്തതിനാല്‍ അപകട സാധ്യത മുന്നില്‍കണ്ട് പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം അനിശ്ചിത

നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച്

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

മലപ്പുറം പരപ്പനങ്ങാടിയില് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പില് അബൂബക്കറിന്റെ മകന് മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടില് ഇരിക്കുന്നതിനിടെയാണ് ഇടിമിന്നല് ഏറ്റത്. മൃതദേഹം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.