ക്യാൻസർ കണ്ടെത്താൻ ഇനി ഡിഎൻഎ പരിശോധന; മാരകരോഗത്തിന്റെ 18 വകഭേദങ്ങൾ തിരിച്ചറിയാം

കാൻസര്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തവുമായി അമേരിക്കൻ ഗവേഷകര്‍. ഡിഎൻഎ പരിശോധന വഴി പതിനെട്ട് തരം കാൻസര്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടു പിടിക്കാൻ സാധിക്കുന്ന ബ്ലഡ് പ്രോട്ടീൻ അനാലിസിസ് ടെസ്റ്റാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ലോകത്താകമാനം പ്രതിദിനം നടക്കുന്ന ആറ് മരണങ്ങളില്‍ ഒന്ന് കാൻസര്‍ മൂലമാണ്. നിലവിലുള്ള കാൻസര്‍ പരിശോധനാ സംവിധാനങ്ങളെക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതാണ് ഈ കണ്ടുപിടുത്തമെന്ന് അമേരിക്കൻ ബയോടെക്ക് കമ്ബനിയായ നോവെല്‍ന അവകാശപ്പെടുന്നു.

ഡിഎൻഎ വഴിയുള്ള രക്ത പരിശോധനയിലൂടെ കാൻസര്‍ സാധ്യതകള്‍ കൃത്യതയോടെ കണ്ടുപിടിക്കാൻ കഴിയുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യ ശരീരത്തിലുള്ള എല്ലാ അവയവങ്ങളിലും കാൻസര്‍ വരാൻ സാധ്യതയുണ്ടോയെന്ന് ഈ ടെസ്റ്റിലൂടെ കണ്ടെത്താൻ കഴിയുമെന്ന് ഗാര്‍ഡിയൻ പത്രം റിപ്പോര്‍ട്ട് ചെയുന്നു. ബ്ലഡ് പ്ലാസ്മയിലെ പ്രോട്ടീൻ പരിശോധിച്ചാല്‍ സാധാരണ സാംപിളില്‍ നിന്ന് കാൻസര്‍ സാംപിള്‍ വേര്‍തിരിച്ച്‌ അറിയാൻ സാധിക്കും. കൂടാതെ ഏതു തരം കാൻസര്‍ ആണെന്നും ഇതില്‍ നിന്ന് വ്യക്തമാകും. പ്ലാസ്മ പരിശോധന സ്ഥിരം ടെസ്റ്റുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉപകാരം ചെയ്യുമെന്നാണ് കാൻസര്‍ ചികിത്സ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ബ്ലഡ് പ്രോട്ടീൻ പരിശോധനയിലൂടെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ കൃത്യതയോടെ എളുപ്പത്തില്‍ കാൻസര്‍ തിരിച്ചറിയാൻ സാധിക്കും. പരീക്ഷണ ഘട്ടത്തില്‍ 18തരം കാൻസറുകള്‍ ഉള്ള 440 ആളുകളെയും പൂര്‍ണ ആരോഗ്യവാന്മാരായ 44 പേരെയും പരിശോധനക്കു വിധേയരാക്കി. പുരുഷന്മാരിലാണ് കാൻസര്‍ കൂടുതലായി കാണുന്നത്, 93 ശതമാനം. 84 ശതമാനം സ്ത്രീകളിലും കാൻസര്‍ കാണുന്നുണ്ട്. യു കെ യില്‍ നടത്തുന്ന ഗലേറി ടെസ്റ്റിനേക്കാള്‍ കരുത്തുള്ള പരിശോധനയാണ് ഇപ്പോള്‍ വന്നിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

ചൂട് അതിരൂഷം, കുപ്പിവെള്ളവും ഐസും സൂക്ഷിക്കണം…; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.