ലക്ഷങ്ങൾ മുടക്കി ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയത് പാഴ് ചെലവ് ആകുമോ? ഇ വികൾ പുറന്തള്ളുന്നത് പെട്രോൾ ഡീസൽ വാഹനങ്ങളെക്കാൾ വലിയ മാലിന്യം; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

Lഅനുദിനം കുതിച്ചുയരുന്ന ഇന്ധനവിലയും ഉയർന്ന മലിനീകരണ സാധ്യതകളുമാണ് പെട്രോൾ, ഡീസൽ വാഹനങ്ങൾ വെടിഞ്ഞ് ഇലക്ട്രിക്ക് ചിറകിലേറാൻ ജനങ്ങൾക്ക് പ്രചോദനമായത്. കുറഞ്ഞ മലിനീകരണ സാധ്യതകൾ മുൻനിർത്തി പ്രകൃതി സൗഹാർദ്ദപരമായ സുസ്ഥിരമായ ഗതാഗത മാർഗ്ഗങ്ങളിലേക്ക് അധികൃതർ കൂടി നോട്ടമിട്ടപ്പോൾ വാഹനലോകം ഗണ്യമായ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ആഗോളവാഹന ഭീമന്മാർക്ക് പിന്നാലെ ആഭ്യന്തര ബ്രാൻഡുകൾ കൂടി കടന്നുവന്നതോടെ ഇന്ത്യൻ വാഹനവിപണിക്ക് പുത്തൻ ഉണർവ്വ് കൈവന്നിരിക്കുകയാണ്.

കൂടാതെ പെട്രോൾ, ഡീസൽ കാറുകളേക്കാൾ കുറവ് ഹരിതഗൃഹ വാതകങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനാൽ ഇലക്ട്രിക് കാറുകൾ അല്ലെങ്കിൽ ഇവികൾ പരിസ്ഥിതിക്ക് മികച്ചതായി കാണുന്നു. എന്നാൽ ഞെട്ടിക്കുന്ന ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ ഇതുസംബന്ധിച്ച് പുറത്തുവരുന്നത്. എമിഷൻ അനലിറ്റിക്സ് എന്ന കമ്ബനിയുടെ ഒരു പുതിയ പഠനം പറയുന്നത്, ഇവികൾ നമ്മൾ കാണുന്നതുപോലെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാകില്ലെന്നാണ്.

പെട്രോൾ, ഡീസൽ എന്നിവയിൽ പ്രവർത്തിക്കുന്ന പരമ്ബരാഗത ഇന്ധന എഞ്ചിൻ വാഹനങ്ങളെ അപേക്ഷിച്ച് ഇവികൾ കൂടുതൽ മലിനീകരണവും പരിസ്ഥിതിക്ക് ദോഷകരവുമാണെന്നാണ് വാൾ സ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പുതിയ പഠനം വ്യക്തമാക്കുന്നത്.

സാധാരണ കാറുകളേക്കാൾ കൂടുതൽ മലിനീകരണം ബ്രേക്കിൽ നിന്നും ടയറിൽ നിന്നും പുറത്തുവിടാൻ ഇവികൾക്ക് കഴിയുമെന്നും ഈ പഠനം പറയുന്നു. നല്ല എക്സ്ഹോസ്റ്റ് ഫിൽട്ടറുകളുള്ള ആധുനിക പെട്രോൾ കാറുകളെ അപേക്ഷിച്ച് ഇവികൾക്ക് ഭാരക്കൂടുതൽ ഉള്ളതിനാൽ അവയുടെ ബ്രേക്കിൽ നിന്നും ടയറുകളിൽ നിന്നും വളരെയധികം ചെറിയ കണങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ഇത് 1,850 മടങ്ങ് കൂടുതൽ മലിനീകരണത്തിന് കാരണമാകുമെന്നും പഠനം പറയുന്നു.

ഇവികൾക്ക് അവയുടെ വലിയ

ബാറ്ററികൾ കാരണം ഭാരം കൂടുതലാണ്. ഈ ഭാരം ടയറുകൾ വേഗത്തിൽ തേയ്മാനമാക്കുന്നു. അസംസ്‌കൃത എണ്ണയിൽ നിന്നുള്ള സിന്തറ്റിക് റബ്ബർ ഉപയോഗിച്ചാണ് മിക്ക ടയറുകളും നിർമ്മിക്കുന്നത്. ടയറുകൾ ദ്രവിക്കുന്നതോടെ അവ വായുവിലേക്ക് ദോഷകരമായ രാസവസ്തുക്കൾ പുറപ്പെടുവിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളിലെ ഭാരമേറിയ ബാറ്ററികൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നതായും പഠനം പറയുന്നു. അവർ ബ്രേക്കുകളിലും ടയറുകളിലും അധിക സമ്മർദ്ദം ചെലുത്തുന്നു, ഇത് വേഗത്തിൽ തേയ്മ‌ാനം സംഭവിക്കുന്നു.

ഉദാഹരണത്തിന്, ടെസ്‌ല മോഡൽ വൈ, ഫോർഡ് എഫ്-150 ലൈറ്റ്‌നിംഗ് എന്നിവയ്ക്ക് ഏകദേശം 816 കിലോഗ്രാം ഭാരമുള്ള ബാറ്ററികളുണ്ട്. ഒരു ആധുനിക പെട്രോൾ കാർ എക്സ‌്ഹോസ്റ്റിൽ നിന്ന് ഉണ്ടാക്കുന്നതിനേക്കാൾ 400 മടങ്ങ് കൂടുതൽ മലിനീകരണം ടയർ തേത്തിൽ നിന്ന് പുറത്തുവിടാൻ അര ടൺ ഭാരമുള്ള ബാറ്ററിയുള്ള ഒരു ഇവിക്ക് കഴിയുമെന്ന് പഠനം പറയുന്നു. കാർ എക്സ‌്ഹോസ്റ്റുകളിൽ നിന്നുള്ള മലിനീകരണത്തെക്കുറിച്ച് നമ്മൾ സാധാരണയായി ചിന്തിക്കുമ്ബോൾ, ഇവികൾ എത്രത്തോളം പരിസ്ഥിതി സൗഹൃദമാണെന്ന് നമുക്ക് മനസ്സിലാകും. അതോടൊപ്പം തന്നെ ബ്രേക്കുകൾ, ടയർ എന്നിവയിൽ നിന്നുള്ള മലിനീകരണത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ടെന്ന് ഈ പഠനം

കാണിക്കുന്നു.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.