സ്പെയിൻ–അർജന്റീന ലോകകപ്പ് ഫൈനൽ 2026: ടിക്കി-ടാക്ക 2.0യുടെ ആധിപത്യത്തിൽ തകർന്ന മെസിയുടെ ടീം

Advertisement
Featured Image

ഗോൾ വ്യത്യാസത്തിലല്ലെങ്കിലും കളിയിലെ ആധിപത്യത്തിന്റെയും അർജൻ്റീനയുടെ പ്രകടനത്തിൻ്റെയും അടിസ്ഥാനത്തിൽ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഏകപക്ഷീയമായ ഫൈനലുകളിലൊന്നിനാണ് ഇത്തവണ സാക്ഷ്യം വഹിച്ചതെന്ന് നിസംശയം പറയാം. നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീന പൊരുതാതെ ഇത്ര ദയനീയമായി സ്പെയിന് മുന്നിൽ മുട്ടുമടക്കുമെന്ന് കടുത്ത അർജൻ്റീനിയൻ വിരോധികൾ പോലും ചിന്തിച്ചിട്ടുണ്ടാകില്ല.

2022ലെ കിരീട നേട്ടത്തിന് അർജൻ്റീനയ്ക്ക് തുണയായിരുന്ന ഘടകങ്ങളൊന്നും 2026ൽ അവർക്ക് അനുകൂലമായി വന്നില്ല എന്നതാണ് യാഥാർത്ഥ്യം. 2022ൽ കിരീടം നേടിയ സ്കലോണിയുടെ ടീം എതിരാളികളെ ക്ഷമയോടെ പ്രതിരോധിക്കുകയും, അവസരം ലഭിക്കുമ്പോൾ മിന്നൽവേഗത്തിൽ കൗണ്ടർ അറ്റാക്കുകൾ നടത്തുകയും ചെയ്യുന്നതിൽ അസാമാന്യ മികവ് കാണിച്ചിരുന്നു. എമിലിയാനോ മാർട്ടിനെസിന്റെ ലോകോത്തര സേവുകളും ലയണൽ മെസിയുടെ പ്ലേ മേക്കർ റോളും നിർണായക നിമിഷങ്ങളിൽ പതറാത്ത മനോവീര്യവുമായിരുന്നു 2022ലെ കിരീട നേട്ടത്തിൽ അർജൻ്റീനയ്ക്ക് തുണയായത്. 2022ലെ ലോകകപ്പ് ജേതാക്കളായ സംഘത്തിലെ ഭൂരിഭാഗം പ്രധാന താരങ്ങളും 2026ലെ അർജൻ്റീനിയൻ സ്ക്വാഡിൽ ഉണ്ടായിരുന്നു. എമിലിയാനോ മാർട്ടിനെസ്, ലൗത്താരോ മാർട്ടിനെസ്, നിക്കോളാസ് ഒറ്റമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് തഗ്ലിയാഫിക്കോ, ഗോൺസാലോ മോണ്ടിയേൽ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ,ലയണൽ മെസി, ജൂലിയൻ അൽവാരസ് തുടങ്ങിയ 2022ലെ ഫൈനൽ കളിച്ച കളിക്കാരെയും അർജൻ്റീന ഇന്ന് ഗ്രൗണ്ടിൽ ഇറക്കി. എന്നിട്ടും അർജൻ്റീനയ്ക്ക് മികവിലേയ്ക്ക് ഉയരാൻ കഴിയാത്തത് എന്താണ് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. 2022ലെ ലോകകപ്പ് നിലവാരത്തോട് ഏറ്റവും അടുത്ത പ്രകടനം പുറത്തെടുത്ത അർജൻ്റീന താരം എമിലിയാനോ മാർട്ടിനെസ് മാത്രമായിരുന്നു എന്നതാണത്.

Advertisement

Related News