ആപ്പിലൂടെ വായിപ്പ; ആപ്പിലായി യുവാക്കൾ

തിരുവനന്തപുരം : ക്രെഡിറ്റ് ലൈൻ വായ്പ കെണിയിൽ പെടുന്നവർ പെരുകുന്നു. ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇൗടും രേഖ സമർപ്പണവും ഇല്ലാതെ വായ്പ ലഭ്യമാക്കുമെന്നതിനാൽ പലരും ആവശ്യമില്ലാതെ പോലും വായ്പ എടുക്കുന്നു. തിരിച്ചടവിൽ വീഴ്ച വരുന്നതോടെ കാര്യങ്ങൾ തകിടം മറിയും. ഒരു വായ്പയുടെ കടം വീട്ടാൻ വീണ്ടും ആദ്യം മാർഗ്ഗത്തിൽ വായ്പയെടുത്ത് കുടുങ്ങുകയാണ് പലരും.

മൊബൈലിലൂടെയും മറ്റും നിരന്തരം സന്ദേശം അയച്ചാണ് ആളുകളെ വീഴ്ത്തുന്നത്. ഫിനാൻഷ്യൽ ടെക്നോളജി കമ്പനികളാണ് പിന്നിൽ. യോയോ കേഷ്,സ്പീഡി റുപ്പി, ക്രേസി റുപ്പി, ഗോൾഡ് റോൾ, റുപ്പി ടോപ്പ്, വി റുപ്പി , മണി ട്രാപ്പ്, ലോൺ ടാപ്പ്, ലേസി പേ, സെറ്റ് മണി തുടങ്ങി നിരവധി ആപ്പുകൾ ഉണ്ട്.

ആപ്പ് ഗൂഗിൾ പ്ലേയിൽ നിന്ന് ഡൗൺലോഡ് ചെയ്തിട്ട് പേര് അടക്കമുള്ള അടിസ്ഥാന വിവരങ്ങൾ നൽകണം. അപേക്ഷകന്‍റെ ബാങ്ക് വിവരങ്ങൾ പരിശോധിച്ച് നിമിഷങ്ങൾക്കകം വായ്പ അക്കൗണ്ടിലെത്തും. കൃത്യമായി തിരിച്ചടച്ചാൽ കൂടുതൽ വായ്പയ്ക്ക് അർഹരാണെന്ന് അറിയിപ്പും വരും. തിരിച്ചടച്ചില്ലെങ്കിൽ വൻ തുക പിഴ ചുമത്തും. 2000 രൂപ വായ്പ എടുത്താൽ 1800 രൂപയാണ് കിട്ടുക. ഏഴുദിവസത്തിനകം തിരിച്ചടക്കണം. വീഴ്ചവരുത്തിയാൽ 50 ശതമാനം വരെയാകും പിഴ. ഒരു ആപ്പിലെ കടംവീട്ടാൻ പലരും മറ്റൊരു ആപ്പിൽ നിന്ന് കടം വാങ്ങുകയാണ് പതിവ്. തിരിച്ചടവ് മുടങ്ങിയാൽ ഫോട്ടോ ഉൾപ്പെടെ ഇന്റർനെറ്റിൽ തട്ടിപ്പുകാരൻ എന്ന് മുദ്രകുത്തി പ്രചാരണം നടത്തും. ഇത് ഗുണ്ടാ ആക്രമണം വരെഎത്തും. നിബന്ധനകളും വ്യവസ്ഥകളും മനസ്സിലാക്കാതെയാണ് പലരും, ക്രെഡിറ്റ് ലൈൻ വായ്പയിൽ ചെന്ന് വീഴുന്നത്. രക്ഷിതാക്കൾ അറിയാതെ നിരവധി യുവജനങ്ങൾ ഊരാക്കുടുക്കിൽ ആയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് സൈബർ സെൽ അന്വേഷണം തുടങ്ങി.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്

സംസ്ഥാനത്ത് വീണ്ടും നിപ?; രോഗലക്ഷണങ്ങളുമായി 38കാരി ചികിത്സയിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി പാലക്കാട് സ്വദേശിനിയായ 38കാരി ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ ഇവർക്ക് നിപ സ്ഥിരീകരിച്ചു. യുവതിയുടെ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. നിലവിൽ പെരിന്തല്‍മണ്ണയിലെ സ്വകാര്യ

ജിമ്മും യോഗയും മാത്രം മതിയോ ഹൃദയത്തെ സംരക്ഷിക്കാന്‍? ഹൃദ്രോഗ ചികിത്സാ ചിലവുകളെ നേരിടാന്‍ ഇന്‍ഷുറന്‍സ് സഹായകരമാകുന്നതെങ്ങനെ?

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ജിമ്മില്‍ പോകുകയും യോഗ ചെയ്യുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സാ ചിലവുകള്‍ താങ്ങാനാവാത്തവയായി മാറിയേക്കാം. ഇവിടെയാണ് ശരിയായ ആരോഗ്യ

നിയമനം

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.

എട്ട് ലിറ്റർ ചാരായവും 45 ലിറ്റർ വാഷും പിടികൂടി

മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പ്രജീഷ് എ സിയും സംഘവും ചേർന്ന് മാനന്തവാടി, മുതിരേരി, പുഞ്ചക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ ചാരായവും, 45 ലിറ്റർ വാഷും പിടികൂടി.

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ജൂലൈ 11 ന് സുല്‍ത്താന്‍ ബത്തേരിയിലും ജൂലൈ 19 ന് മാനന്തവാടി കുടുംബ കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ്ങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.