ചൂരൽമല – മുണ്ടക്കൈ ദുരന്തം രക്ഷാപ്രവർത്തനത്തിൽ മാതൃകയായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ആദ്യത്തെ വിളി വന്ന സമയം മുതൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ സജ്ജമായി.
സംഭവം നടന്ന ചൊവ്വാഴ്ച പുലർച്ചെ മുതൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ എല്ലാ വിഭാഗം ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും പൂർണ്ണ സജ്ജമായതുകൊണ്ട് തന്നെ പുലർച്ചെ 3.30 മുതൽ വന്നു തുടങ്ങിയ പരിക്ക് പറ്റിയ എല്ലാവർക്കും കൃത്യമായ ചികിത്സകൾ നൽകാനായത് ആശ്വാസമായി. ദുരന്ത വാർത്ത അറിഞ്ഞ ഉടനെ തന്നെ വെന്റിലേറ്ററുകളും ഐസിയു കളും അടക്കമുള്ള അടിയന്തിര സംവിധാനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ ക്രോഡീകരിക്കാനായതും ചികിത്സയുടെ ആക്കം കൂട്ടി. ഒപ്പം വാർഡുകളിൽ കിടക്കകളുടെ എണ്ണം കൂട്ടിയും കൂടുതൽ നഴ്സിംഗ് ജീവനക്കാരെ വിളിച്ചുവരുത്തിയും അവധിയിൽ പോയവരെ തിരിച്ചുവിളിച്ചും സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കിയിരുന്നു. പരിക്കേറ്റു വരുന്നവരുടെ പേര് വിവരങ്ങൾ അതാത് സമയങ്ങളിൽ ബോർഡിൽ പ്രദർശിപ്പിചത് ബന്ധുകൾക്കും നാട്ടുകാർക്കും വളരെ സഹായകമായി. ഉരുൾപൊട്ടലിൽ പെട്ടവർക്കാവശ്യമായ എല്ലാ ചികിത്സകളും സൗജന്യമായി നൽകുമെന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ചെയർമാനും ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ്‌ മൂപ്പൻ അറിയിച്ചു. കൂടാതെ പുനരധിവാസത്തിനും മറ്റുമായി 4 കോടി രൂപയുടെ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഒപ്പം ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട മെഡിക്കൽ കോളേജിലെ മുഴുവൻ ജീവനകാർക്കും വീടുകൾ മിർമ്മിച്ചുനൽകുമെന്ന് എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീർ അറിയിച്ചു.
ഇതുവരെ 201 പേരെയാണ് പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ഇതിൽ 52 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. 4 പേർ തീവ്ര പരിചരണ വിഭാഗത്തിലും. ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്‌സിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് ആസ്റ്റർ മിംസിൽ നിന്നും മെഡിക്കൽ സംഘം അന്നേ ദിവസം രാവിലെ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ സജീവമായ ഇടപെടൽ ഉണ്ടായിരുന്നതുകൊണ്ട് ആവശ്യമായ വെന്റിലേറ്ററുകളും മരുന്നുകളും ആംബുലൻസുകളും സമയോജിതമായി എത്തിക്കാൻ കഴിഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ജില്ലാ ഭരണകൂടത്തെ സഹായിക്കാനായി 3 ഫോറെൻസിക് സർജ്ജന്മാരുടെ സേവനവും മെഡിക്കൽ കോളേജിൽനിന്നും നൽകുകയുണ്ടായി. സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ഉണർന്ന് പ്രവർത്തിച്ചത് വളരെ സഹായകമായി. രക്ഷാപ്രവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ആസ്റ്റർ ഗ്രൂപ്പിന്റെ മറ്റ് കേന്ദ്രങ്ങളിൽ നിന്നുമുള്ള മെഡിക്കൽ സംഘത്തെ ഏകോപിപ്പിക്കുകയും ചെയ്തു. ഡീൻ ഡോ. ഗോപകുമാരൻ കർത്ത, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വൈദ്യ സഹായത്തിന് 8111881234 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപെടാവുന്നതാണ്.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ

പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും

ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് പ്രകടനവും പൊതുസമ്മേളനവും നടത്തി

കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 9 ബുധനാഴ്ച അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ എല്ലാ വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്നും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ്

മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു.

കോലം കെട്ട ആരോഗ്യ വകുപ്പ് ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു. സമരത്തിൽ

ബയോഗ്യാസ് പ്ലാന്റ്:വിതരണോദ്ഘാടനം നടത്തി.

വെള്ളമുണ്ട:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബയോഗ്യാസ് പ്ലാന്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ടയിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.മേഖല പ്രസിഡന്റ്‌ എം. മണികണ്ഠൻ അധ്യക്ഷത

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘വയനാട് മഡ് ഫെസ്റ്റ് 2025 സീസൺ 3’ യുടെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് പന്തൽ മറ്റ് സൗകര്യങ്ങൾ, അനൗൺസ്മെന്റ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.