അമ്പലപ്പുഴയിൽ നവജാതശിശുവിനെ കുഴിച്ചുമൂടിയ സംഭവം: പോസ്റ്റ്മാർട്ടം ഇന്ന് നടക്കും; കൊലപാതകമാണോ എന്ന് തിരിച്ചറിയാം; അമ്മയുടെ കാമുകനും, സുഹൃത്തും പോലീസ് കസ്റ്റഡിയിൽ

തകഴി കുന്നുമ്മയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സംഭവം കൊലപാതകമാണോ എന്ന കാര്യം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകും. മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ചതിന് അമ്മയുടെ ആണ്‍സുഹൃത്തിന്റെ സഹായിയും അറസ്റ്റിലായിട്ടുണ്ട്. അമ്മ ആശുപത്രിയില്‍ കസ്റ്റഡിയിലാണ്. അറസ്റ്റിലായ യുവാവിന്റെ സുഹൃത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

തകഴി കുന്നുമ്മയില്‍ മുട്ടിച്ചിറ കോളനിയിലെ പാടശേഖരത്തോട് ചേർന്ന് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചു മൂടിയത് ഏഴിനു രാത്രിയില്‍ ആയിരുന്നു. പൂച്ചാക്കലില്‍ വീട്ടില്‍ പ്രസവിച്ച യുവതിയാണ് കുഞ്ഞിന്റെ മൃതദേഹം കാമുകന്‍ തകഴി സ്വദേശി തോമസ് ജോസഫിനെ ഏല്‍പ്പിച്ചത്. ഏഴിനു രാവിലെയാണ് യുവതി വീട്ടില്‍ പ്രസവിച്ചത്. ഈ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

വൈകിട്ട് യുവതിയുടെ വീട്ടില്‍ ആരുമറിയാതെയെത്തിയ തോമസ് ജോസഫിന്റെ കൈയില്‍ കുഞ്ഞിന്റെ മൃതദേഹം കൊടുക്കുകയായിരുന്നു. കവറില്‍ ആക്കിയ മൃതദേഹം തോമസ് ജോസഫ് ബൈക്കില്‍ കുന്നുമ്മയിലെത്തിച്ച്‌ സുഹൃത്ത് അശോക് ജോസഫുമായി ചേര്‍ന്നു കുന്നുമ്മ കൊല്ലനാടി പാട ശേഖരത്തിന്റെ തെക്കേ വരമ്ബത്ത് രാത്രിയിലെത്തി കുഴിച്ചുമൂടുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ബ്ലീഡിങ് ഉണ്ടായതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ക്കുണ്ടായ സംശയമാണ് സംഭവം പുറത്തറിയാന്‍ കാരണം.

ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ യുവതി എല്ലാം തുറന്നുപറഞ്ഞു. യുവതിയില്‍ നിന്ന് കാമുകന്റെയും സുഹൃത്തിന്റെയും ഫോട്ടോയും വിവരങ്ങളും പോലീസ് വാങ്ങി. പിന്നീടിത് അമ്ബലപ്പുഴ പോലിസിന് കൈമാറി. ഇതിനിടെ ആശുപത്രിയിലെത്തിയ വിവരം യുവതി തോമസ് ജോസഫിനെ മൊബൈല്‍ ഫോണില്‍ ചാറ്റിലൂടെ അറിയിച്ചു. രാത്രി അമ്ബലപ്പുഴ സി.ഐ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് കുന്നുമ്മയിലെത്തിയപ്പോള്‍ തൊട്ടടുത്തുള്ള മാമോദീസാ ചടങ്ങ് നടക്കുന്ന വീട്ടില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

ഡിഎൽഎഡ് അപേക്ഷ തീയ്യതി നീട്ടി

ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള  ഡിഎല്‍എഡ്‌ (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിനുള്ള അപേക്ഷാ തീയ്യതി നീട്ടി. ഓഗസ്റ്റ് 21 വരെയാണ് നീട്ടിയ സമയം. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നീ

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.