പുനരധിവാസത്തില്‍ ഒതുങ്ങില്ല തൊഴില്‍ ഉറപ്പാക്കും -മന്ത്രി കെ.രാജന്‍

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് പുനരധിവാസം മാത്രമല്ല സമയോചിതമായി തൊഴിലും ഉറപ്പാക്കുമെന്ന് റവന്യവകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച ശേഷം ചൂരല്‍മല ബെയ്‌ലി പാലത്തിന് സമീപം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളില്‍ നിന്നും താല്‍ക്കാലിക വാസസ്ഥലങ്ങളിലേക്ക് മാറ്റപ്പെടുന്നവര്‍ ഒറ്റപ്പെടുന്നുവെന്ന തോന്നലുകള്‍ വേണ്ട. ഇവര്‍ക്കായി എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ളതെല്ലാം ഇനിയും നല്‍കും. ദുരന്തത്തെ തുടര്‍ന്ന് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഏറെയുണ്ട്. ഇവരെയെല്ലാം ചേര്‍ത്തുപിടിക്കും. തൊഴില്‍ പുനക്രമീകരിച്ച് ദുരിതബാധിതരെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൈപിടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ പഠനത്തിനുള്ള സൗകര്യം മേപ്പാടിയിലെ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത് തന്നെ ഇവിടെ ക്ലാസ്സുകള്‍ തുടങ്ങാനാകും. ജില്ലാ പഞ്ചായത്ത് സ്‌കൂളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും മന്ത്രിയോടൊപ്പം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുണ്ടായിരുന്നു.

*കണ്ണീരുണങ്ങാതെ പുഞ്ചിരിമട്ടം*
ഉരുള്‍പൊട്ടല്‍ ദുരന്തം കണ്ണീരിലാഴ്ത്തിയ പുഞ്ചിരിമട്ടത്ത് മന്ത്രി കെ.രാജന്‍ വീണ്ടുമെത്തി. ഇതിനകം നിരവധി തവണ വന്നുപോയതാണെങ്കിലും നഷ്ടപ്പെട്ട ഓരോ വീടിന്റെയും വീട്ടുകാരുടെയും ഇടങ്ങള്‍ കൂടെയുള്ളവരെയെല്ലാം ചൂണ്ടിക്കാട്ടി ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തി. ദുരിതബാധിതര്‍ക്ക് തൊഴില്‍ നല്‍കാനും ചേര്‍ത്തുപിടിക്കാനും എത്തിയവരെ മന്ത്രി കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തി. ദുരന്ത മേഖലയില്‍ നേരിട്ടുളള മേല്‍നോട്ടത്തില്‍ എല്ലാ കാര്യങ്ങളും ഇവിടെ കാര്യക്ഷമമായി മുന്നേറുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തിലേക്കാണ് എല്ലാവരും എത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിന്നും പുത്തുമല മാതൃകയില്‍ ഏറ്റവും സൗകര്യമുള്ളയിടത്ത് സ്ഥിര പുനരധിവാസം സാധ്യമാക്കും. കഴിയുന്നത്രയും വേഗത്തില്‍ ഈ ലക്ഷ്യത്തിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദുരന്തമേഖലയില്‍ പുനരധിവാസത്തെക്കുറിച്ച് ചോദിക്കുന്നവരോട് മന്ത്രി കെ.രാജന്‍ മറുപടി പറഞ്ഞു. പ്രദേശവാസികളെയും പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും മന്ത്രി നേരില്‍ കണ്ട് വിവരങ്ങളെല്ലാം തിരക്കി. ദുരന്ത മേഖലയില്‍ മേഞ്ഞു നടക്കുന്ന കന്നുകാലികള്‍ക്കെല്ലാം മൃഗസംരക്ഷണവകുപ്പ് പരിചരണം ഉറപ്പാക്കിയിട്ടുണ്ട്. തൊഴുത്തുകളിലല്ലാതെ മേഞ്ഞു നടക്കുന്ന ഈ കന്നുകാലികള്‍ക്ക് മേച്ചില്‍ പുറങ്ങളില്‍ തന്നെ തീറ്റയും പരിചരണവും ഉറപ്പാക്കിയ മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പിനെയും മന്ത്രി അനുമോദിച്ചു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.