മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസം: സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശവും അഭിപ്രായവും സ്വീകരിക്കും

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ചവരുടെ പുനരധിവാസം ഒരുക്കാന്‍ സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശവും അഭിപ്രായവവും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു. കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ഉരുള്‍പൊട്ടല്‍ മേഖലയിലുള്ളവരുടെ പുനരധിവാസം ഒരുക്കുന്നതിന് സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയരായ സാങ്കേതിക വിദഗ്ധരുടെ അനുഭവ പരിചയം ഉപയോഗപ്പെടുത്തിയാണ് ടൗണ്‍ഷിപ്പ് തയ്യാറാക്കുക. ദുരന്തം അതിജീവിച്ചവരില്‍ കൂടുതല്‍ ആളുകള്‍ക്കും മേപ്പാടി മേഖല വിട്ട് വരാന്‍ താത്പര്യമില്ല. ഇത്തരം സാഹചര്യം നേരിടാന്‍ ജില്ലയുടെ അടിസ്ഥാന ഘടനയറിയുന്ന തദ്ദേശിയരായിട്ടുള്ള വിദഗ്ധരുടെ നിര്‍ദ്ദേശം ആവശ്യമാണ്. ചുരുങ്ങിയ കാലയളവിനകം മികച്ച രീതിയില്‍ പുനരധിവാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങളില്ലാത്ത മേഖല കണ്ടെത്തി ആളുകള്‍ക്ക് ആവശ്യമായ ഉപജീവനം ഒരുക്കുകയാണ് പുനരധിവാസത്തിലൂടെ. യോഗത്തില്‍ വിവിധ മേഖലയിലെ വിദഗ്ധര്‍ ദുരന്ത നിവാരണം, ഭൂ-വിനിയോഗം, ജീവനോപാധി, പുനര്‍നിര്‍മ്മാണം, ടൂറിസം, നിര്‍മ്മാണ രീതികള്‍, ആരോഗ്യം, മനുഷ്യ-മൃഗ സംഘര്‍ഷം സംബന്ധിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. യോഗത്തില്‍ ഉണ്ടായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഏകോപിപ്പിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, റവന്യൂ- ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സ്‌പെഷല്‍ ഓഫീസര്‍ സീറാം സാംബ ശിവ റാവു, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ്, സാങ്കേതിക വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ശുചിത്വ മിഷന്‍ തയാറാക്കിയ ദുരന്ത മുഖത്തെ മാലിന്യ സംസ്‌കരണം റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ഡോ വി. വേണു, ടിങ്കു ബിസ്വാളിന് കൈമാറി പ്രകാശനം ചെയ്തു.

അനധികൃതമായി സൂക്ഷിച്ച 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സംഘം കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും

“ഹെവൻസ് ഡാർലിങ്ങ്” വിബിഎസ് ഗംഭീരമായി സമാപിച്ചു.

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ ദ അനോയിന്റഡ് ജെനെറേഷൻ (റ്റാഗ്) &ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കിയ ഹെവൻസ് ഡാർലിങ്ങ് വി. ബി.എസ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി

എം ആര്‍ എസില്‍ ആറാം ക്ലാസില്‍ സീറ്റൊഴിവ്

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയില്‍ മാനന്തവാടി നല്ലൂര്‍നാട് പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2026-2027 അധ്യയനവര്‍ഷം ആറാം ക്ലാസ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടിക

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വെള്ളമുണ്ട പത്താംമൈല്‍, വെള്ളമുണ്ട താഴെയങ്ങാടി, പുളിഞ്ഞാല്‍ റോഡ്, പോലീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ ഏപ്രില്‍ 27 തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

വേദന സംഹാരികള്‍ അവയവങ്ങള്‍ക്ക് ദോഷം ചെയ്യുമോ? അവ ഏത് അളവിലാണ് കഴിക്കേണ്ടത്?

പനിയും തലവേദനയും ശരീര വേദനയും ഒക്കെ വരുമ്പോള്‍ സാധാരണയായി വേദനസംഹാരികള്‍( pain killers) കഴിക്കാറുണ്ട്. വേദനയില്‍നിന്നുള്ള താല്‍ക്കാലിക ആശ്വാസത്തിന് പെയിന്‍ കില്ലറുകള്‍ കഴിക്കുന്നത് സ്വാഭാവികവുമാണ്. എന്നാല്‍ ഇവയുടെ അമിത ഉപയോഗം അവയവങ്ങള്‍ക്ക് ദോഷം ചെയ്യുമോ

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

പേടിഎം ബാങ്ക് ലിമിറ്റഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉത്തരവ്. പേടിഎമ്മിന്റെ ബാങ്കിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവര്‍ത്തനരീതികള്‍ എന്നിവയില്‍ വന്ന ആവര്‍ത്തിച്ചുള്ള വീഴ്ചകളാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.