പുനരധിവാസത്തില്‍ ഒതുങ്ങില്ല തൊഴില്‍ ഉറപ്പാക്കും -മന്ത്രി കെ.രാജന്‍

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് പുനരധിവാസം മാത്രമല്ല സമയോചിതമായി തൊഴിലും ഉറപ്പാക്കുമെന്ന് റവന്യവകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച ശേഷം ചൂരല്‍മല ബെയ്‌ലി പാലത്തിന് സമീപം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളില്‍ നിന്നും താല്‍ക്കാലിക വാസസ്ഥലങ്ങളിലേക്ക് മാറ്റപ്പെടുന്നവര്‍ ഒറ്റപ്പെടുന്നുവെന്ന തോന്നലുകള്‍ വേണ്ട. ഇവര്‍ക്കായി എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ളതെല്ലാം ഇനിയും നല്‍കും. ദുരന്തത്തെ തുടര്‍ന്ന് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഏറെയുണ്ട്. ഇവരെയെല്ലാം ചേര്‍ത്തുപിടിക്കും. തൊഴില്‍ പുനക്രമീകരിച്ച് ദുരിതബാധിതരെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൈപിടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ പഠനത്തിനുള്ള സൗകര്യം മേപ്പാടിയിലെ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത് തന്നെ ഇവിടെ ക്ലാസ്സുകള്‍ തുടങ്ങാനാകും. ജില്ലാ പഞ്ചായത്ത് സ്‌കൂളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും മന്ത്രിയോടൊപ്പം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുണ്ടായിരുന്നു.

*കണ്ണീരുണങ്ങാതെ പുഞ്ചിരിമട്ടം*
ഉരുള്‍പൊട്ടല്‍ ദുരന്തം കണ്ണീരിലാഴ്ത്തിയ പുഞ്ചിരിമട്ടത്ത് മന്ത്രി കെ.രാജന്‍ വീണ്ടുമെത്തി. ഇതിനകം നിരവധി തവണ വന്നുപോയതാണെങ്കിലും നഷ്ടപ്പെട്ട ഓരോ വീടിന്റെയും വീട്ടുകാരുടെയും ഇടങ്ങള്‍ കൂടെയുള്ളവരെയെല്ലാം ചൂണ്ടിക്കാട്ടി ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തി. ദുരിതബാധിതര്‍ക്ക് തൊഴില്‍ നല്‍കാനും ചേര്‍ത്തുപിടിക്കാനും എത്തിയവരെ മന്ത്രി കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തി. ദുരന്ത മേഖലയില്‍ നേരിട്ടുളള മേല്‍നോട്ടത്തില്‍ എല്ലാ കാര്യങ്ങളും ഇവിടെ കാര്യക്ഷമമായി മുന്നേറുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തിലേക്കാണ് എല്ലാവരും എത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിന്നും പുത്തുമല മാതൃകയില്‍ ഏറ്റവും സൗകര്യമുള്ളയിടത്ത് സ്ഥിര പുനരധിവാസം സാധ്യമാക്കും. കഴിയുന്നത്രയും വേഗത്തില്‍ ഈ ലക്ഷ്യത്തിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദുരന്തമേഖലയില്‍ പുനരധിവാസത്തെക്കുറിച്ച് ചോദിക്കുന്നവരോട് മന്ത്രി കെ.രാജന്‍ മറുപടി പറഞ്ഞു. പ്രദേശവാസികളെയും പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും മന്ത്രി നേരില്‍ കണ്ട് വിവരങ്ങളെല്ലാം തിരക്കി. ദുരന്ത മേഖലയില്‍ മേഞ്ഞു നടക്കുന്ന കന്നുകാലികള്‍ക്കെല്ലാം മൃഗസംരക്ഷണവകുപ്പ് പരിചരണം ഉറപ്പാക്കിയിട്ടുണ്ട്. തൊഴുത്തുകളിലല്ലാതെ മേഞ്ഞു നടക്കുന്ന ഈ കന്നുകാലികള്‍ക്ക് മേച്ചില്‍ പുറങ്ങളില്‍ തന്നെ തീറ്റയും പരിചരണവും ഉറപ്പാക്കിയ മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പിനെയും മന്ത്രി അനുമോദിച്ചു.

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഒരു ലക്ഷം കടന്നു.

പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ ഒരു ലക്ഷം കടന്നിരുന്ന വില മാസം അവസാനമായപ്പോള്‍ കുറയുകയും ജനുവരി ഒന്ന് മുതല്‍ വര്‍ധനവുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം

മിഠായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

കൽപ്പറ്റ :വൈത്തിരി ബി.ആർ.സിക്ക് കീഴിൽ ഗൃഹാധിഷിഠിത വിദ്യാഭ്യാസം നടത്തുന്ന ശയ്യാവലംബരായ കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ മിഠായി- ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന

പക്ഷിപ്പനിയും വിലക്കയറ്റവും ബാധിച്ചില്ല;പുതുവത്സരത്തിന് മലയാളി കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി. സംസ്ഥാനത്ത് പക്ഷിപ്പനി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ന്യൂ ഇയര്‍ ആഘോഷത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ 31 ന് 9.04 ലക്ഷം

യാത്രയയപ്പ് നൽകി

കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌

പി.സുനിൽബാബുവിന് യാത്രയയപ്പ് നൽകി

കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വിരമിച്ച പി.സുനിൽബാബുവിന് ഭരണസമിതിയും, ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വി.യൂസഫ്, അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ആന്റണി,

2026 മാർച്ചില്‍ 500 രൂപ നോട്ട് പിന്‍വലിക്കുമോ?

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്തകളും റിപ്പോർട്ടുകളും എല്ലായിപ്പോഴും ശരിയായിരിക്കണമെന്നില്ല. എന്നാൽ ഇതിലൂടെ നടക്കുന്ന വിപുലമായ പ്രചരണങ്ങൾ പലരെയും ആശങ്കയിലാക്കുന്നതാണ് സ്ഥിരമായി കണ്ടുവരുന്ന രീതി. ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ വൃത്തങ്ങൾക്ക് നേരിട്ട് ഇടപെടേണ്ട സാഹചര്യവും ഉണ്ടാവും. അത്തരത്തിലൊരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.