പക്ഷിപ്പനിയും വിലക്കയറ്റവും ബാധിച്ചില്ല;പുതുവത്സരത്തിന് മലയാളി കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി. സംസ്ഥാനത്ത് പക്ഷിപ്പനി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ന്യൂ ഇയര്‍ ആഘോഷത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ 31 ന് 9.04 ലക്ഷം രൂപയുടെ കോഴിയിറച്ചി അധികം വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പക്ഷിപ്പനി പടരുന്നതിന് പിന്നാലെ ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഈ വര്‍ഷവും കച്ചവടത്തിന് കുറവുണ്ടായിരുന്നില്ല. താരതമ്യേന ഇത്തവണ ഇറച്ചിക്ക് വില കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും ആവശ്യക്കാരെ ബാധിച്ചില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.

സംസ്ഥാനത്ത് ഒരു സാധാരണ ദിവസം വീടുകളിലേക്കും ഭക്ഷണശാലകളിലേക്കുമായി ശരാശരി 22.6 ലക്ഷം കിലോ കോഴിയിറച്ചിയുടെ ചിലവാണ് ഉണ്ടാവുക. ആഘോഷ ദിവസങ്ങളില്‍ വില്‍പ്പനയില്‍ 40 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്ന് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവുമധികം കോഴിയിറച്ചി വില്‍പ്പന നടന്നത്. 3.5 ലക്ഷം കിലോ വീതം ഓരോ ജില്ലയിലും കച്ചവടം നടന്നു. 3.15 ലക്ഷം കിലോയുടെ വില്‍പ്പന നടന്ന തൃശ്ശൂരും കണ്ണൂരുമാണ് രണ്ടാം സ്ഥാനത്ത്. 84,000 കിലോ കോഴിയിറച്ചി വിറ്റ വയനാടാണ് ഏറ്റവും വില്‍പ്പനയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ആഘോഷങ്ങളില്‍ വിറ്റിരുന്ന കോഴിയിറച്ചി പരമാവധി 22 ലക്ഷം മാത്രമായിരുന്നു.
സംസ്ഥാനത്ത് ലൈവ് ചിക്കന് ഒരു കിലോ 164 രൂപ മുതല്‍ 168 രൂപ വരെയാണ് വില. പ്രാദേശികമായി ഈ വിലയില്‍ ചില മാറ്റങ്ങളുണ്ടാകാം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണമായ ബിരിയാണി മുതല്‍ ഇടക്കാലത്ത് കേരളത്തിലെത്തി മനസില്‍ ഇടംപിടിച്ച അല്‍ഫാമും മന്തിയും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ തയ്യാറാക്കാന്‍ കോഴിയിറച്ചി ആവശ്യമാണ്. പ്രായഭേദമന്യേ ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാന്‍ തുടങ്ങിയതോടെ കോഴിയിറച്ചിക്ക് മാര്‍ക്കറ്റില്‍ ഡിമാന്റ് കൂടി. ആവശ്യകത കൂടി വരുന്ന സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത. ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് കാരണമാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇറച്ചി കൂടുതലായി എത്തിക്കേണ്ട സാഹചര്യമുണ്ട്.

ഇനി മുതല്‍ ഒരു മണി വരെയല്ല; സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി. രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു. ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയവും കൂട്ടിയിട്ടുണ്ട്.

ബിസിസിഐ നല്‍കിയ പാരിതോഷികം വീതിച്ചെടുക്കും; സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലഭിക്കുക ആറ് കോടി

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു ബിസിസിഐ. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ

മേപ്പാടി ശ്രീ മാരിയമ്മൻ ക്ഷേത്ര ട്രസ്റ്റി ബോർഡ് അംഗങ്ങൾ ചുമതലയേറ്റു.

ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.ജിതേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചുമതലയേറ്റു. ചെയർപെഴ്സൺ അഡ്വ ബബിത.ജി, കെ.ടി ബാലകൃഷ്ണൻ , സി.സഹദേവൻ, പി.വി.രാമചന്ദ്രൻ , ഗീരിഷ് എന്നിവർ സംസാരിച്ചു. Facebook Twitter WhatsApp

അമ്മമാർക്ക് ശ്രേയസിന്റെ സ്നേഹാദരം.

ചീരാൽ യൂണിറ്റിലെ ശാന്തി പുരുഷ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സപ്തതിയുടെ നിറവിലെത്തിയ സംഘ അംഗങ്ങളുടെ അമ്മമാരെ ആദരിച്ചു.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ

ദർഘാസ് ക്ഷണിച്ചു.

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാന്റീൻ ആരംഭിക്കാൻ താത്പര്യമുള്ള വ്യക്തികൾ/ കുടുംബശ്രീ യൂണിറ്റുകൾ/ സ്ഥാപനങ്ങൾ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ മാർച്ച് 17 ന് ഉച്ചയ്ക്ക് ഒന്നിനകം ലഭിക്കണം. ഫോൺ- 04936 270604, 7736919799 Facebook

എവിടെയെങ്കിലും ഒന്ന് ഉറച്ച് നില്‍ക്കെന്‍റെ പൊന്നേ; ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുദ്ധം, യുഎസിന്റെ വെനസ്വേലയ്‌ക്കെതിരിയുളള നടപടി ഇവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിച്ചിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന ഇറാന്‍-ഇസ്രയേല്‍ , യുഎസ് യുദ്ധം സ്വര്‍ണവിലയെ സ്വാധീനിച്ചത് മറ്റൊരു വിധത്തിലാണ്. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ സ്വര്‍ണത്തിന്റെയും വെളളിയുടെയും വില

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.