വേഗത ആവേശമല്ല, ആവശ്യം മാത്രം, സ്വയം നിയന്ത്രിക്കുക’; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളുടെ വേഗത യാത്രികരുടെ അവസാനയാത്രയാകുന്ന അവസ്ഥയിലേക്ക് പലപ്പോഴും എത്തിയിട്ടുണ്ട്. ഓരോ വാഹനങ്ങള്‍ക്കും ട്രാഫിക്-റോഡ് സാഹചര്യങ്ങള്‍ക്കും കാലാവസ്ഥയ്ക്കും ശരീരമനോനിലകള്‍ക്കും അനുസൃതമായ വേഗതയിലാവണം ഡ്രൈവിങ്. റോഡ്മാര്‍ക്കിങ്ങുകള്‍, വേഗനിയന്ത്രണചട്ടങ്ങള്‍, സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ഇവ ഏറെ പ്രസക്തമാണ്. സ്വയം കര്‍ശനമാക്കുക മാത്രമാണ് ഒറ്റമൂലി എന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

വേഗത ആവേശമല്ല, ആവശ്യം മാത്രം

മനുഷ്യന്റെ ഓട്ടം എന്നും വേഗത അഥവാ Speedന് പുറകെ ആയിരുന്നു, ഇന്നും ആണ് എന്നും ആയിരിക്കുകയും ചെയ്യും. ചലനം ജീവന്റെ ലക്ഷണമാണ്. ശരീരചലനത്തിന്റെ ഏകകമാണ് വേഗത. ചലനഭൗതികതയുടെ സാരഥിയായി ഉള്ളില്‍ വര്‍ത്തിക്കുന്ന മനസ്സ് അരൂപിയായ ഒരു പ്രതിഭാസമാണ്. അതിന്റെ വേഗത ഊഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള അനിയന്ത്രിതമായ ഒന്നുമാണ്. ശരീരത്തില്‍ എവിടെയെന്നറിയാത്ത മനസ്സ് വേഗതാജനകവും വേദനാജനകവുമാണ്.

മനസ്സിന്റെ വേഗതയ്‌ക്കൊപ്പമെത്താനുള്ള പ്രാഥമിക’യന്ത്രം’ സ്വശരീരം തന്നെയാണ്. സമയം ഒരു പ്രധാന ഘടകമായപ്പോള്‍ ശരീരവേഗം ഒരു പരിമിതിയായി. കൂടിയ വേഗതയ്ക്കായുള്ള നെട്ടോട്ടം മോട്ടോര്‍ വാഹനങ്ങള്‍ അഥവാ ഓട്ടോമൊബൈലുകളിലേക്ക് മനുഷ്യനെ എത്തിച്ചു. സമയലാഭത്തിനായി വികസിപ്പിക്കപ്പെട്ട വേഗയന്ത്രങ്ങള്‍ മാത്രമാണ് വാഹനങ്ങള്‍.

പ്രകൃതിയിലെ വിവിധ മാദ്ധ്യമങ്ങള്‍ക്കനുസൃതമായി വിവിധ സാങ്കേതികതകള്‍ വികസിപ്പിക്കപ്പെട്ടു. കര-ജലം-വായു-ആകാശ മാദ്ധ്യമങ്ങളില്‍ കരമാര്‍ഗ്ഗമുള്ള മോട്ടോര്‍ വാഹനങ്ങള്‍ പക്ഷെ, മറ്റു മാദ്ധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി വ്യക്തിഗത യാത്രകള്‍ക്ക് അനുയോജ്യമായ വ്യക്തിഗതനിയന്ത്രണം സാദ്ധ്യമായ ഒന്നാണ്. ചലിക്കുന്ന മാദ്ധ്യമത്തിന്റെ പ്രതിബന്ധങ്ങളെ ഒരു പരിധി വരെ തരണം ചെയ്യാനുള്ള സാങ്കേതികക്കരുത്തും അവയ്ക്കുണ്ട്. അതിനാല്‍തന്നെ അതിന്റെ ചാലകമാദ്ധ്യമത്തില്‍ മുന്നൊരുക്കങ്ങള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കും അത്ര പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നില്ല.

ഇന്നു പക്ഷെ വാഹനങ്ങള്‍, യാത്രകള്‍, ആവശ്യങ്ങള്‍, ആവേശം ഒക്കെ ഏറിയതിന്റെ ഫലമായി അപകടജീവഹാനികള്‍ അനിയന്ത്രിതമായപ്പോള്‍ മോട്ടോര്‍ വാഹനങ്ങളുടെ മാദ്ധ്യമമായ റോഡുകള്‍ക്ക് നിയതരൂപവും നിയന്ത്രണോപാധികളും സുരക്ഷാമാനദണ്ഡങ്ങളും അനിവാര്യമായി. വ്യക്തിനിയന്ത്രിതമായ ഈ ഗതികോര്‍ജ്ജയന്ത്രത്തിന്റെ സുഗമനവും സുരക്ഷയും വാഹനതരമനുസരിച്ച് സാരഥിയുടെ പ്രവൃത്തികളിലും മനോനിലയിലും മാത്രമാണധിഷ്ഠിതവും.

വാഹനങ്ങളുടെ ഏകനേട്ടം വേഗതയാണ്. ഡ്രൈവിംഗ് വേഗനിയന്ത്രണം മാത്രവുമാണ്. നിര്‍ഭാഗ്യവശാല്‍ വേഗത തന്നെയാണ് യാത്രികരുടെ അവസാനയാത്രയ്ക്കും ഹേതുവാകുന്നത് എന്നതാണ് വൈരുദ്ധ്യം. മഹാഭൂരിപക്ഷം അപകടങ്ങളുടേയും പ്രാഥമികവും അടിസ്ഥാനപരവുമായ കാരണം വേഗത മാത്രമാണ്.

ശരീരം പോലെ യന്ത്രത്തിനും വേഗപരിമിതികളുണ്ട്. ഓരോ വാഹനങ്ങള്‍ക്കും ട്രാഫിക്-റോഡ് സാഹചര്യങ്ങള്‍ക്കും കാലാവസ്ഥയ്ക്കും ശരീരമനോനിലകള്‍ക്കും അനുസൃതമായ വേഗതയിലാവണം ഡ്രൈവിംഗ്. റോഡ്മാര്‍ക്കിംഗുകള്‍, വേഗനിയന്ത്രണചട്ട ള്‍, സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ഇവ ഏറെ പ്രസക്തമാണ്. സ്വയം കര്‍ശനമാക്കുക മാത്രമാണ് ഒറ്റമൂലി.

എല്ലാവരുടെയും ഫോണിലുണ്ട് ബാറ്ററി പെട്ടെന്ന് തീര്‍ക്കുന്ന ചില ജനപ്രിയ ആപ്പുകള്‍

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഫോണിന്റെ ബാറ്ററി ലൈഫ് പെട്ടെന്ന് തീര്‍ന്നുപോകുന്നത്. കുറച്ചധികം സമയം ഫോണ്‍ ഉപയോഗിക്കുമ്പോഴോ,യാത്ര ചെയ്യുന്നതിനിടയിലോ ഒക്കെ ഫോണിന്റെ ചാര്‍ജ്ജ് തീര്‍ന്നുപോകാറുണ്ട്. യുകെയിലെ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് കമ്പനിയായ

ലഘുസമ്പാദ്യ പദ്ധതികളുടെ പുതിയ പലിശ നിരക്കുകൾ ഇങ്ങനെ; പിപിഎഫ്, സുകന്യ സമൃദ്ധി നിക്ഷേപകർക്ക് അറിയാൻ

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്താതെ കേന്ദ്ര സർക്കാർ. 2025-26 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിലേക്കുള്ള (2026 ജനുവരി 1 മുതൽ മാർച്ച് 31 വരെ) പലിശ നിരക്കുകളാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ഒക്ടോബർ-ഡിസംബർ

രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി

പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ

സംസ്ഥാനത്ത് 2365 കോടി വകയിരുത്തി കേര പദ്ധതി നടപ്പാക്കും: മന്ത്രി പി. പ്രസാദ്

കാലാവസ്ഥാനുസൃതവും സുസ്ഥിരവുമയ കൃഷി പ്രോത്സാഹിപ്പിച്ച് കർഷകർക്ക് മികച്ച വിപണി, ന്യായമായ വില ഉറപ്പാക്കാൻ സർക്കാർ 2365 കോടി രൂപ വകയിരുത്തി കേര പദ്ധതി നടപ്പാക്കുമെന്ന് കാർഷിക വികസന–കർഷക ക്ഷേമ മന്ത്രി പി. പ്രസാദ്. അമ്പലവയൽ

കാക്കവയൽ സുധിക്കവലയിൽ വാഹനാപകടം

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്‌റ്റിലും മറ്റൊരു വാഹനത്തിലും ഇടിച്ചാണ് അപകടം. കോഴിക്കോട് സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല Facebook Twitter WhatsApp

പുൽപ്പള്ളിയിൽ ഗതാഗത നിയന്ത്രണം

പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ടൗണിൽ നാളെ വൈകീട്ട് 4 മണി മുതൽ 5 മണി വരെ ഗതാഗത നിയന്ത്രണം. ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.