വേഗത ആവേശമല്ല, ആവശ്യം മാത്രം, സ്വയം നിയന്ത്രിക്കുക’; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളുടെ വേഗത യാത്രികരുടെ അവസാനയാത്രയാകുന്ന അവസ്ഥയിലേക്ക് പലപ്പോഴും എത്തിയിട്ടുണ്ട്. ഓരോ വാഹനങ്ങള്‍ക്കും ട്രാഫിക്-റോഡ് സാഹചര്യങ്ങള്‍ക്കും കാലാവസ്ഥയ്ക്കും ശരീരമനോനിലകള്‍ക്കും അനുസൃതമായ വേഗതയിലാവണം ഡ്രൈവിങ്. റോഡ്മാര്‍ക്കിങ്ങുകള്‍, വേഗനിയന്ത്രണചട്ടങ്ങള്‍, സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ഇവ ഏറെ പ്രസക്തമാണ്. സ്വയം കര്‍ശനമാക്കുക മാത്രമാണ് ഒറ്റമൂലി എന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

വേഗത ആവേശമല്ല, ആവശ്യം മാത്രം

മനുഷ്യന്റെ ഓട്ടം എന്നും വേഗത അഥവാ Speedന് പുറകെ ആയിരുന്നു, ഇന്നും ആണ് എന്നും ആയിരിക്കുകയും ചെയ്യും. ചലനം ജീവന്റെ ലക്ഷണമാണ്. ശരീരചലനത്തിന്റെ ഏകകമാണ് വേഗത. ചലനഭൗതികതയുടെ സാരഥിയായി ഉള്ളില്‍ വര്‍ത്തിക്കുന്ന മനസ്സ് അരൂപിയായ ഒരു പ്രതിഭാസമാണ്. അതിന്റെ വേഗത ഊഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള അനിയന്ത്രിതമായ ഒന്നുമാണ്. ശരീരത്തില്‍ എവിടെയെന്നറിയാത്ത മനസ്സ് വേഗതാജനകവും വേദനാജനകവുമാണ്.

മനസ്സിന്റെ വേഗതയ്‌ക്കൊപ്പമെത്താനുള്ള പ്രാഥമിക’യന്ത്രം’ സ്വശരീരം തന്നെയാണ്. സമയം ഒരു പ്രധാന ഘടകമായപ്പോള്‍ ശരീരവേഗം ഒരു പരിമിതിയായി. കൂടിയ വേഗതയ്ക്കായുള്ള നെട്ടോട്ടം മോട്ടോര്‍ വാഹനങ്ങള്‍ അഥവാ ഓട്ടോമൊബൈലുകളിലേക്ക് മനുഷ്യനെ എത്തിച്ചു. സമയലാഭത്തിനായി വികസിപ്പിക്കപ്പെട്ട വേഗയന്ത്രങ്ങള്‍ മാത്രമാണ് വാഹനങ്ങള്‍.

പ്രകൃതിയിലെ വിവിധ മാദ്ധ്യമങ്ങള്‍ക്കനുസൃതമായി വിവിധ സാങ്കേതികതകള്‍ വികസിപ്പിക്കപ്പെട്ടു. കര-ജലം-വായു-ആകാശ മാദ്ധ്യമങ്ങളില്‍ കരമാര്‍ഗ്ഗമുള്ള മോട്ടോര്‍ വാഹനങ്ങള്‍ പക്ഷെ, മറ്റു മാദ്ധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി വ്യക്തിഗത യാത്രകള്‍ക്ക് അനുയോജ്യമായ വ്യക്തിഗതനിയന്ത്രണം സാദ്ധ്യമായ ഒന്നാണ്. ചലിക്കുന്ന മാദ്ധ്യമത്തിന്റെ പ്രതിബന്ധങ്ങളെ ഒരു പരിധി വരെ തരണം ചെയ്യാനുള്ള സാങ്കേതികക്കരുത്തും അവയ്ക്കുണ്ട്. അതിനാല്‍തന്നെ അതിന്റെ ചാലകമാദ്ധ്യമത്തില്‍ മുന്നൊരുക്കങ്ങള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കും അത്ര പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നില്ല.

ഇന്നു പക്ഷെ വാഹനങ്ങള്‍, യാത്രകള്‍, ആവശ്യങ്ങള്‍, ആവേശം ഒക്കെ ഏറിയതിന്റെ ഫലമായി അപകടജീവഹാനികള്‍ അനിയന്ത്രിതമായപ്പോള്‍ മോട്ടോര്‍ വാഹനങ്ങളുടെ മാദ്ധ്യമമായ റോഡുകള്‍ക്ക് നിയതരൂപവും നിയന്ത്രണോപാധികളും സുരക്ഷാമാനദണ്ഡങ്ങളും അനിവാര്യമായി. വ്യക്തിനിയന്ത്രിതമായ ഈ ഗതികോര്‍ജ്ജയന്ത്രത്തിന്റെ സുഗമനവും സുരക്ഷയും വാഹനതരമനുസരിച്ച് സാരഥിയുടെ പ്രവൃത്തികളിലും മനോനിലയിലും മാത്രമാണധിഷ്ഠിതവും.

വാഹനങ്ങളുടെ ഏകനേട്ടം വേഗതയാണ്. ഡ്രൈവിംഗ് വേഗനിയന്ത്രണം മാത്രവുമാണ്. നിര്‍ഭാഗ്യവശാല്‍ വേഗത തന്നെയാണ് യാത്രികരുടെ അവസാനയാത്രയ്ക്കും ഹേതുവാകുന്നത് എന്നതാണ് വൈരുദ്ധ്യം. മഹാഭൂരിപക്ഷം അപകടങ്ങളുടേയും പ്രാഥമികവും അടിസ്ഥാനപരവുമായ കാരണം വേഗത മാത്രമാണ്.

ശരീരം പോലെ യന്ത്രത്തിനും വേഗപരിമിതികളുണ്ട്. ഓരോ വാഹനങ്ങള്‍ക്കും ട്രാഫിക്-റോഡ് സാഹചര്യങ്ങള്‍ക്കും കാലാവസ്ഥയ്ക്കും ശരീരമനോനിലകള്‍ക്കും അനുസൃതമായ വേഗതയിലാവണം ഡ്രൈവിംഗ്. റോഡ്മാര്‍ക്കിംഗുകള്‍, വേഗനിയന്ത്രണചട്ട ള്‍, സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ഇവ ഏറെ പ്രസക്തമാണ്. സ്വയം കര്‍ശനമാക്കുക മാത്രമാണ് ഒറ്റമൂലി.

“ഹെവൻസ് ഡാർലിങ്ങ്” വിബിഎസ് ഗംഭീരമായി സമാപിച്ചു.

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ ദ അനോയിന്റഡ് ജെനെറേഷൻ (റ്റാഗ്) &ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കിയ ഹെവൻസ് ഡാർലിങ്ങ് വി. ബി.എസ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി

എം ആര്‍ എസില്‍ ആറാം ക്ലാസില്‍ സീറ്റൊഴിവ്

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയില്‍ മാനന്തവാടി നല്ലൂര്‍നാട് പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2026-2027 അധ്യയനവര്‍ഷം ആറാം ക്ലാസ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടിക

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വെള്ളമുണ്ട പത്താംമൈല്‍, വെള്ളമുണ്ട താഴെയങ്ങാടി, പുളിഞ്ഞാല്‍ റോഡ്, പോലീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ ഏപ്രില്‍ 27 തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

വേദന സംഹാരികള്‍ അവയവങ്ങള്‍ക്ക് ദോഷം ചെയ്യുമോ? അവ ഏത് അളവിലാണ് കഴിക്കേണ്ടത്?

പനിയും തലവേദനയും ശരീര വേദനയും ഒക്കെ വരുമ്പോള്‍ സാധാരണയായി വേദനസംഹാരികള്‍( pain killers) കഴിക്കാറുണ്ട്. വേദനയില്‍നിന്നുള്ള താല്‍ക്കാലിക ആശ്വാസത്തിന് പെയിന്‍ കില്ലറുകള്‍ കഴിക്കുന്നത് സ്വാഭാവികവുമാണ്. എന്നാല്‍ ഇവയുടെ അമിത ഉപയോഗം അവയവങ്ങള്‍ക്ക് ദോഷം ചെയ്യുമോ

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

പേടിഎം ബാങ്ക് ലിമിറ്റഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉത്തരവ്. പേടിഎമ്മിന്റെ ബാങ്കിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവര്‍ത്തനരീതികള്‍ എന്നിവയില്‍ വന്ന ആവര്‍ത്തിച്ചുള്ള വീഴ്ചകളാണ്

പ്രമേഹമുള്ളവര്‍ മദ്യപിച്ചാല്‍ വിവരമറിയും; സങ്കീര്‍ണതകള്‍ ധാരാളമുണ്ട്

നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്നുണ്ട്. ചില ഭക്ഷണ പാനിയങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്തുമെങ്കിലും മറ്റ് ചിലത് സ്ഥിതി കൂടുതല്‍ വഷളാക്കും. പ്രമേഹമുളളവര്‍ പഞ്ചസാര അടങ്ങിയ പാനിയങ്ങളും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.