നിങ്ങൾ കരിഞ്ഞ ഭക്ഷണം കഴിക്കുന്നവരാണോ..?

കരിഞ്ഞതും പുകയടങ്ങിയതുമായ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍…? എങ്കില്‍ ആ ശീലം നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാം. ഭക്ഷണം പാകം ചെയ്യുമ്പോഴുള്ള ചെറിയ പിഴവുകള്‍മൂലം പലപ്പോഴും അത് അടിക്ക് പിടിക്കുകയോ കരിയുകയോ ചെയ്തെന്ന് വരാം. അങ്ങനെയുള്ള സന്ദർഭങ്ങളില്‍ ചിലർ ആ ഭക്ഷണം ഉപേക്ഷിക്കും. എന്നാല്‍ മറ്റു ചിലരാകട്ടെ അതില്‍ നിന്നും പരമാധി ഭക്ഷ്യയോഗ്യമായവ തിരഞ്ഞെടുക്കാൻ ശ്രമിക്കും. കൂടാതെ കരിഞ്ഞ ഭക്ഷണത്തിന്റെ ക്രിസ്പിനെസ് മൂലം അവ കഴിക്കാൻ ഇഷ്ടപ്പെടുന്നവരും നമുക്കിടയില്‍ ഉണ്ട്. അത്തരത്തില്‍ കരിഞ്ഞ ഭക്ഷണം ഒഴിവാക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് നിങ്ങളെങ്കില്‍ ഓർക്കുക ഈ ശീലം നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാം. പല രീതിയിലാണിത് ആരോഗ്യത്തിന് ഭീഷണിയാകുന്നത്. ഇത് എങ്ങനെയെല്ലാമെന്ന് നോക്കാം…

ഒന്ന്…

ഭക്ഷണം കരിയുമ്പോള്‍ ചൂട് അധികമായി താങ്ങാൻ കഴിയാത്ത, ഭക്ഷണത്തിലെ പോഷകങ്ങളത്രയും നശിച്ചുപോകുന്നു. വൈറ്റമിൻ ബി, വൈറ്റമിൻ സി എല്ലാം ഇതിനുദാഹരണമാണ്. ഇത് ആരോഗ്യത്തിനും നല്ലതല്ല. ചില സന്ദര്‍ഭങ്ങളില്‍ ഭക്ഷണത്തില്‍ വിഷാംശമുണ്ടാകുന്നതിലേക്കും നയിക്കുന്നു.

രണ്ട്…

മുകളില്‍ സൂചിപ്പിച്ചത് പോലെ തന്നെ ഭക്ഷണം കരിയുമ്പോള്‍ ഇതിലെ തന്നെ ചില ഘടകങ്ങള്‍ വിഷാംശമായി മാറുന്നുണ്ട്. ഇത് ക്രമേണ ആരോഗ്യത്തിന് പല രീതിയിലുള്ള വെല്ലുവിളികളായി വരാം. അതിനാല്‍ പതിവായി കരിഞ്ഞ ഭക്ഷണം കഴിക്കുന്നത് തീര്‍ച്ചയായും അവസാനിപ്പിക്കേണ്ട ശീലമാണ്.

മൂന്ന്…

ഭക്ഷണം കരിയുമ്പോള്‍ ഇതില്‍ പല രാസ പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇതുവഴി ചില സാഹചര്യങ്ങളില്‍ ആരോഗ്യത്തിന് ദോഷകരമായ രാസപദാര്‍ത്ഥങ്ങളും ഉണ്ടായി വരാം. പ്രത്യേകിച്ച്‌ പ്രോട്ടീൻ- ഫാറ്റ് എന്നിവയെല്ലാം കരിയുമ്പോള്‍. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കരിഞ്ഞത് കഴിക്കാതിരിക്കാനും ഓര്‍മ്മിക്കുക.

നാല്…

കരിഞ്ഞ ഭക്ഷണം കഴിക്കുന്നത് ദഹന പ്രവര്‍ത്തനത്തെയും മോശമായി ബാധിക്കാം. കാരണം ഭക്ഷണം കരിയുമ്പോള്‍ അതിലെ പല പോഷകങ്ങളും നഷ്ടപ്പെടുകയാണല്ലോ. ഇതാണ് വഴിയെ ദഹനത്തെയും ബാധിക്കുന്നത്. തുടര്‍ന്ന് അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളും നേരിടാം.

അഞ്ച്…

കരിഞ്ഞ ഭക്ഷണം ആരോഗ്യപ്രശ്നങ്ങള്‍ മാത്രമല്ല സൃഷ്ടിക്കുന്നത്. ഇത് ആകെ ഭക്ഷണത്തിന്‍റെ രുചി, ഗന്ധം, നിറം എന്നിവയെ എല്ലാം ബാധിക്കുന്നു. ഭക്ഷണത്തിന്‍റെ തനിമയേ നഷ്ടപ്പെടുത്തുന്നു. ഇതിന് ശേഷം പിന്നെ ആ വിഭവം കഴിച്ചിട്ട് കാര്യമില്ലല്ലോ. അടുത്ത തവണ ആ വിഭവം കഴിക്കാതിരിക്കാൻ തോന്നാൻ വരെ ഈ അനുഭവം മനശാസ്ത്രപരമായി കാരണമായി വരാം. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം അടുക്കളയില്‍ പാചകം ചെയ്യുമ്പോള്‍ ഭക്ഷണം കരിയാത്ത വിധത്തില്‍ ശ്രദ്ധയോടെ ചെയ്യാൻ ശ്രമിക്കുക. ഇനി അഥവാ നല്ലരീതിയില്‍ കരിഞ്ഞുപോയാല്‍ അത് ഉപയോഗിക്കാതിരിക്കാം. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചാല്‍ പോലും ഇതൊരു പതിവാക്കാതിരിക്കാൻ നിര്‍ബന്ധമായും ശ്രദ്ധിക്കുക.

സീറ്റൊഴിവ്.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669

ഓഡിയോളജിസ്റ്റ് നിയമനം.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍സിഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

തേങ്ങയ്ക്കുംവെളിച്ചെണ്ണയ്ക്കും വില കുതിക്കുന്നു.

വെളിച്ചെണ്ണയും തേങ്ങയും വിലയില്‍ ചിരിത്ര കുതിപ്പ് നടത്തുകയാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 430 രൂപ വരെയായി വര്‍ധിച്ചു. ഒരു കിലോ തേങ്ങയ്ക്ക് 80 മുതല്‍ 90 രൂപവരെയാണ് വില. വില ഉടനെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ്

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.