വാടക കെട്ടിടങ്ങൾക്ക് 18 ശതമാനം നികുതി

വാടക കെട്ടിടങ്ങൾക്ക് 18 ശതമാനം ജിഎസ്ടി നികുതി വരുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം ചെറുകിട വ്യാപാര മേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി അഭിപ്രായപ്പെട്ടു. ഇതിനെതിരായ സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 10 മണിക്ക് ജിഎസ്ടി ഓഫീസിലേക്ക് മാർച്ച് നടത്തും. ചെറുകിട വ്യാപാരമേഖല ഇതിനകം തന്നെ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിലാണ് ഈ നികുതി നിർദേശം. വ്യാപാരികളുടെ വരുമാനം കുറയുന്നതും ചെലവുകൾ കൂടുന്നതുമായ സാഹചര്യത്തിൽ അധിക നികുതിഭാരം വഹിക്കാൻ സാധിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതിയുടെ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വാടകക്കെട്ടിടങ്ങളിൽ നടക്കുന്ന വ്യാപാര പ്രവർത്തനങ്ങളിൽ നേരത്തെ തന്നെ ചെലവ് കൂടിയ സാഹചര്യത്തിൽ 18% നികുതി ഒരേ സമയം ചെറുകിട വ്യാപാരികളെ ആഘാതമേൽപ്പിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു. സർക്കാർ നികുതി നിർദേശം പുനഃപരിശോധിച്ച് ചെറുകിട വ്യാപാര മേഖലയുടെ അടിയന്തര ആവശ്യങ്ങളെ മാന്യമായി പരിഗണിക്കണമെന്നും, ഈ പുതിയ നികുതി നിർദേശം റദ്ദാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.  ചെറുകിട വ്യാപാരികൾക്ക് പ്രത്യേക സഹായ പദ്ധതികൾ നടപ്പിലാക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്ന വിധത്തിൽ നികുതിരഹിത വഴികൾ കണ്ടെത്തുന്നതിനും സർക്കാർ ശ്രദ്ധിക്കണമെന്നും സമിതി യോഗം സൂചിപ്പിച്ചു. വിവിധ മേഖലകളിൽ വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾ അതീവ ഗൗരവമുള്ളതാണെന്ന് സൂചിപ്പിച്ച സമിതി, ജിഎസ്ടി കൗൺസിലിന്റെ ഈ തീരുമാനം മാറ്റണമെന്നും, വരുംദിവസങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ നടത്തുന്നതും ഉൾപ്പെടെയുള്ള നടപടികൾ നടത്തുമെന്ന് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ മഹാഭൂരിപക്ഷം വ്യാപാരികളും വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിടം, ഭൂമി എന്നിവയുടെ വാടക നൽകുമ്പോൾ വാടക നൽകുന്ന സ്ഥാപന ഉടമ വാടകയുടെ 18 ശതമാനം നികുതി അടയ്ക്കണമെന്നതാണ് പുതിയ വ്യവസ്ഥ. വാടകക്കാരന് ഇൻപുട്ട് ക്ലെയിം ചെയ്യാവുന്ന രജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് ഇൻപുട്ട് ക്ലെയിം ചെയ്യാം. എന്നാൽ മറ്റുള്ളവർ വാടകയുടെ 18 ശതമാനം ജിഎസ്ടി വാടകക്കാരൻതന്നെ അടയ്ക്കേണ്ടിവരും. കുടുംബാംഗങ്ങൾ കെട്ടിടം സൗജന്യമായി വാടകക്കാരന് നൽകിയാൽപ്പോലും ജിഎസ്ടി നിയമത്തിലെ വകുപ്പ് 15 പ്രകാരം വാടകത്തുക കണക്കാകുകയും 18 ശതമാനം നികുതി വാടകക്കാരൻ അടയ്ക്കുകയും ചെയ്യണം. ഇക്കാര്യങ്ങളുന്നയിച്ച് യോജിക്കാൻ കഴിയുന്ന വ്യക്തികളും സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം നടത്തും. അതിന്റെ ഭാഗമായാണ് ജിഎസ്ടി ഓഫീസ് മാർച്ചെന്നും ഭാരവാഹികൾ പറഞ്ഞു.

സീറ്റൊഴിവ്.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669

ഓഡിയോളജിസ്റ്റ് നിയമനം.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍സിഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

തേങ്ങയ്ക്കുംവെളിച്ചെണ്ണയ്ക്കും വില കുതിക്കുന്നു.

വെളിച്ചെണ്ണയും തേങ്ങയും വിലയില്‍ ചിരിത്ര കുതിപ്പ് നടത്തുകയാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 430 രൂപ വരെയായി വര്‍ധിച്ചു. ഒരു കിലോ തേങ്ങയ്ക്ക് 80 മുതല്‍ 90 രൂപവരെയാണ് വില. വില ഉടനെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ്

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.