സ്വന്തമായി ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

പല ആവശ്യങ്ങള്‍ക്കായും ഇപ്പോള്‍ ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവരാണ് കൂടുതലും. മാത്രമല്ല, ഡിജിറ്റല്‍ ബാംങ്കിംഗ് സംവിധാനം വഴി വീട്ടിലിരുന്ന് തന്നെ അക്കൗണ്ട് തുറക്കാനുള്ള അവസരം ലഭിച്ചതോടെ കൂടുതല്‍ പേർ ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്.

നിലവില്‍ ഡിജിറ്റല്‍ ബാങ്കിങ് വഴി സേവിങ്സ് അക്കൗണ്ട് തുറക്കുന്നതിനായുള്ള അപേക്ഷ നല്‍കുന്നതിനും കെവൈസി പൂർത്തിയാക്കുന്നതിനും അക്കൗണ്ട് ആരംഭിക്കാനും നിമിഷങ്ങള്‍ മാത്രം മതി. എന്നാല്‍ കണ്ണുംപൂട്ടി എത്ര ബാങ്ക് അക്കൗണ്ടുകള്‍ വേണമെങ്കിലും എടുത്തുകളയാമെന്ന ധാരണ വേണ്ട, ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളത് ധനകാര്യം നിയന്ത്രിക്കാൻ എളുപ്പമാക്കുന്നുണ്ടെങ്കിലും ഇവ കൈകാര്യം ചെയ്യുക എന്നുള്ളത് പ്രയാസകരമാണ്.

ഉപഭോക്താക്കള്‍ക്ക് തുറക്കാവുന്ന ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തില്‍ റിസർവ് ബാങ്ക് പരിധി നിശ്ചയിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഒരു വ്യക്തി ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കാം. എന്നാല്‍ അതിലുള്ള പ്രയാസങ്ങള്‍ മനസിലാക്കാം.

മിനിമം ബാങ്ക് ബാലൻസ്:

ഏറ്റവും പ്രധാനം മിനിമം ബാലൻസ് തന്നെയാണ്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളത് നിങ്ങളുടെ എല്ലാ അക്കൗണ്ടുകളിലും മിനിമം ബാലൻസ് നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കിയേക്കാം. അക്കൗണ്ടില്‍ മിനിമം ബാലൻസ് ഉണ്ടായിരിക്കുന്നതിന് ഓരോ സേവിംഗ്സ് അക്കൗണ്ടിനും അതിന്റേതായ പരിധിയുണ്ട്. നിങ്ങള്‍ തുക നിലനിർത്തുന്നില്ലെങ്കില്‍, ബാങ്ക് പിഴ ഈടാക്കിയേക്കാം.

സാമ്ബത്തിക ആസൂത്രണം:

ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉള്ള വ്യക്തികള്‍ കൃത്യമായ സാമ്ബത്തിക ആസൂത്രണം നടത്തണം. ഓരോ അക്കൗണ്ടിന്റെയും ഇടപാടുകള്‍ കൃത്യമായി അറിഞ്ഞിരിക്കണം. ബാങ്ക് അക്കൗണ്ടുകള്‍ മാറി പോകാതെ ഇടപാടുകള്‍ പൂർത്തിയാക്കാൻ കഴിയണം.

ആനുകൂല്യങ്ങളും ചെലവുകളും:

ബാങ്ക് നല്‍കുന്ന ആനുകൂല്യങ്ങളുമായി ചെലവുകള്‍ താരതമ്യം ചെയ്യുന്നത് എല്ലായ്പ്പോഴും നല്ലതാണ്. ആനുകൂല്യങ്ങള്‍ ചെലവിനേക്കാള്‍ കൂടുതലാണെങ്കില്‍, അവ ഒഴിവാക്കുക.

വിവിധ തരം അക്കൗണ്ടുകള്‍:

ഇക്കാലത്ത്, കറന്റ് അക്കൗണ്ടുകള്‍, സാലറി അക്കൗണ്ടുകള്‍, ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടുകള്‍, ആവർത്തന നിക്ഷേപ അക്കൗണ്ടുകള്‍, എൻആർഐ അക്കൗണ്ടുകള്‍, എൻആർഒ അക്കൗണ്ടുകള്‍ തുടങ്ങി നിരവധി തരത്തിലുള്ള അക്കൗണ്ടുകള്‍ തുറക്കാൻ ബാങ്കുകള്‍ അനുവദിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ അക്കൗണ്ട് തുറക്കാൻ കഴിയും; പലിശയുടെ ആനുകൂല്യം കാരണം മിക്ക ആളുകളും സേവിംഗ്സ് അക്കൗണ്ടുകള്‍ തുറക്കുന്നു. സേവിംഗ്സ് അക്കൗണ്ടില്‍ വിവിധ ഓപ്ഷനുകളും ഉണ്ട്.

നിങ്ങളുടെ ഹൃദയം നിങ്ങളെക്കാൾ മുമ്പേ വയസാകുന്നുണ്ടോ? ഹൃദ്രോഗം തടയാൻ ഈ മാർഗവും

നിങ്ങളുടെ ഹൃദയത്തിന് നിങ്ങളേക്കാള്‍ പ്രായമുണ്ടെങ്കിലോ? പുത്തന്‍ ഗവേഷണം വിരല്‍ചൂണ്ടുന്നത് അവിടേക്കാണ്. ചിലപ്പോള്‍ നിങ്ങളുടെ ഹൃദയത്തിന് നിങ്ങളെക്കാള്‍ പ്രായമുണ്ടാകും. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസത്തെ കുറിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫീന്‍ബര്‍ഗ് സ്‌കൂള്‍ ഒഫ് മെഡിസിനിലെ ഗവേഷകരാണ്

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.